Translate

Saturday, February 20, 2016

നിരോധനാജ്ഞ്കളുടെ ഗ്രാമം

നിരോധനാജ്ഞ്കളുടെ ഗ്രാമം

നേവി ബ്ലൂ നിറത്തിലെ ചില്ല് ജനാലകളിൽ നെറ്റ് പിടിപ്പിച്ചു മറച്ച വലിയ പോലീസു വണ്ടി കൾ വീടിന്നടുത്ത്‌ നിർത്തിയിട്ടപ്പോൾ മനസ്സിലായി .
ഇന്നലെ രാത്രി പന്തം കൊളുത്തി പ്രകടനം ഉണ്ടായിരുന്നു . അതിനു ശേഷം വലിയ ആർപ്പുവിളികളും ,ആക്രോശ വും കേട്ടിരുന്നു .
പിന്നെ പത്രത്തിൽ വായിച്ചു .  ത്രിത്തല്ലൂരും ,തളിക്കുളത്തും പിന്നെ ഇവിടെയും , പലരെയും വെട്ടി പരിക്കേൽപ്പിച്ചി രിക്കുന്നു. രണ്ട് വീടിനു തീയിട്ടിരിക്കുന്നു.
"കണ്ണൂരിൽ നിന്നും വന്നവരാ ണെന്ന് കേട്ടു "
പിന്നെ പത്രത്തിൽ വന്നു ...പിടികിട്ടാ പുള്ളികളുടെ പേരുകൾ .
പലരും പരിചിത മായ വീട്ടു പേരുകളുമായിരുന്നു. പലരും സ്‌കൂളിലെ കൂടെ കളിച്ചവർ, കടത്തിണ്ണകളിൽ ചീട്ടുകളിച്ചും ,ബീഡി വലിച്ചും രാപകൽ റോഡിൽ തെണ്ടിയവർ.
ജില്ലകൾ മാറി എതിരാളികളെ യും കുടുംബങ്ങളെയും വകവരുത്തുന്ന രാഷ്ട്രീയ പകപോക്കലുകൾ ഓരോന്നായി ആഴ്ചകളോളം.
ബന്ധുക്കളായ അയൽ വാസികൾ രണ്ടു രാഷ്ട്രീയം കളിച്ചു.
 അനന്തരവന്മാർ പിതൃസ്ഥാനീയരെ നെഞ്ചിനും നാഭിക്കും തൊഴിച്ചു ,പിന്നെ ഇളമുറ ചേറ്റു കത്തിയും വടിവാളും പ്രയോഗിച്ച് വീടിന് ചുറ്റും ഓടി ,പിന്നെ നീന്തൽ കുളത്തിലിട്ടു കളരി കലാശം കളിച്ചു .
അമ്പല പ്പറമ്പിൽ മണലിൽ ചൂലടിച്ചു വൃത്തിയാക്കിയ ശാഖ പരിസരം ഇലകൾ മൂടി .
കൂട്ടം ചേർന്ന് പോകാതെ പോലീസുകാരുടെ അരികിലൂടെ ശബ്ദമില്ലാതെ നടന്നു.
ജങ്ക്ഷനിലെ ചുമട്ടു തൊഴിലാളി കളുടെ വെച്ചുകെട്ടിയ കൂടാരങ്ങളിൽ നിന്ന് ബീഡിപ്പുകയും സിനിമാ ഗാനങ്ങളും ഉയരുന്നില്ല.
വിളക്കണഞ്ഞു ആരും പുറത്തിറങ്ങിയില്ല .
സിനിമാ തിയ്യേറ്റർ ആളില്ലാതെ അടച്ചു.
ചായക്കടയിൽ ബഞ്ചുകളിൽ പോലീസുകാർ പത്രം വായിച്ചും ചായ കുടിച്ചും ദിവസങ്ങൾ കഴിച്ചു .
പോലീസ് വണ്ടി വൈകീട്ട് തിരിച്ചു പോകുന്ന പിന്നാലെ വന്ദേ മാതരവും പിന്നെ ഇങ്കിലാബ് സിന്ദാബാദ് വിളികളും  കടന്നു പോയി .
പിന്നെ വീണ്ടും പോലീസ് വണ്ടികളുടെ ശബ്ദങ്ങൾ.
കാലത്ത് വീണ്ടും പത്രമെത്തി .
"മൂന്ന് പഞ്ചായത്തുകളിൽ 144" .
കത്തി നശിച്ച വീടുകളും നിസ്സഹായകരായ സ്ത്രീകളുടെ ചിത്രങ്ങളും .

വഴിക്കപ്പുറത്തു മൂന്നു പോലീസ് വണ്ടികൾ .
വേലിക്കകത്ത് പുറം തിരിഞ്ഞു മൂത്ര മൊഴിക്കുന്ന പോലീസുകാർ.

ഇത് നാൽപതു വർഷം മുൻപായിരുന്നു .
ഇങ്കിലാബു വിളിച്ചവർ പിന്നെ വന്ദേ മാതരവും വിളിച്ചു പിന്നെ കവലയിൽ ചീട്ടു കളിക്കാരുമായി .
വന്ദേ മാതരം വിളിച്ചവർ മാറ്റി ഇങ്കിലാബു വിളിച്ചു, പഞ്ചായത്ത് മെമ്പർ മാരായി, തിരിച്ചു വെട്ടിയ ശ ത്രുക്കളുടെ അളിയന്മാരായി .
ചിലർ ജീവിതപരിചയം അബ്കാരികള്ക് കൊലവിളിക്കാൻ കൊട്ടേഷൻ ടീമുകളായി .
പിന്നെ ഇങ്കുലാബ് വിളി നിർത്തി ചിലർ ഗൾഫിൽ പോയി.
ചിലർ ഗൾഫിൽ നിന്നും തിരിച്ച് വന്ന് ചീട്ടുകളി സംഘം ഉണ്ടാക്കി . മടുത്തപ്പോൾ വീണ്ടും ഇങ്കിലാബും വന്ദേ മാതരവും വിളിച്ചു . പിന്നെ ആൾ ദൈവങ്ങൾക് ആളെക്കൂട്ടി.
മൂന്നാം തലമുറക്കാർ വന്ദേമാതരവും ഇങ്കിലാബും വിളിച്ചു ഇതേവഴിയിലൂടെ   ഓടുന്നു;
അവരുടെ പൂർവികരുടെ  ചെയ്തികൾ ഒരിക്കലും അറിയാതെ.

ഇപ്പോൾ ഈ ഗ്രാമം ഉറങ്ങുകയാണ് . ഒരു 144 സ്വപ്നം കണ്ടു കൊണ്ട്.

No comments:

Post a Comment