Translate

Saturday, March 21, 2015

നഷ്ട യുവത്വങ്ങൾ




ഇത് ഒരു യാത്രാ ക്കുറിപ്പാ ണോ അതോ ചിതറിയ ചിന്തകളാണോ എന്നറിയില്ല .
ഇന്നലെ ഫേസ് ബുക്കിലെ ഒരു മെസ്സേജ് കിട്ടി .
അഞ്ചുവർഷം കൂടെ പഠിച്ച കൂട്ടുകാരൻ ചോദിച്ചു : അവിടെ എന്തൊക്കെ കാണാനുണ്ട് ?
ഒന്നാലോചിച്ചു : എന്താണ് ഞാൻ കണ്ടതിൽ ഏറ്റവും മഹത്തായത്‌ ? പറയാനൊത്തില്ല .
ഇരുപത് വർഷങ്ങൾക്കു മുൻപ് ബ്രൂക്ളിനിൽ ഡ്രൈവിംഗ് ലൈസെൻസ് എടുക്കാനായി കുറേദിവസം ഇന്സ്ട്രക്ടർ പാബ്ലോ യുടെ കാറിൽ പോകുമ്പോൾ അയാൾ പറഞ്ഞത് മനസ്സിൽ കിടന്നിരുന്നു .
"ജൂ (യു )ഹവ് ടു ഡ്രൈബ് ഫ്രോം LA ടു സം ഫ്രസിസ്കൊ , route 1 ബേബി
അതുപിന്നെ ബക്കെറ്റ് ലിസ്റ്റിൽ കിടന്നു .
വർഷങ്ങളും അത് കൊണ്ടുവന്ന സുന്ദര ദിങ്ങളും,ദീനങ്ങളും പരിഭവങ്ങളും പരാധീനതകളും അതിനു മേലെ അടിഞ്ഞു .
പിന്നെ വീണ്ടും ഒറ്റയാനായി ഒരുമുറിയിൽ ജീവിതം വീണ്ടും ഒരുക്ക് കൂട്ടിയപ്പോൾ രണ്ടാഴ്ച്ച വീണു കിട്ടി .
ഒരിടത്തും പോകാനില്ല .
മഹാ രാജ്യത്തിൻറെ തടവുകാരനായി കഴിയണം .
ഏകാന്തത ഒരു ചിതൽ പുറ്റായി മനസ്സിൽ വളർന്നു വന്ന ദിവസങ്ങൾ ...
അന്ന് ഒരു വൈകി വീണ സായാഹ്നത്തിൽ മനസ്സിലെത്തിയ സംഗീതമായ പോർതുഗീസ് ജാസ് ഗായിക പറഞ്ഞു .
എനിക്ക് വരാനൊക്കില്ല . എങ്കിലും , പോകുന്നെങ്കിൽ ഓർക്കുക . ആരുമറിയാത്ത ഒരു കാഴ്ച , വഴിയിൽ ഉണ്ട് . പോവുക , ജൂലിയ ഫൈഫെർ പാർക്ക്‌ “.




.................. 2 ................................




കാലത്ത് ഹോട്ടൽ മുറി പൂട്ടി ലഗ്ഗേജ് കാറിനകത്ത്‌ ഭദ്രമായി വച്ച് ലാപ്‌ ടോപ്പ് ബാഗ്‌ പിന്നിലെ സീറ്റിൽ വയ്കുമ്പോൾ ഓർത്തു .
തിരക്കുപിടിച്ച് പോകേണ്ട ആവശ്യമില്ല .
സാൻഫ്രാൻസിസ്കോ ഉദ്ദേശം 7 മണിക്കൂർ മതിയാകും .
വഴിയിൽ തങ്ങാനുള്ള പരിപാടി യില്ല . കാലത്തെ കമ്മ്യൂറ്റെർ ട്രാഫിക് കഴിഞ്ഞു പോയാൽ മതി .
കയ്യിൽ AAA യുടെ രണ്ടു മാപ്പുകൾ മാത്രം .
താമസിക്കുന്ന സ്ഥലം ആദ്യം കണ്ടുപിടിക്കണം . പിന്നെ യാണ് റൂട്ട് .
ഒരു കണക്കിന് തിരക്കിട്ട ഹൈ വേയിൽ കയറാനുള്ള വഴി കണ്ടുപിടിച്ചു .

പതുക്കെ സ്പീഡ്‌ ലിമിറ്റ് നോക്കി ഇടുങ്ങിയ നഗര പാതകളിൽ നിന്ന് അതി വിശാല മായ പ്രാന്തങ്ങളിലേക്ക് ഇറങ്ങി .
 മൂടൽ മഞ്ഞു ഉറഞ്ഞു പിന്നിലെ ഗ്ലാസ് ജനാലകളിൽ കാഴ്ച മറച്ചിരിക്കുന്നു .

65 മൈൽ വേഗത മിനിട്ടു കൊണ്ട് 5 മൈൽ ആയി .
പിന്നെ ഞാനും അഞ്ചു വരിയിലെ വാഹന സമുദ്രവും ഒരു നിശ്ചല ചിത്രമായി സമയങ്ങൾക്കതീതമായി അവിടെ കിടന്നു .
കാറിലെ റേഡിയോ ഓണ്‍ ചെയ്തു  NPR സ്റ്റേഷൻ തപ്പി .
ക്ലാസിക്കൽ മ്യൂസിക്‌ കുറച്ചു നേരം കേട്ട് അടച്ചു വച്ച് പുറത്തേക്ക് നോക്കി .
മൊട്ടക്കുന്നുകളും അവക്കിടയിൽ അടക്കി വച്ച കെട്ടിടങ്ങളും.
അകലെ പൊടിക്കാറ്റിൽ പറന്നുപോകുന്ന കരിയിലകളും ഉണക്ക പുല്ലും .
വെളുത്ത, വെള്ളമില്ലാത്ത കോണ്ക്രീറ്റ് കനാലുകളിൽ വളരുന്ന ചെടികൾ . ഇതിലായിരിക്കും വർഷങ്ങൾക്കു മുൻപ് ഹോളി വുഡ് നായകൻ മോട്ടോർ സൈക്കിൾ സവാരി നടത്തിയത് .
നിന്നും പാഞ്ഞു പോയും ഈ ട്രാഫിക് ശീലമായി തുടങ്ങിയിരിക്കുന്നു .

വീണ്ടും മാപ്പ് നോക്കി എവിടെയെത്തി എന്ന് മനസ്സിലാക്കി .
പിന്നിടേണ്ട തിന്റെ പത്തിലൊന്നു പോലും ആയില്ല . ഇനിയും നൂറോളം മൈൽ താണ്ടിയാലെ പസിഫിക് തീരത്തിലേക്ക് എത്തുകയുള്ളൂ .
ഒഴിഞ്ഞ മൈതാനങ്ങൾ വിട്ടു പൂച്ചെടികളും കൊച്ചു വൃക്ഷങ്ങളും മോടി പിടിപ്പിച്ച സമ്പന്നരുടെ വീടുകൾ നിറഞ്ഞ കൊച്ചു "ഗ്രാമ "വീഥികളിലൂടെ കടന്നു പോയി .

---------------------------- 3 ------------------------------



Monterray Bay കടന്നു വാഹനത്തിരക്കിൽ നഗരത്തിലെ എവിടെയോ എത്തി . വെള്ളിയാഴ്ച്ച ക്ലാസ്സുകഴിഞ്ഞു വീടെത്താൻ വെമ്പുന്ന യുവാക്കൾക്ക് വഴി വിട്ടു കൊടുത്തു .
തിരക്കൊഴിഞ്ഞപ്പോൾ വഴിക്കരികിൽ നിർത്തി മലകൾകും ശാന്ത സമുദ്രത്തിനും ഇടയിലെ കാഴ്ചകൾ ക്യാമറ യിൽ പകർത്തിയത് നോക്കി സന്തോഷിച്ചു .

ഇന്നത്തെ പകൽ മുഴുവനും കാർ ഓടിച്ചത് ഒറ്റക്കായിരുന്നു . പിന്നെ പലയിടത്തും നിർത്തിയിട്ട് പടിഞ്ഞാറുനിന്നും വീശിയടിച്ച കാറ്റിൽ ശാന്ത സമുദ്രത്തിന്റെ രുചി ചുണ്ടിൽ നുണഞ്ഞു . കിഴക്ക് മതിൽ കെട്ടായി മലകളും കുന്നുകളും . താഴെ നോക്കിയാൽ ഇളം നീലനിറത്തിലുള്ള തീരങ്ങളിൽ അലയടിക്കുന്ന കൊച്ചു തിരമാലകൾ . റോഡിൽ നിന്ന് കടലിലേക്ക്ഇറങ്ങാൻ ഒക്കില്ല . അങ്ങകലെ ജലബാഷ്പം  റോഡിനെ പുൽകുന്നു .
ഇടയ്ക്കു നിർത്തി ഫോട്ടോ എടുക്കുന്ന യാത്രികർ പുഞ്ചിരിച്ചു സൗഹൃദം കാണിച്ചു .
ഇനി ജൂലിയ ഫൈഫെർ പാർക്കിൽ പോകണം . മനസ്സില് ഓർത്തിരുന്നത് കൊണ്ട് വൃക്ഷക്കൂട്ടങ്ങളിലെ തവിട്ടു ചൂണ്ടു പലക കണ്ടുപിടിക്കാൻ കഴിഞ്ഞു . മെയിൻ റോഡിൽ നിന്ന് വളഞ്ഞു പോകുന്ന വഴി . എന്താണ് കാണുക എന്നറിയില്ലായി രുന്നു .അത് കൊണ്ടുതന്നെ കാർ പാർക്ക്ചെയ്തപ്പോൾ ഇഛാഭംഗം ഓടിയെത്തി . അകലെ പാർക്ക് ചെയ്ത ഒരു ട്രക്കും പിന്നെ ഒരു പഴയ കാരവാനും . കുറച്ചു സമയം കഴിഞ്ഞു തിരിച്ചു പോകാമെന്ന് കരുതുമ്പോൾ ഒരു വൃദ്ധനും യുവതിയും പടികൾ കയറി വന്നു . എൻറെ മനസ്സു വായിച്ചതുപോലെ അവർ പറഞ്ഞു , "കാണേണ്ട കാഴ്ച ഇവിടെയല്ല . ആകാണുന്ന മണൽ വിരിച്ച വഴിയിലൂടെ നടന്നോളൂ . ക്ഷീണമെല്ലാം മാറ്റുന്ന വിരുന്ന് പ്രകൃതി ഒരുക്കിയിട്ടുണ്ട്‌ ;വിട്ടോളൂ " ചിരിച്ചു അപരിചിതരോട് നന്ദി പറഞ്ഞ് നടന്നു . ഏതാണ്ട്  അര മൈൽ നടന്നു കാണും ,ഒരുപക്ഷെ മുഖത്തിന്നേരെ വീണ സൂര്യരശ്മികൾ അതുപോലെ തോന്നിപ്പിച്ചു. പിന്നെ അകലെ കടൽ തിരകൾ കണ്ടു ഒരുവിജനമായ ഒറ്റയടിപ്പാത . അതിനരികിൽ കുറേ ഈന്തപ്പനകളും കാറ്റാടി മരങ്ങളും ...
പിന്നെ മരത്തിന്റെ ഒരു കൊച്ചു വേലിയും .
വേലിയിൽ പിടിച്ചു താഴേക്ക് നോക്കി . കൊച്ചു മലയിടുക്കിലൂടെ തീരത്തേക്ക് വരുന്ന തിരകൾ . നീലനിറത്തിലുള്ള വെള്ളം വെളുത്ത മണലിൽ വിരിയിക്കുന്ന ഭംഗി . പിന്നെ മേലെനിന്നു ഒരു ജലധാര . ആർക്കുമെത്താൻ കഴിയാത്ത പറുദീസയുടെ ഒരു കണിക ...ഇതാ താഴെ .
നന്ദി ...
സൂസന്നാ ..നിനക്കും പിന്നെ ആരെന്നറിയാത്ത  വഴികാട്ടികൾക്കും .
ഫോണ്കയ്യിലെടുത്തു വിളിക്കാൻ തോന്നി .
"The person you are calling is unavailable ;please call later "
അതെ ...ഇവിടെ ഞാൻ ഒറ്റയ്ക്കാണ് .ഞാനും ഭൂമിയിലെ പറുദീസയും , വെള്ള മണൽ തിട്ടകളെ ചുംബിക്കുന്ന അലകളും .
"Sir ,are you  OK ?, please don't go close to the  curb "
"I am fine ;just trying to get a better shot " തിരിഞ്ഞ് നോക്കിയപ്പോൾ എവിടെ നിന്നോ പൊട്ടിവീണ ഒരു പാർക്ക്ഉദ്യോഗസ്ഥൻ .
താഴെ ചാടി ആത്മഹത്യക്ക്ശ്രമിക്കുന്നവനാ ണെന്ന് വിചാരിച്ച് കാണും പുള്ളി .
ഇല്ല ;ഇതു ജീവിക്കാൻ തീരുമാനിച്ച ഹത ഭാഗ്യൻ മാത്രം . മനസ്സിൽ പറഞ്ഞു ..
പിന്നെ തിരിച്ചു നടന്നു കാറിലേക്ക് .വീണ്ടും മാപ്പ് നോക്കി . ഇനിയും മണിക്കൂറുകൾ കഴിയണം .

കാർ സൂക്ഷിച്ചു വഴിയിലെക്കെടുക്കുമ്പോൾ കണ്ടു , ഒരു യുവാവ്‌ . അലക്ഷ്യമായി കോന്തിയ മുടിയും ടീ ഷർട്ടും ഷൊർറ്റ്സും പിന്നിൽ ഒരു കാക്കി നിരത്തിലെ ബാക്ക് പാക്കും .
തള്ളവിരൽ മേലോട്ട് ഉയർത്തിക്കാണിച്ചു . സൌജന്യ യാത്രക്കായിരിക്കും . ചില സംസ്ഥാനങ്ങളിൽ ഇതുപോലെ അപരിചിതരെ എടുക്കാൻ പാടില്ല എന്ന നിയമമുണ്ടെന്ന് അന്നറിയില്ലായിരുന്നു .
പിന്നെ കരുതി ; ചെറുക്കനെ എടുക്കാം .
ഞാൻ പറഞ്ഞു , "I am going North"
"OK ; thank you sir "
മുന്നിലെ സീറ്റിൽ കയറിക്കോളാൻ ആന്ഗ്യം കാണിച്ചു .
Backpack പിന്നിലെ സീറ്റിൽ ഇട്ട് ,അയാൾ ഭവ്യത കാട്ടി .
ഞാൻ ആലോചിച്ചു .
  ഇനി ഇവൻ ഞാൻ ആരാണെന്നു ചോദിക്കും .
പിന്നെ എൻറെ ജോലി . അവന് പിടികൊടുക്കാതിരിക്കാനുള്ള നുണക്കഥ മിനയുന്നതിനിടെ ഞാൻ ചോദിച്ചു .

"എവിടെ പോകാൻ ആണ് ഉദ്ദേശം ?"

പക്ഷേ പ്രതീക്ഷിക്കാത്ത ഉത്തരമാണ് എനിക്ക് കിട്ടിയത്



------------------4------------------


നമുക്കവനെ Danny എന്ന് വിളിക്കാം ...
അയാൾ ഞാൻ കരുതിയത്‌ പോലെയുള്ള യുനിവേര്സിടി വിദ്യാർത്ഥി ആയിരുന്നില്ല ...
അയോവയിലെ മൈലുകൾ അകലെ ഏതോ ഒരു ഫാമിലെ കർഷകന്റെ മകൻ .
 അല്ലെങ്കിൽ അതായിരിക്കും അവൻ എനിക്കിട്ടു പണിഞ്ഞ കഥ .എന്തുകൊണ്ട് വീട്‌ വിട്ടു പോന്നു എന്നതിന് അവനു മറുപടിയില്ലായിരുന്നു .
ഒരു ജോലിയും കയ്യിൽ പൈസയില്ലാതെയും ഈ കാലിഫോർണിയ തീരത്ത് എന്തിനെത്തി എന്നതിനും അവനു മറുപടിയില്ലായിരുന്നു .

സൂര്യൻ പടിഞ്ഞാറ് അസ്തമിച്ചു . 
വളഞ്ഞുപുളഞ്ഞ റോഡിനരികെ മൂടൽ മഞ്ഞു രൂപം കൊണ്ടു . 
പിന്നെ ട്രാഫിക് ഇഴഞ്ഞു നീങ്ങി . 
പിന്നെ ഒരു മണിക്കൂറിൽ വെറും പത്ത് മൈൽ മാത്രമായി .
സഹ യാത്രികൻ പെട്ടെന്ന് സ്വന്തം വയറിൽ അമർത്തിപ്പിടിച്ചു .
 "Buddy ,You alright ?"
 "I will be fine ;I have n't eaten anything today " 

ഞാൻ ഓർത്തു ;ഇവനേയും കൂട്ടി SF വരെ പോയാൽ ചിലപ്പോൾ പണി കിട്ടും .
പഠിച്ച കള്ളനായിരിക്കും .
 ഇനി എങ്ങിനെയാ ഈ മാരണത്തെ പിരിച്ചു വിടുന്നത് 
"നിനക്ക് എവിടെ യാണ് പോകേണ്ടത് ?"
 "ഇവിടെ നാല് മൈൽ പോയാൽ ഒരു മുക്കുവ ഗ്രാമമുണ്ട് ;അവിടെ വിട്ടാൽ മതി ."
 "അവിടെ നിനക്ക് ആരെങ്കിലും പരിചയമുണ്ടോ ?" 
"ഇല്ല ...അത് സാരമില്ല ;രാത്രി അത്ര ഇരുട്ടിയില്ലല്ലോ ,ഞാൻ എവിടെയെങ്കിലും കൂടും ."
 അവന്റെ അതീവ മായ സ്ഥല പരിചയവും എല്ലാം നേരിടാനുള്ള ചങ്കൂറ്റവും കണ്ടെപ്പോൾ എനിക്ക് ഭയം തോന്നി .
 ഇനി എന്റെ പെട്ടെന്നുള്ള ഒരു പ്ലാൻ മാറ്റമായിരിക്കും നല്ലത് .
ഞാൻ പറഞ്ഞു . "അതാ ആ കാണുന്ന ഗ്യാസ് സ്റ്റേഷനിൽ നിന്നെ ഇറക്കാം" .
ഉടനെ കാർ exit ചെയ്യുമ്പോൾ അവന്റെ മുഖം ചമ്മിയിരിക്കുന്നത് ശ്രദ്ധിച്ചു .
അവൻ കാറിന്റെ വാതിൽ തുറക്കുന്നതിനിടയിൽ ചോദിച്ചു .
"Can I have some money to buy food ?"

  വല്ലെറ്റിൽ നിന്നു പത്ത് ഡോളർ എടുത്തു കൊടുത്തു , "Okay bye "
അവന്റെ നിഴലിൽ ചുവന്ന വെളിച്ചം പതിച്ച് ഞാൻ വീണ്ടും Highway യിൽ കയറി .
 ട്രാഫിക്‌ സ്പീഡ് കൂടിയിരിക്കുന്നു .
ഞാൻ ഇറക്കിവിട്ട ആ യുവാവിനെ കുറിച്ചു ചിന്തിച്ചു .

അയോവയിലെ ഫാമിൽ അവന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഒരച്ഛൻ . ചക്രവാളം വരെ ഒഴിഞ്ഞു കിടക്കുന്ന ചോള വയലുകൾ .ഒരു മരത്തിനു താഴെ കേടുവന്നു പുല്ലു പടർന്ന ട്രാക്ടർ . കാറ്റിൽ വലിച്ചടക്കപെടുന്ന തകരത്തിന്റെ വാതിൽ . പിന്നെ ചളിയും പൊടിയും വിണ്ടുകിടക്കുന്ന ഒരു വഴി .
അതിൽ ബാക്ക് പാക്ക്‌ തോളിലേന്തി Danny ...
മുഖം തിരിച്ചു തോക്ക് പോളിഷ് ചെയ്യുന്ന താടിക്കാരനായ അവന്റെ അച്ഛൻ .
...

പിന്നിലെ സീറ്റിലേക്ക് ഒന്ന് ഇടം കണ്ണിട്ടു നോക്കി 
അവൻ ബാഗ്‌ എടുത്തിരുന്നോ ?
പിൻ സീറ്റ് ശൂന്യം .
ശൂന്യം ...?
ഭഗവാനേ ചതിച്ചു ...എന്റെ ആയിരത്തി അഞ്ഞൂറിന്റെ ലാപ്ടോപ് !
പോയി . 
പണി കിട്ടി എനിക്ക് 
എന്റെ മഹാമനസ്കതക്ക് .
ഞാൻ സ്ടിയർ റിങ്ങിൽ തലയടിച്ചു ...
ഹോണ്‍ മുഴങ്ങി .

എന്റെ യാത്ര ഇവിടെ അവസാനിക്കുനില്ല .

പക്ഷെ ജീവിതത്തിന്റെ ഒരേട്‌ അടര്ന് പോയിരിക്കുന്നു ...




------------ വാൽ കഷണം ---------

കഥ അവിടെ ശോകാന്ത്യമായി പ്പോയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞു ഹോട്ടലിൽ എത്തിയപ്പോൾ മനസ്സിലായി . 

കാറിന്റെ ബൂട്ടിൽ എന്റെ ബാഗിനോടൊപ്പം ലാപ്‌ ടോപ്‌ ഉണ്ടായിരുന്നു . ഒരുപക്ഷെ ഞാൻ വഴിയിൽ കാർ നിർത്തിയപ്പോൾ കരുതലോടെ അത് മാറ്റി വച്ചിരുന്നു . 
വെറുതെ അയാളെ സംശയിച്ചു .


മുപ്പതുകാരനായ അയാൾ Route 1 ൽ ലിഫ്റ്റ്‌ കൊടുത്ത "Oakland ലെ കമ്പ്യൂട്ടർ പ്രോഗ്രാമർ രജനീഷിനെ " ഇന്ന് ഓർകുമോ എന്നറിയില്ല ...



Sunday, March 1, 2015

ഒരു ഉൽകയും മനസ്സിലേക്ക് വീണ ചിന്തകളും



പട്ടാലി ക്കാരുടെ വീടിന്റെ അരികെയുള്ള ആൾകൂട്ടത്തിൽ ഞാനുണ്ടായിരുന്നു;മനസ്സുകൊണ്ട് .
ഇന്നലെ ആകാശ ത്തുനിന്നു വീണ തീഗോളം, കരിഞ്ഞ മരങ്ങളും പുല്ലും ഒപ്പിയെടുക്കുന്ന പ്രാദേശിക കേബിൾ ചാനലുകളുടെ മനസ്സുകളിൽ ഐസ് ക്രീം നിറച്ചപ്പോൾ ഓർമ്മകൾ വർഷങ്ങൾക് പിന്നിലെ ഒരു നട്ടുച്ച യിലേക്ക് പോയി .
മണൽ നനഞ്ഞ കൊച്ചു തിരകൾ തട്ടിത്തെറിപ്പിച്ച റബ്ബർ പാദരക്ഷകൾ
പിന്നെ സുഹൃത്തിന്റെ സൈക്കിൾ ഉന്തിത്തള്ളി വീണ്ടും നോക്കെത്താ ദൂരത്തു പരുന്തും കാക്കകളും വട്ടമിട്ട തീരത്തേക്ക് .
എതിരെ വന്ന മീൻ വില്പനക്കാരനോട് ചോദിച്ചു .
" ശവം  ഇപ്പോഴും നാട്ടികയിലുണ്ടോ ?"
" ..; ഇപ്പോഴും  ആരും വന്നിട്ടില്ല ."
സന്തോഷവും ആകാംഷയും നിറഞ്ഞ കൊച്ചു മനസ്സുകൾ വീണ്ടും താളം വെച്ച് നടന്നു നീങ്ങി .

ജീവിതത്തിൽ ആദ്യമായിരുന്നു കാഴ്ച .
തൊലിയുടെ നിറം വെളുത്തു കുമ്മായം പോലെ യായിരിക്കുന്നു .മുഖത്തെ തൊലി അടർന്നു ഒരു വശത്തേക്ക് മാറി മുടിയും ചുറ്റിയ കടൽ പായലുകളുടെ കൂമ്പാരം .
മാംസം ചീഞ്ഞ നാറ്റം കടൽ ചോരുക്കായി വന്നപ്പോൾ പറഞ്ഞു .
"വിശ്വാ , നമുക്കു പോകാം ."
വിശ്വനാഥൻ ഇതു രണ്ടു ദിവസത്തിൽ നാലാം തവണ യാണ് ഇവിടെ വരുന്നത് .
അതുകൊണ്ട് തന്നെ ഇന്നേവരെയുള്ള പുരോഗതികളെ ക്കുറിച്ച് ആധികാരികമായി തന്നെ അയാൾ സംസാരിച്ചു .
ഇനി പോലീസെ ത്തിയിട്ടു പോസ്റ്റ്മോർട്ടം നടത്തും .
"അത് ആണാണോ പെണ്ണാണോ ?"
"മുടി കണ്ടില്ലേ ..വല്ല കപ്പലീന്നും വീണതാ "
പിന്നെ വർഷങ്ങളോളം മനസ്സിലേക്ക് ദുസ്വപ്നമായി സാഗര കന്യക എനിക്ക് കൂട്ടുണ്ടായിരുന്നു .
അപ്പോഴാണ് പണ്ട് അച്ഛൻ പറഞ്ഞു കേട്ട കഥ ഓർമയിലെത്തിയത്
അൻപതുകളിൽ നടന്ന സംഭവം . വിശ്വ നോട് അത് പങ്കു വച്ചു .
കടൽ തീരത്ത് ഒരു കൂറ്റൻ ഭരണി അടിഞ്ഞു പടിഞ്ഞാറെ പറമ്പിലെ കുമാരന്റെ ചേട്ടൻ തുപ്രൻ ആദ്യം കണ്ട് കരക്കടുപ്പിച്ചു .
കഷ്ടപ്പെട്ട് മൂടി തിരിച്ചു തുറന്നു .
മഞ്ഞ നിറത്തിൽ ഒഴുകിയ ദ്രാവകം ചൂണ്ടാണി വിരലിൽ തൊട്ടു ഇടത്തെ കയ്യുടെ ഉൾവശ ത്ത് തേച്ച് പരിശോ ധിച്ചു .
"കടുകെണ്ണ "
പിന്നെ പതുക്കെ കയ്യിന്റെ നീറ്റം കൂടി തോലിയടര്നു .
"മൂത്താരെ തീത്തൈലം "
"എന്താ തീത്തൈലം? "
"പിക്രിക് ആസിഡ് "
"ഹഹ .."
.....
"ഇത് ഉൽക വീണത്തന്നെയാണോ എന്നാണ് എനിക്ക് സംശയം " ഒന്നാം വാർഡു മെമ്പർ .
"അമേരിക്ക ഇതിലപ്പുറവും ചെയ്യും...അവർക്ക് നമ്മുടെ ചന്ദ്രയാൻ വിട്ടതിന്റെ കണ്ണുകടി തീരണില്ല ."
ആത്മഗത തിനരികിലൂടെ എന്റെ മനസ്സ് കൂടിനിന്ന എന്റെ നാട്ടുകാരുടെ ആകാംഷയിൽ ലയിച്ചു .

ഇനി വീണടിയുന്ന തിമിംഗലങ്ങളെയും ഊരും പേരുമില്ലാത്ത വങ്ങളെയും  തീത്തൈല ഭരണികളേയും കാണാൻ തീരത്ത് കാത്ത് ഇനിയും എത്തിപ്പെടാൻ ...