Translate

Thursday, December 25, 2014

ഖദർ തൊപ്പിയും ചന്ദനപ്പൊട്ടും




ഖദർ തൊപ്പിയും ചന്ദനപ്പൊട്ടും

ഇത് രണ്ടും മനസ്സിലോടിയെത്തുന്നുണ്ടെങ്കിൽ നിങ്ങളും ഞാനും നടന്നുവന്ന വഴികളിൽ അച്ചാച്ഛൻ ഉണ്ടായിരുന്നു . ഇത് വൈകിയെത്തിയ ഓർമ്മക്കുറിപ്പുകൾ‍ മാത്രം . കുറ്റിലക്കടവിലെ  കനാലിലെ കുറുകെ പോകുന്ന വഞ്ചിയിൽ ഒരു റാലി സൈക്കിൾ , തോണി വഴുവഴുപ്പുള്ള മുളയിൽ കരയോടടുക്കുംപോൾ ഒരേയൊരു യാത്രികൻ ഖദർ തൊപ്പിയും വച്ച് യാത്ര ആരംഭിക്കുന്നു . നെറ്റിയിലെ ചന്ദന ഗോപി പ്പൊട്ടു അല്പം വിയർത്തിരിക്കുന്നു . സൈക്കിൾ കാക്കാതുരുത്തിയും എടതിരിഞ്ഞിയും താണ്ടി കാട്ടൂരേക്ക്... മുഴച്ചു നിൽക്കുന്ന കരിങ്കൽ ചീളുകളിൽ തട്ടി ഉലയുന്ന ചക്രങ്ങൾക്കൊപ്പം രണ്ടു കിസ്സാൻ സ്കാഷിന്റെ കുപ്പികളിൽ നിറഞ്ഞ ജീരക വെള്ളം . "മാഷ്‌ എങ്ങോട്ടാ ?"
 "കോളിൽ ഇന്നു പണിക്കു ആളു വരും ..." സൈക്കിൾ നിർത്താതെ ഭവ്യതയുടേയും ബഹുമാനങ്ങളുടെയും സുസ്മേര മുഖങ്ങൾ പിന്നിട്ട് തുടരുന്ന യാത്ര .
നാൽപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .
ഈ ഓർമ്മക്കുറിപ്പുകൾ‍ ഞാൻ തുടങ്ങുന്നതേയുള്ളൂ . ഇത് എന്റെ യാത്രയാണ് ...കൂടെ വരിക .





ഒന്നു്

പൂക്കൾ തുന്നിയ  വെള്ള കസാലയുടെ ഉറ നീങ്ങിപ്പോയത് ശരിയാക്കി മേശയുടെ വലിപ്പ് തുറന്നു . പ്ലാസ്റ്റിക്‌  ഉറയിട്ട  മാതൃഭൂമി ഡയറിയുടെ മേലേ എട്ടിലൊന്നു വലിപ്പത്തിൽ കണക്കു പുസ്തകം .
ഇന്നത്തെ കണക്കു എഴുതിയില്ല . വലത്തേ കള്ളിയിലെ പാർക്കർ മഷിക്കുപ്പിയിൽനിന്നു നീല മഷി പേനയിൽ നിറച്ചു .  10 -5 -1973    ചെള്ള ചുമന്നതിനു :കണക്കൻ 5 രൂപ . രാധയുടെ നിലം ഞാറി ട്ടതിന് 4 പെണ്ണുങ്ങൾ  28 രൂപ . കാലിത്തീറ്റ 10 രൂപ .ജയശ്രീ പോൾട്രി ഫാം ഇങ്കുബെറ്റർ വാങ്ങി യതിൽ ബാക്കി 175 ...
മേശ പ്പുറത്തെ കൊച്ചു റേഡിയോ ഓണ്‍ ചെയ്തു . തുകൽ കവറിൽ നിന്ന് ഏരിയൽ പൊക്കി . ആകാശ വാണി തൃശൂർ ,കൃഷിവാർത്ത ...

വീണ്ടും കണക്കുപുസ്തകത്തിന്റെ പേജുകൾ നിറഞ്ഞു .
കുളിപ്പുരയിലെ ബൾബ്‌ ഫൂസായിരിക്കുന്നു . 40 W ഫിലിപ്സ് ബൾബ്‌  അലമാരയിൽ നിന്നും എടുത്തു ടോർച്ചുമായി  ഇരുട്ടിലേക്ക് നടന്നു . നാളെ കുമ്മായം കൂട്ടി ഇളകിയ കല്ലുകൾ ശരിയാക്കണം.പള്ളിയിലെ ബാങ്ക് വിളി ചീവിടുകളുടെ ശ ബ്ദ കോലാഹലങ്ങള്ക്  മാറ്റം വരുത്തി . എന്തോ ജീവി ഓടുന്ന ശ ബ്ദം . ടോർച്ചു തെളിച്ചു നോക്കി . ഒരടിപ്പൊ ക്കമായ വെണ്ട ചെടികളിൽ അനക്കം . പെരുച്ചാഴി ആയിരിക്കും . നാളെ അവനുള്ള കെണി വയ്കാനുള്ള കാര്യം ഓർക്കണം ...
 എണ്ണ കാലിലും ദേഹത്തും തേച്ചു പിന്നെ അഴയിൽ നിന്നും തോര്ത്തും സോപ്പുപെട്ടിയും എടുത്തു വീണ്ടും കുളിപ്പുരയിലേക്ക് നടന്നു .


ഇനി സ്കൂൾ അടച്ച തുകൊണ്ട് പേരക്കുട്ടികൾ ഇവിടെ കളിക്കളങ്ങൾ ഉണ്ടാക്കും.
പടിഞ്ഞാറേ അറ്റത്തെ പേരയിൽ ഇനിയും ചിരട്ടകൾ കെട്ടിയില്ലെങ്കിൽ പേരക്കകൾ മുഴുവനും വലുതാകാതെ യിരിക്കും . മക്കളും അവരുടെ കുട്ടികളും വരുമ്പോൾ അവർക്ക് കാണിച്ച് കൊടുക്കണം , ചിരട്ടകൾ മൂടിയ പേരക്കകൾ വലുതാകുന്നത് .
പാഷൻ ഫ്രൂട്ടും വലുതായി മാവിന്റെ കൊമ്പിലേക്ക് പടര്നിരിക്കുന്നു.
പതിവച്ച കൊമ്പും വളര്ന്. ഇനി അതിനെ മുറിച്ച് എവിടെയെങ്കിലും നടണം .
സേലം മാവിൻറെ കൊമ്പുകൾ ഭാരം കൊണ്ട് താഴോട്ടു വന്നിരിക്കുന്നു. അത് ഇനിയും വലിച്ചു കെട്ടിയില്ലെങ്കിൽ ഒടിഞ്ഞു പോകും.
ഇനിയും ധാരാളം ജോലികൾ ബാക്കി കിടക്കുന്നു .

തൊ ഴുത്തിന് മുന്പിലെ കൊപ്രക്കളത്തിൽ ഉണക്കാനിട്ട കൊപ്പ്ര യും കൊതുമ്പുകളും .
കഴിഞ്ഞ ദിവസം കൊപ്പ്രക്കൂട്ടിലെ മോഷ്ടാക്കൾ കയറി കെട്ടിവച്ച കൊപ്ര ഇനിയും ഉണക്കാനിടാ ൻ പണിക്കാരോട് പറയണം .
ഇനി യും അവർ ആരാണെന്ന് അറിഞ്ഞില്ല . അതിനടുത്ത ദിവസം മുൻപുവീട്ടിലും അയൽ പക്കത്തിലും കള്ളന്മാർ കയറി യെന്നു പറഞ്ഞു കേട്ടു . കെട്ടുവള്ളങ്ങളിൽ രാത്രി വന്നവർ ആയിരിക്കും .വടക്കേതിലെ റാംമോഹൻ പട്ടികളെ വളർത്തു ന്നതു കൊണ്ട് അവിടെ കയറി ക്കാണില്ല .
ഇനി കിണറ്റിനടുത്ത കുളിമുറിയുടെ അകത്തേക്കും ഒരു എക്സ്റ്റെൻഷൻ വലിക്കണം . വള്ളിക്കുട്ടി ചേടത്തി കള്ളനെ അറിയാതെ അകത്തു കയറിയ കഥ എല്ലാവർക്കും തമാശ പറയാൻ ഇനിയും ബാക്കിയാകും .


കുളികഴിഞ്ഞ് തിരിച്ചു വരുമ്പോൾ കൊച്ചു തല്ലിക്കുടിയൻ മാങ്ങകൾ വീഴുന്ന ശബ്ദം കേട്ടു . അല്ലെങ്കിൽ മച്ചിങ്ങ കളായിരിക്കും . പന്നിക്കുട്ടികള്ക് വെട്ടിക്കൊടുക്കാം.
കഴിഞ്ഞ മാസം പന്നികളെ കാണാൻ വന്ന സ്കൂൾ കുട്ടികളോട് അതാണ്‌ പ്രവേശന ഫീസ്‌ ആയി ഈടാക്കിയത് .
ഇനി അതെല്ലാം ഇരട്ടി പ്പണിയായി .
കേരളാ മീറ്റ് പ്രോഡക്റ്റ് രണ്ടു ദിവസത്തിനകം വണ്ടിയുമായി വരാമെന്നായിരുന്നു അറിയിച്ചത് . അതുകൊണ്ട് ഇവിടെത്തന്നെ ഉണ്ടാവണം .


കോളിലെ എഞ്ചിൻ റിപ്പയർ ചെയ്യേണ്ടിയിരിക്കുന്നു . ഇത്തവണ പിസ്റ്റൻ മാറ്റണം . അതിൻറെ റിംഗ് വാങ്ങിവച്ചത് ഷെഡിൽ കാണുമായിരിക്കും . പിന്നെയും കാണും കുറച്ചു പണികൾ .
മാതൃ ഭൂമി പത്രം എടുത്തു ബാക്കി വായിക്കാതെ വച്ച വാർത്തകൾ നോക്കി. അത്താഴത്തിനു സമയമായിരിക്കുന്നു .
അരപ്പേജു കടലാസ്സിൽ എഴുതാനിരുന്നു . പരിസ്ഥിതി  ദുരുപയോഗപ്പെടുത്താത്ത നിലയിൽ മലിന സംസ്കരണം ,പിന്നെ നാളികേരത്തിന്റെ വിലയിടിവ് . എന്ത് ആദ്യം വേണമെന്ന് ഒരു നിമിഷം ആലോചിച്ചു .
മലിന സംസ്കരണം തന്നെ യാവട്ടെ .
രണ്ടുവശ ത്തും എഴുതി  കവറിലിട്ടു . അഡ്രെസ്സ് എഴുതി . പത്രാധിപർ ,മാതൃഭൂമി ,കോഴിക്കോട് . പിന്നെ  മേശയിൽ നിന്ന് സീൽ എടുത്തു വയലെറ്റ് മഷിയിൽ  പിന്നിൽ അടിച്ചു .
V .G .പദ്മനാഭൻ ,ബി എ ,ബി എൽ, ബി ടി .

[തുടരും ]

Wednesday, December 24, 2014

കരോൾ പാട്ടുകാർ





ഇന്ന് ക്രിസ്മസ്
തണുത്ത പകലുകളിൽ ചന്നം പിന്നം പെയ്ത മഴയുടെ പരിഭവം മൂടൽ മഞ്ഞായി മാറിയിരിക്കുന്നു .
വർഷങ്ങൾക്കുമുൻപ് എവിടെയോ മറന്നിട്ട മൂന്നു മുഖങ്ങൾ കരോൾ പാട്ടു കാരായി മനസ്സിലെത്തി .
ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രി
പീഡിയാട്രിക്സ്പരീക്ഷ . ഞാൻ പരീക്ഷക  സഹായി മാത്രം .
മഞ്ഞപിത്തം ബാധിച്ച വയറുവീർത്ത ആറുവയസ്സുകാരിയെ പരീക്ഷാർതിക്കു നല്കി മാറി നിന്നു .
ഒരുപക്ഷേ എനിക്കുമുന്പേ ഡോക്ടറാകാൻ പുറപ്പെട്ട് വഴിയിൽ വർഷങ്ങൾ കൈ വിട്ട ശരീരവും തളർന്ന മനസ്സും ...
എൻറെ ചെവിയിലോട്ടു ചരിഞ്ഞു നിന്ന് അയാള് വിറയ്ക്കുന്ന ശബ്ദത്തിൽ , "ലിവർ ഉണ്ടോ സാറേ ,ഒന്ന് പറയൂ പ്ലീസ്‌ ..."
നിസംഗതനായി ഞാൻ പറഞ്ഞു
"പരിശോധിക്കൂ ...അപ്പോളറിയാം "
ഞാൻ മുഖമുയർത്തി അടുത്ത രോഗിയുമായി നടന്നു .
.....................
നിങ്ങൾ ആരാണ് ? ക്ഷമിക്കുക , ഞാൻ നിങ്ങളുടെ കഞ്ഞി തേച്ചു ബലപ്പെടുത്തിയ വെളുത്ത കോട്ട് മാത്രമേ കണ്ടുള്ളൂ . അതിനപ്പുറത്തെ വർഷങ്ങളുടെ നൊമ്പരങ്ങൾ നിങ്ങൾക്ക് മാത്രം സ്വന്തം ...
..........................
NH 17   രണ്ടു ചുമട്ടു തൊഴിലാളികൾ റോഡിലേക്ക് കയറി കൈ കാണിച്ചു . കാറിലെ പിൻ സീറ്റിൽ കൊച്ചുമകൾ പെട്ടെന്നു നിരത്തിയ കുലുക്കത്തിൽ ഉണർന്ന് കരഞ്ഞു . "It is an accident ; look that man is injured " ഭാര്യ വഴിയോരത്ത് ആൾക്കൂട്ടത്തിന കത്തെ ചോരയൊലിച്ച മനുഷ്യ ശരീരത്തെ ചൂണ്ടി പറഞ്ഞു .
"സാറേ ,ഒന്ന് സഹായിക്കണം ഇയാളെ ഒന്ന് ആസ്പത്രിയിലെത്തിക്കണം ."
ഞാൻ ഭാര്യയെ നോക്കി ; പിന്നെ ദയനീയത മുറ്റുന്ന മുറിവേറ്റ ഇരുപതു കാരൻ മീൻ കച്ചവട ക്കാരനെയും .
ഭാര്യ പറഞ്ഞു "പാവം " പിന്നെ മകളെയും എടുത്തു മുൻ സീറ്റിൽ ഇരുന്നു .ആതുരനേയും സഹായിയെയും പിന്നിലിരുത്തി ഓവർ സ്പീഡിൽ പാഞ്ഞു .
മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ഹൌസ് സർജനെ ഏല്പിച്ചു  മടങ്ങുമ്പോൾ
നിങ്ങൾ എനിക്ക് നന്ദി പറഞ്ഞുവോ എന്ന് ഓർമയില്ല ; ഞാൻ ഒരു സമരിയ ക്കാരൻ മാത്രം ...
.......
അതിരാവിലെ കിഴക്കുനിന്നു വന്ന സൂര്യ രശ്മികളിൽ എന്റെ മുന്നിലെ ചില്ല് മഴവിൽ കാഴ്ചകൾ നല്കി .
മുണ്ടകൻ കഴിഞ്ഞ പാടങ്ങളിൽ ചളിക്കുണ്ടുകളും ആമ്പൽ പൂക്കളും , പിന്നെ മീൻ പിടിക്കുന്ന വെളുത്ത കൊക്കുകളും . അകലെ കണ്ടശാ ങ്കടവിൽനിന്നും അരിമ്പൂർ വരെ നോക്കെത്താത്ത കൃഷി യിടങ്ങൾ .
റോഡു വിജനം . കരിക്ക് , ഹെൽമെറ്റ്വിൽപനക്കാർ ഒന്നും അന്നില്ല . സാമൂഹിക വനങ്ങളുടെ മുന്കാട്ടിയായ മരുപ്പച്ച അക്കേഷ്യ ഒരു വശ ത്തെ കാഴ്ച്ചകൾ മറച്ചു .
എങ്കിലും നേരെവന്ന വെളുത്ത മാരുതി വശം ചേർന്ന് നില്കാതെ മരങ്ങൾക്കിടയിലൂടെ വയലിലെ ചളിക്കുണ്ടിലേക്കു സാവധാനം വഴുതി പ്പോകുന്നത് കാണാതെ പോയില്ല .
കാർ വശം ചേർത്ത് നിർത്തി . മാരുതിയുടെ ചില്ലിൽ റെഡ് ക്രോസ് ചിഹ്നം . ഒരാൾ മാത്രം .താഴോട്ടിറങ്ങി വാതിൽ തുറന്നു പുറത്തെടുത്തു പുരികത്തിലും ചുണ്ടിലും മുറിവ് .
പേരുപോലും പറയാനാവാതെ പരിഭ്രമിച്ച മുഖം .
നിർബന്ധിച്ചു കാറിൽ കയറ്റി . കുറച്ചകലെ കൂടെ പഠിച്ച സുഹൃത്ത് ജോലിചെയ്യുന്ന മിഷൻ ആസ്പത്രിയിലേക്ക് കാർ തിരിച്ചു വിട്ടു .
'എന്ത് പറ്റീ ? നിയന്ത്രണം വിട്ടതാണോ ?"
"അല്ല ; ഞാൻ ഇന്നലെ നൈറ്റ്ഡ്യൂട്ടി അയിരുന്നു "
ഇത് വർഷങ്ങൾക്കു മുൻപ് ...നിങ്ങളുടെ പേരും മുഖവും എനിക്ക് ഓർമയില്ല

നിങ്ങളുടെ ഓർമ്മകൾ കരോൾ പാട്ടുകാരായി വരാനുള്ള നിമിത്തവും എനിക്കറിയില്ല ...
ഒരു പക്ഷെ ലോകത്തിന്റെ ഏതോ കോണിൽ നിങ്ങൾ ഓർമ്മകൾ പൊടിതട്ടുന്നുണ്ടായിരിക്കും ...

അത് ഒരു ദിവാസ്വപ്നമായി ഇവിടെയെത്തി മഞ്ഞിൽ മരവിച്ച മരച്ചില്ലകളിൽ ഒരു ഊഷര നൊമ്പരമായി ..

Saturday, December 6, 2014

The Language of Life



Etcetera


Etcetera is the path you’ve travelled, to a faraway goal,
A fog which pervades the valley, the hills and a pothole
You’ve decided, nothing will hurt, but too tired
You’ve heaped up here what you found.



Ditto


There are no surprises as you spend your days in bed
The days and visitors reaching out to feed
The same porridge or the soup
You are bored to even look up



i.e.


The cute innocence of truth
Like it or leave it; it is there on the earth
You are the founder and the keeper
The bond is forever stronger



Et al


The unknown soldiers of the mission
The commanders are honored in submission
Your sweat and blood smeared boot
The proof no one else give a hoot

e.g.


The guide took you to the country road
The teacher whom you dearly loved
The hand that helped you makes the slimy clay pots
The caring look where you ended   the doubts

P.S.


The annoying reminders of what you want to forget
The call of your mother to eat breakfast
The shoe slipped from your wet foot
In the dunes of a sandy beach front

N.B


The responsibilities on the back burner
Piling up commands of your boss
The forgotten bucket list
In the life here, written so fast.





----------------------

Friday, December 5, 2014

Team Building: Masters of Bullshit


I have to attend  3 hours meeting, dedicated to get the mandated training which was hanging like a Damocles’ sword over my head for the last 3 months.
After 3 email reminders and personal appearance from my corporate boss, the Administrative Assistant hands over the registration document.

“Breakfast and Registration 7 AM -745 AM”

That means I have to get up 1 hour earlier than usual, scraping the frosted windscreen while balancing my undulant body on the black ice. Then the commute through the fog.

2 minutes to stand in line to pick up the registration, 10 minutes behind the enormous back side of Miss Bagel to get in the conveyor belt of the toaster.

The honeydews and pineapple chunks are gone from the fruit tray.
Scooped the yellowish dirty syrup and three fermented grapes.
The sticky cinnamon pastries, reminds the introduction.
7:45 AM

8:00 AM introduction. The same old golf joke and praises and drooling

8:00 AM sharp start of the joke slides.  Haven’t I seen this yesterday or last year?
All the 5th slides are going to be jokes. But please read the caption for me.
I know you are not the stand-up comedian, but I will provide the canned laughter, just tell me when.

Yes!  You found the universal truth… after one year survey and three articles and confusing pie charts.
Your slide is good for my daughter’s pajama, or the wallpaper of my Meals-on- Wheels neighbor.
The annoying is the dramatic animation you did. That gives me a seizure.

8:45 AM Miss Bipolar “Strategies to Horizons”
My strategy is not to drink too much coffee.
 It does not serve any purpose, other than recouping the registration in pennies. Firstly it makes my bladder empty at inappropriate timing, secondly when I try to sleep here, it will give me RLS.

Then comes the dreaded scene.
She switches off the projector, her assistants mushroomed from the crowd, distributing papers.
The shrill sound like the old dot matrix printer, “I want ya’ll to divide into groups of 5. “
“Sir, could you come here and sit here with these ladies?”
That is the coordinates for my ass.
“I would like each of you, sit across your neighbor and make eye contact and ask: What is the best achievement of your division? What is the worst point you think you had in your division?”
“Write it down….; and the group here, you guys tell me first. I will write down on this paper, yes, I am going to divide the groups into odd and even”
Lady, I had enough of your bull crap, my worst point in my life is now.

Where can I throw up?