Translate

Saturday, April 26, 2014

അണ്ടിക്കളിയും പമ്പരംകൊത്തലും



ഗോട്ടി (പളുങ്ക് ) കളിയൊ ഴിച്ച് ഈയുള്ളവന് മേൽപറഞ്ഞ IPL കളികളിൽ ഒരിക്കലും പ്രാമുഖ്യം നേടാനായില്ല എന്ന പരമാർത്ഥം മാറ്റി വച്ചാണ് ഇതെഴുതാൻ ഒരുമ്പെട്ടു കെട്ടിയെടുത്തത് .

1.അണ്ടിക്കളി, ഞാൻ ജനിച്ച കശു വണ്ടി കായ്ക്കുന്ന മലബാർ ദേശക്കാർക്ക് മാത്രം തീറു കിട്ടിയതാണെന്ന് പറഞ്ഞാൽ തീര ദേശ ത്തേക്ക് പട യോട്ടിയ ടിപ്പു സുൽത്താൻ പോലും സുല്ല് പറയും .
ഇത് എന്നത്തുംകായ എന്ന് ചോദിച്ച ഗുണ്ടർട്ട് സായിപ്പിനോട്കായിനെട്ട്എന്ന് പറഞ്ഞതും ഞങ്ങളുടെ പൂർവ പിതാക്കൾ തന്നെ . പച്ചക്ക് കടിച്ചു മുറിക്കാൻ പറ്റുന്ന കശു വണ്ടിയും ഞങ്ങൾ കൃഷി ചെയ്തു . അന്ന് എൻഡോ സൽഫാനും സൽമാൻ ഖാനും മലനാട്ടിൽ അട്ടിപ്പേരായിരുന്നില്ല .
ആയിടക്കാണ്എൻറെ കോം റെഡ് ഒരു അതീവ രഹസ്യം പുറത്ത് വിടുന്നത് . അവൻ "വക്കേനണ്ടി "യുള്ള കശു മാവ് കണ്ടെത്തിയിരിക്കുന്നു .
ഇതിലെന്തിരിക്കുന്നു എന്ന് അല്ലേ ? അറിയാവുന്നവർക് അറിയാം , അല്ലാത്തവർക് തല ചൊറിയാം .
"വക്കേനണ്ടി" യുള്ള മാവ് കണ്ടെത്തിയത് എൻറെ തറവാടിനു വടക്ക് അമ്പലത്തിലേക്ക് പോകുന്ന ഇട വഴിയിലാണ് . അതുവരെ ഞങ്ങളുടെ തെക്കേ അതിരിലെ ഒരു മാവുമാത്രമായിരുന്നു ഗ്രാമത്തിലെ അണ്ടിക്കളി ജേതാക്കളുടെ ഒരേയൊരു ആശ്രയം . അറുപതുകളിൽ റോഡു വിരിക്കാൻ ഇറക്കിയ കരിങ്കൽ കഷണങ്ങൾ പിന്നെ മാവിൻ ചുവട്ടിൽ വിശ്രമിച്ചു . വക്കേനണ്ടി യാണ് ആണ്ടിക്കളി യിലെ മറഡോണ ,അവൻ കളിക്കളത്തിലെ ചെറിയ കശു വണ്ടികളുടെ പേടി സ്വപ്നമാണ് , അവന്റെ അകം നിറയെ ഉരുകിയ ഈയം , അവനു ഭാരവും ഉരുക്ക് മുഷ്ടിയും കൊടുക്കും . ഈയം കിട്ടാനില്ല എങ്കിൽ റോഡിനരികിലെ ടാർ വീപ്പകളിൽ നിന്നൊലിച്ച ടാർ ഉരുട്ടിയെടുക്കാം .
പക്ഷേ പോക്കറ്റിൽ  സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം , കഴുകി ഇസ്തിരി ചെയ്യുമ്പോൾ ടാറിന്റെ മണം വന്നാൽ തുടയിലെ തൊലി യുരിക്കുന്ന അടി പാർസൽ ഉറപ്പാണ്മൂപ്പരെ .
"വക്കേനണ്ടി" ഏകദേശം മൂന്നിരട്ടി വലിപ്പം കാണും സാധാരണ അണ്ടി കളെ അപേക്ഷിച്ച് .
വലിപ്പവും ഭാരവും അവനു പ്രാമാണിത്യം കൊടുക്കും.
ഈയുള്ളവന് അതൊന്നു കിട്ടാൻ ഇരുപതു തീപ്പെട്ടി പ്പടവും ശ്രീലങ്കയുടെ രണ്ടു സ്റ്റാമ്പും ഒരു കാന്തവും കൊടുക്കേണ്ടി വന്നു . അന്നത്തെ നിലയിൽ ഒരു സച്ചിൻ തെണ്ടുൽകരെ വാങ്ങി യതുപോലെ കൂട്ടിയാൽ മതി .
വക്കേനണ്ടിയെ ഞാൻ കളത്തിൽ ഒരിക്കലും ഇറക്കിയില്ല . അത് മേശ വലിപ്പിലെ മറ്റു "കിഷ്കണാ ന്തങ്ങളുടെ" (എൻറെ പിതാവിന്റെ രചന )കൂടെ വിശ്രമിച്ചു .
ഞാൻ ണ്ടിക്കളി ജീവിതമാർഗമായി എടുക്കാൻ തീരുമാനിച്ചില്ല എന്നത് ഒരു തെറ്റായി തന്നെ കരുതിയ പലരും എന്റെ കൂട്ടുകാരായിരുന്നു .
 കഴിഞ്ഞയാഴ്ച നടക്കാനിറങ്ങിയപ്പോൾ നിരത്തിനടുത്തു കാവി മുണ്ടും
മടക്കിക്കുത്തി ഭവ്യതയോടെ പല്ലിനിടയിലെ കാജാ ബീഡി എടുത്തു തൊഴുതു ഭവ്യത കാണിച്ചത് അന്നത്തെ ഏറ്റവും പ്രഗൽഭ  അണ്ടിക്കളി രാജാവാണെന്ന് ഭാര്യയോട് പറയാൻ മടിച്ചത് എന്റെ ഒരു കൊച്ചു മനസ്സിലെ പക മാത്രം കൊണ്ടായിരുന്നു
വക്കേനണ്ടി പിന്നെ ഏതോ ദിവസം ആരുമറിയാതെ മറ്റു സാധാരണക്കാരോടൊപ്പം ആദ്യം കൊല്ലത്തെക്കും പിന്നെ ഏതോ മറു ശീ മയിലേക്കും കടൽ കടന്നു.  
ഇരുപതു കൊല്ലത്തിനു ശേഷം ഞാനും…

2. പമ്പരം എന്നാൽ എഴുപതുകളിൽ സ്കൂൾ വിദ്യാർത്ഥികളുടെ പോക്കറ്റിൽ പരിശോധിച്ചാൽ കണ്ടെത്താവുന്ന ഉരുണ്ട മരം കൊണ്ട് നിർമിച്ച കൂർത്ത ആണിയുടെ മുനയുള്ള ഒരു ജീവിതോപാധി യാണ് .
അന്നും പല പിന്തിരിപ്പൻ വരട്ടു വാദി വാദ്ധ്യാർ മാരുടെ രഹസ്യ പരി ശോധന കളിൽ ഇതും ഇതിനെ ചുറ്റിയ നിയന്ത്രണ ചരടും കണ്ടെടുത്തു കണ്ഡം ചെയ്യപ്പെട്ടിരുന്നു . അതുകൊണ്ട് തന്നെ ഞങ്ങൾ ഇത് അവരറിയാതെ സ്കൂളിനു പുറത്തു മരച്ചുവടിലോ പ്രത്യേകം അടക്കം ചെയ്ത ടൈം കപ്സൂളിലോ കുഴിച്ചിട്ടിരുന്നു .
മുരിക്കിന്റെയോ തേക്കിന്റെയോ എന്ന വ്യത്യാസം പമ്പരത്തിന് ഒട്ടുമില്ല . ആർക്കും ചാട്ടയിട്ടു കറക്കാം എങ്കിലും , പമ്പരം കൊത്തു എന്നാൽ കളി വേറെയാണ് . ഇത് വെറും പിള്ളാര്കളിയല്ല ; ഇത് ലോക മഹാ യുദ്ധ മാണ് . ആദ്യം ഓരോരുത്തരായി പമ്പരമെറിഞ്ഞു കറക്കും . പിന്നെ ചാട്ടയിട്ടു കറങ്ങുന്ന പമ്പരത്തിനെ എടുത്ത് പൊക്കി "ഗൂസ് 'എടുക്കും . പിന്നെ വിജയിക്ക് തകർക്കാൻ തോറ്റവരുടെ പമ്പരങ്ങൾ കളത്തിൽ ഇടും . മേലേ പ്രതീകാത്മകമായി ചവറും .
എറിഞ്ഞു ആണിയുള്ള ഭാഗം നിങ്ങളുടെ പമ്പരതിന്റെ മരത്തെയും നിങ്ങളുടെ മനസ്സിനെയും പിളർത്തും .
പിന്നെ അടുത്ത കളത്തിൽ വച്ച് കാണാമെന്ന രക്ത പ്രതിജ്ഞയുമായി നിങ്ങൾ വിട പറയും .
വലിപ്പത്തിലല്ല പമ്പരതിന്റെ ശക്തിയെ ന്നു അറിഞ്ഞു വന്നപ്പോഴേക്കും കളിക്കളത്തിൽ നിന്നും ഞാൻ അകന്നു പോയിരുന്നു .പിന്നെ മ്ലേച്ച മായ വോളി ബോളും ക്രിക്കെട്ടും ഞങ്ങളുടെ ഗ്രാമത്തിന്റെ ഇളം മനസ്സുകളിൽ ഒരു ഈസ്റ്റ്ഇൻഡ്യ കമ്പനിയായി ആധിപത്യം ഉറപ്പിച്ചു .
ഇത് വെറും ആമുഖം മാത്രം .

അണ്ടിക്കളി യും പമ്പരം കൊത്തലുമൊക്കെ IPL ലേക്ക് പറന്നെത്തുന്ന ദിവസവും കാത്തിരിക്കയാണ് ഞാൻ .

Thursday, April 24, 2014

ഒരു മാങ്ങാക്കാലവും രസതന്ത്രങ്ങളും

April 14, 2014

ഞാവൽ പഴങ്ങളും ആഞ്ഞിലി ചക്കകളും കൊഴിഞ്ഞു വീണ പൂഴി നിറഞ്ഞ വഴികളിൽ കൂടി ഞാൻ നടന്നു .
രണ്ടു ദിവസം മഴ പെയ്തതു കൊണ്ട് ചൂടിനു കുറവുണ്ട് . എങ്കിലും തലയിലും പുറത്തും നിർത്താതെ പൊടിയുന്ന വിയര്പിന്റെ സൂചി മുനകൾ അലോസരപ്പെടുത്തി .
പണ്ട് സ്കൂൾ അടച്ചാൽ പിന്നെ മാങ്ങയുടേയും ചക്കയുടേയും കാലമായിരുന്നു .
വർഷങ്ങൾ കഴിഞ്ഞു സന്തോഷങ്ങൾ എവിടെയോ നഷ്ടമായി .
ഓടിക്കയറിയിരുന്നു കുലുക്കി വീഴ്ത്തിയ കശുമാങ്ങകൾ മോഷ്ടിക്കാനെത്തിയ "തെണ്ടി പിള്ളാരോട് " യുദ്ധം ചെയ്യുകയും ,അവരെ പിടിക്കാൻ ചതിക്കുഴിയും വച്ച് ചില്ലകൾക്കിടയിൽ ഒളിഞ്ഞിരുന്നതും ഇന്നലെയെന്ന പോലെ ,മനസ്സിൽ . പറയന്റെ മേപ്പ്രം എന്ന പേര് ഇപ്പോഴില്ല . കശുമാവിൻ തോപ്പ് സിനിമാ തിയ്യേറ്റെർ നിർമിക്കാൻ വെട്ടിമാറ്റി . ഇപ്പോൾ അതുവഴി രാത്രി നടക്കുന്നവർ പേടിയാകാതിരിക്കാൻ ഉറക്കെ സംസാരവും പാട്ടു ചൊല്ലലും ഇല്ല . കല്യാണ മണ്ഡപത്തിലെ നാളത്തെ സദ്യക്ക് അർദ്ധ രാത്രി തുടങ്ങുന്ന ഒരുക്കങ്ങൾ മാത്രം ഇപ്പോൾ . പാത്രങ്ങളുടെ ചിലമ്പലും തേങ്ങാ ചിരകുന്ന ശബ്ദങ്ങളും രാത്രിയെ പകലാക്കിയ വൈദ്യുതി വിളക്കുകളും അവിടെ .
നാളെയാണ് വിഷു . സിദ്ധി ച്ചേട്ടൻ ഇന്ന് കാണാൻ വന്നപ്പോൾ ഓർമിപ്പിച്ചു ; വർഷങ്ങൾക്ക് മുൻപേ എന്നെയും കൂട്ടി സൈക്കിളിൽ പുറകിലിരുത്തി കിഴക്കേ നടയിലേക്കു രാത്രിയിൽ പോയി പടക്കം വാങ്ങി ക്കുന്ന കഥ .
മറന്നിട്ടില്ല . കിട്ടാവുന്ന കശുവണ്ടി യെല്ലാം വിറ്റു ധനികരാവുന്ന ദിനങ്ങൾ ...അതായിരുന്നു ഏപ്രിൽ മാസം . പിന്നെ വിഷു കൈ നീട്ടങ്ങളും അമ്മാമ്മ യുടേയും മാമൻ മാരുടേയും സംഭാവനകളും .അതെല്ലാം ഒരു ബ്രിട്ടാനിയ ബിസ്കെറ്റിന്റെ ടിന്നിൽ ഇട്ടു വക്കും ; കുറച്ചൊക്കെ പടക്കത്തിനും മത്താപ്പ് വാങ്ങാനും ചിലവിടും .
വൈകീട്ട് മഴ തുടങ്ങും , പിന്നെ ഇടിമിന്നലും . പിറ്റേന്ന് മഴയിൽ കുതിരാത്ത പൊട്ടാത്ത തറയിൽ വീണ മാലപ്പടക്കത്തിന്റെ അംശ ങ്ങൾ പെറുക്കി പൊളിച്ചു അതിലെ അലുമിനിയം പൊടി പോലെയുള്ള "മരുന്ന് " കൂമ്പാരം കൂട്ടി തീപ്പെട്ടി വച്ചു കത്തിക്കും , കണ്പീലികൾ കരിയുന്നതു വരെ .
 പിന്നെ പാമ്പ് ഗുളികകൾ ...പത്തി വിടർത്തിയ മൂർഖൻ പാമ്പിനെ കവറിലെ ചിത്രത്തിൽ കണ്ടു പഞ്ഞിയിൽ പൊതിഞ്ഞു വന്ന ഗുളികകളെ പേടിയോടെ തിണ്ണയിൽ വച്ച് കത്തിക്കും . തീയിൽ നിന്ന് വളരുന്ന പാമ്പിന്റെ ഉടലായി ചാരവും . അന്ന് പരിസര മലിനീകരണവും വിഷ വായു വും ആര്ക്കും പ്രശ്നമായി രുന്നില്ല .
ഇന്ന് ആര്ക്കും വേണ്ടാതെ മാവിനടിയിൽ കിടക്കുന്ന കശുമാങ്ങ കളും അണ്ടികളും ...
വീട്ടിലെ ഒരേയൊരു ബാലിക സി റൂമിൽ -ഫോണിൽ കമ്പ്യൂട്ടർ ഗെയിംസ് കളിക്കുന്നു .
സപ്പോട്ട കളും ചക്കകളും ആര്ക്കും വേണ്ടാതെ പഴുത്തു വീഴുന്നു . കുറേ ബലിക്കാക്ക കൾ തണലിൽ വിശ്രമിക്കുന്ന തെണ്ടി പട്ടികളോട് കയർത്തു തെങ്ങിൻ ചുവട്ടിലെ ചവറുകൾ കൊത്തി മാറ്റി .
പണ്ട് വൈക്കോൽ തുറുവിന്റെ മുകളിൽ ഉണ്ടാക്കിയ ദ്വാരങ്ങളിൽ മാങ്ങാ പഴുപ്പിക്കാൻ ഒളിപ്പിച്ചു വക്കും . അല്ലെങ്കിൽ പത്തായത്തിലെ നെല്ലിനകത്ത് . പത്തായം തുറക്കുമ്പോൾ നെല്ലിന്റെ മണവും പഴ മാങ്ങയുടെ മണവും മൂക്കിലേക്ക് കയറും .
പതുക്കെ പറമ്പിലെ സവാരി നിർത്തി വീട്ടിലേക്കു തിരിച്ചു .
പുറത്തിട്ട മലയാളം പത്രത്തിൽ ഒന്ന് കണ്ണ് പായിച്ചു . ഉള്ളിലെ പേജിലെ വാർത്ത: "മാങ്ങാ ജ്യൂസ്കഴിച്ച പലർക്കും ഭക്ഷ്യ വിഷ ബാധ "
മാങ്ങയിൽ കാർ ബൈട് എന്ന് സംശയം .
പഴയ സസ്യ ശാസ്ത്രവും രസതന്ത്രവും മനസ്സിലേക്ക് തികട്ടി . കാത്സിയം കാർ ബൈട്  വെള്ളത്തിന്റെ അംശം തട്ടിയാൽ അസെടിലിൻ ഉണ്ടാക്കും . പഴങ്ങൾ പഴുക്കാൻ സഹായിക്കുന്ന വാതകമാണ്  അത് .
മുളക് പൊടിയിൽ ഇഷ്ടിക പ്പൊടിയും സുഡാൻ റെഡ് നിറവും ചേർത്ത എന്റെ നാട്ടുകാരേ ,ഞാൻ നമിക്കുന്നു .
ഇവിടെ നിർത്തല്ലേ നിങ്ങളുടെ കുരുട്ടു ബുദ്ധി .

കാൻസറിനു ഒറ്റ മൂലി കണ്ടെത്താൻ ഇനിയും മടിക്കുന്നതെന്തേ നിങ്ങൾ ?

Saturday, April 5, 2014

തിരിച്ചറിയൽ പരേഡ്




ഉച്ചകഴിഞ്ഞ് കടയിൽ ആളില്ലാത്ത സമയം . ഞായറാഴ്ച ആയതുകൊണ്ട് പള്ളിയിലെ കുർബാന കഴിഞ്ഞു പതിവുജനം പോയിക്കഴിഞ്ഞു .
ഭാര്യാസഹോദരി പോസ്റ്റ്ഓഫീസിലെ കണക്കുകൾ എഴുതി തിട്ടപ്പെടുത്തുന്ന തിരക്കിൽ .
കാഷ് കൌണ്ടർ അടച്ചു ഇന്നത്തെ പത്രത്തിലെ ബാക്കി വിവരങ്ങൾ വായിച്ചു . പിന്നെ വരിയായി വച്ച ചോക്ലേറ്റ് കൂട്ടങ്ങളിൽ ചിതറി നിന്നവരെ അടുക്കി ; തീർന്നു പോയ കള്ളികളിൽ വീണ്ടും നിറച്ചു . ഇനി കഴിഞ്ഞ ആഴ്ചയിലെ ചിലവാകാത്ത പത്രക്കെട്ടുകളും മാസികകളും എണ്ണി കണക്കെഴുതാൻ തുടങ്ങണം .
പിന്നെ യാവാം . മടുപ്പിന്റെ കോട്ടുവായ് എടുന്നതിനു മദ്ധ്യേ വാതിൽ തള്ളിത്തുറന്ന നാലു തടിമാടൻ യുവാക്കൾ .
"ഹായ് ബോസ് മാൻ ?"
"വേർ ഈസ്അവർ ബോസ് മാൻ ?"
അമ്മായി അപ്പനെ യാണ് വിളിക്കുന്നതെന്നറിയാം .
"ഹി ഈസ്നോട്ട് ഹിയർ "
പിന്നെ ശ്രദ്ധിച്ചു ; കൂടുതൽ നാട്ടിലെ കാര്യങ്ങൾ അറിയാവുന്ന അനിയത്തി കടയുടെ വാതിലിനടുത്ത് നിന്ന് മലയാളത്തിൽ പറഞ്ഞു
"ചേട്ടാ ഇവര് കുഴപ്പക്കാരാ ;കള്ള് വാങ്ങാൻ വന്നിരിക്യാ , കൊടുക്കല്ലേ "
കൂട്ടത്തിൽ ഒരാൾ പത്ര മാസികകൾ എടുത്ത് മറിച്ചു നോക്കി എന്തോപറഞ്ഞു അട്ടഹസിച്ചു .
വേറെ രണ്ടു പേർ ബിയർ കാനുകൾ പൊക്കിയെടുത്തു കൌണ്ടറിൽ വച്ചു .
"കാൻ ഹാവ് ട്വെന്റി ബെൻസൻസ് " സിഗരെട്ടു അലമാരയെ ചൂണ്ടി ഒരാള് .
ഞാൻ സിഗരെറ്റ്എടുക്കുന്നതിനിടയിൽ മറ്റൊരാൾ പെന്റ് ഹൌസ് മാസിക മറിച്ചു നോക്കി
"ചാർളീ ലുക്ക്അറ്റ്ദിസ്‌ ..."
ഞായറാഴ്ച കള്ള് കച്ചവടം ഇല്ല . അതുകൊണ്ട് തന്നെ അവർക്ക് വിൽകുന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല .
"സോറി ; കാന്റ് സർവ് യു ", ബിയർ കാൻ മാറ്റി വച്ച് ഞാൻ പറഞ്ഞു .
"വൈ കാന്റ് യു പാക്കീ ?"
കൂട്ടത്തില തല മുടി വടിച്ചു കണ്ണടയുടെ കാലുപോലെ ചെവിക്കു മുകളിൽ അടയാളം വരുത്തിയ ഒരുവൻ . കണ്ടാൽ തന്നെ ഒരു തല്ലിപ്പൊളി യാണെന്ന് മനസ്സിലാവും .
"യു ഷുഡ്ലീവ് ; വീ ആർ ക്ലോസ്ഡ് " ഞാൻ ഉറച്ച ശബ് ത്തിൽ പറഞ്ഞു .
ഒരു കയ്യിൽ ബിയർ കാനുകൾ എടുത്തുകൊണ്ട് ഒരാൾ മുന്നോട്ടു വന്നു .
പിന്നെ ഒന്ന് മാത്രം കണ്ടു എന്റെ കണ്ണിനു നേരെ കുതിച്ചു വന്ന ഒരു വെളുത്ത മുഷ്ടി .
അത് എന്റെ നെറ്റിയിൽ തന്നെ കൊണ്ടു . പിന്നെ വന്നത് മുഖത്തുതന്നെ കൊണ്ടിരിക്കും . സമയത്തെ സ്പർശ ശക്തി എന്തോ കാരണത്താൽ എന്നെ കൈ വിട്ടു .
പിന്നെ ഒരു ഇരുട്ടിന്റെ പാളിയും ...
ഓർമ വരുന്നത് തലയിലേക്ക് തെറിച്ചു വന്ന മിട്ടായി കളും മാസികകളും , പിന്നെ ശക്തിയായ തല വേദനയും .പല്ലിനിടയിൽ ചോരയുടെ രുചി . നാവുകൊണ്ട് അത് തുടച്ചപ്പോൾ പൊട്ടിയ പല്ലിന്റെ അറ്റം പോറിയിരിക്കുന്നു .
പിന്നെ ശബ്ദങ്ങൾ ഒന്നൊന്നായി കേട്ടു . താഴെ വീണു പോയ സ്ടാന്ടുകളും ചില്ല് കൂടുകളും വലിച്ചു എറിഞ്ഞു ഭീകരത വരുത്തി വാതിൽ ചവിട്ടുന്ന സ്വരങ്ങൾ .
പിന്നെ മുകളിലെ കോണിപ്പടികൾ ചാടിയിറങ്ങി വരുന്ന കുടുംബാന്ഗങ്ങളുടെ പാദ പതനങ്ങൾ .
ഒരു കണക്കിന് വഴിയിൽ കിടന്ന സാധനങ്ങളെ ചാടി മാറ്റി വാതിൽ തുറന്നു പുറത്തേക്കിറങ്ങി .
ഒന്നും ചിന്തിക്കാനുള്ള ബുദ്ധി യില്ലായിരുന്നു . തിരിച്ചു തല്ലിയാൽ ആർ ജയിക്കും എന്ന് ചിന്തിച്ചില്ല . കയ്യിൽ കരുതാൻ ഒരു കുറു വടി പോലുമില്ല പിന്നെ നോക്കിയപ്പോൾ കണ്ടത് വാൾസ് ഐസ് ക്രീം കാരുടെ താഴെ വച്ച ഒരു ബോർഡ്‌ . അതും പൊക്കി താഴോട്ടുള്ള വഴിയിലൂടെ ഓടി.
പിന്നെ കണ്ടു അളിയനും ഭാര്യയും  എല്ലാം അക്രമികളെ ഓടിക്കുന്നു .
പിന്നെ വഴികൾ ആരുമില്ലാതെ ഉച്ചമയക്കത്തിൽ ഒതുങ്ങി .

മിനിറ്റുകൾ ശേഷം പോലീസ് എത്തി
"എന്തെങ്കിലും പറ്റിയോ ?"
"ഏയ്‌ ...സാരമില്ല ; ഇടിച്ചത് പെട്ടെന്നായി" ; ഒരു ഇളിഭ്യതയോടെ പല്ലിന്റെ മേലെ ടിഷ്യു പേപ്പർ അമർത്തി കൊണ്ട് ഞാൻ പറഞ്ഞു .
"എന്തായാലും ഹോസ്പിറ്റലിൽ പോകൂ , അവർ നോക്കും "
"ആരാ ഇടിച്ചതെന്ന് ഓർമ്മയുണ്ടോ ?"
"ഓര്മ ശരിക്കും വരുന്നില്ല "
ചെവിക്കു മുകളിലെ കണ്ണടയുടെ രീതിയിലുള്ള അടയാളം മാത്രം ഓർമയുണ്ട് . അത് ആരെ പറഞ്ഞു മനസ്സിലാക്കാൻ ?

മനസ്സിൽ അമർഷം മാത്രമായിരുന്നു .
വർഷങ്ങൾ ചിലവഴിച്ചു രാത്രി പകലാക്കി ബുദ്ധി മുട്ടി അച്ചടി മഷിയിൽ പുരണ്ട വൈദ്യ ശാസ്ത്ര വിവേകങ്ങൾ ഇതാണോ എനിക്ക് പകരം നൽകിയത് ?
ഒരു തെരുവ് ഗുണ്ടയുടെ അടിയും കൊണ്ട് തറയിൽ വീഴാനാണോ ഭൂഖണ്ഡങ്ങൾ താണ്ടി എന്നെ ഇവിടെ എത്തിച്ച എന്റെ ജന്മ സുകൃതം ?
"പ്ലീസ്കം ദിസ് വേ ..." കയ്യിൽ പേപ്പർ പിടിച്ച് സുസ്മേര വദനയായ നേഴ്സ് .
കൂടെ നടന്നു . ഓരോ കാൽ ചുവടും മസ്തിഷ്കത്തിന്റെ ഓരോ കവിളിലും ചുറ്റികയായി ആഞ്ഞലച്ചു .
പിന്നെ xray .
"നോ ഫ്രാക്ചെർ ... യു കാൻ ടേക്ക് സം പെയിൻ മെഡിസിൻ ഇഫ്യു നീഡ്‌ "
" ...നോ സർ , അയാം ഓക്കേ ..."
മുന്നിൽ കണ്ടവരെയെല്ലാം അടിച്ചു കൊല്ലാനുള്ള പക യുണ്ടായിരുന്നു .
പിന്നെ വീട്ടിലെത്തി .
"കടയടച്ച് എല്ലാവരും സ്വീകരണ മുറിയിൽ
" ചേട്ടനെ അടിച്ചവൻ പോലീസിന്റെ കയ്യിൽ കിട്ടി .ഇനി നാളെ പോയി കാണിച്ചു തിരിച്ചറിഞ്ഞാൽ മതി ."
സഹോദരിയുടെ സാന്ത്വനം .
പിന്നെ പോലീസ് കൊൻസ്റ്റ്ബിൽ എത്തി . വീണ്ടും വിവരങ്ങൾ  എഴുതിയെടുത്തു . രേഖകളിൽ ഒപ്പ് വച്ചു .
ഒരു വിധം രാത്രി കഴിച്ചു കൂട്ടി , ഭാര്യയുടെ നേരെ കയർത്തു .
എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു . ഞാൻ ആണോ ഇതിനു കാരണം .
ഇന്ന് രാജ്യത്തു കാലെടുത്തു വച്ചിട്ട് മുപ്പതാം ദിനം മാത്രം .
തിരിച്ചു പോയാൽ ...
തിരിച്ചു പോവുക തന്നെ . ഇതു വിധി യാണ് .
നിന്റെ ചോറ് നിന്നെ കാത്തിരിക്കുന്നു എവിടെയോ ...
ഒന്നറിയാം ; ഇവിടെയല്ല .
മനസ്സു പഴിച്ചു . ഭാര്യ യെ കണ്ട ദിനത്തെ . വിവാഹ ദിനത്തെ നാടുവിട്ടു ഇവിടെയെത്താൻ തീരുമാനിച്ച ദിനത്തെ . വിധിയെ ...
പിറ്റേ ദിവസം എങ്ങിനെയോ പോയി . വൈകിട്ട് സഹോദരിയും തന്നേയും കൂട്ടി സ്റ്റെഷനിലെ ത്താൻ വേണ്ടി സുന്ദരിയായ പോലീസു കാരിയെത്തി . ഭാര്യയും സഹോദരിയും മലയാളത്തിൽ തന്നെ കളിയാക്കി .
"ഇനി പോലീസ് സ്റ്റെഷനിൽ തന്നെ കൂടല്ലേ "
തമാശ യിൽ പങ്കു ചേരാൻ കഴിഞ്ഞില്ല .
മനസ്സ് നിറയെ പക യായിരുന്നു . ഒരുപക്ഷെ എന്നോടുതന്നെ .
മുഖത്ത് മുഷ്ടി ചുരുട്ടി യടിച്ചത് വിധി യായിരുന്നു .
എനിക്ക് ഒരിക്കലും ചൂണ്ടി ക്കാട്ടാനാവാതെ എനിക്ക് പിന്നിൽ നിന്നും തള്ളിയ അദൃശ്യ ഹസ്തം .
യാത്രയിൽ അവനും എന്റെ സഹയാത്രികൻ . പോലീസ് വാഹനത്തിൽ എന്നെ കൊഞ്ഞനം കുത്തി ക്കൊണ്ട് അവനും .
ചുവന്ന ഇഷ്ടികകൾ വിരിച്ച ചവിട്ടു പടികളിൽ കയറി .
"നമുക്ക് പിൻ വശത്ത് കൂടി കയറാം . നിങ്ങളെ ഞാൻ അവിടെയിരുത്തി സമയ മാകുമ്പോൾ വിളിക്കാം "പോലീസ് കാരി പറഞ്ഞു .
പിന്നെ അരമണികൂർ കഴിഞ്ഞു . ദിറ്റെക്റ്റീവ് വന്നു ."ഞങ്ങള്കറിയാം അവരെ ; വേറെ കേസിലും അവരെ അന്വേഷിച്ചു നടക്കുക യായിരുന്നു ; ഒന്നും പേടിക്കാനില്ല ; ഇനി നിങ്ങളെ ശല്യം ചെയ്യാൻ അവർ വരാതെ ഞങ്ങൾ നോക്കാം ." തല കുലുക്കി "Thank You Sir ."

പിന്നെ ഇരുട്ടു  നിറഞ്ഞ മുറിയിലെത്തി
ഒരു വശ ത്തു ചില്ലിനു പുറത്തു ആറുപേർ . മുഷിഞ്ഞ ജീൻസ് ടി ഷർട്ട്‌ ; ചിലർക് തലമുടിയും ചിലർക്ക് ക്ലീൻ മൊട്ട തലയും . ചിലർ ഉയരത്തിലും ചിലർ ഉയരം കുറഞ്ഞും . ആരെയും മനസ്സിലായില്ല . പിന്നെ മനസ്സ് തോന്നിയ പോലെ പറഞ്ഞു , "No 5 "
"ഒന്ന് കൂടെ നോക്കണോ ?"  പോലീസ് കാരൻ .
"വേണ്ട ; മതി "
പിന്നെ നാടകം കഴിഞ്ഞതിൽ സന്തോഷിച്ചു .
വിധിയുടെ നാടകങ്ങൾ ഇനിയും എനിക്കായി അരങ്ങിലെത്തും .
"ചേട്ടാ കണ്ടില്ലേ അവനേ ? അവന്റെ മുഖം കാണണം .ചമ്മി ഇരിക്ക്യാ " സഹോദരി .
"എനിക്ക് മനസ്സിലായില്ല ."
" അവനല്ലേ No 2 "
'അതേയോ ? എനിക്ക് അറിയില്ലായിരുന്നു " പുറത്തേക്കു നോക്കി ഞാൻ പറഞ്ഞു .

....