Translate

Thursday, May 27, 2021

 തിരകൾ


ഞാൻ തിരയെണ്ണുകയാണ്.

ഇനിയും ഒരു തിര കൂടി.

അവയ്ക്കിടയിലെ പൊങ്ങിത്താഴുന്ന ഭൗർഭാഗ്യത്തിന്റെ ജഡങ്ങൾ...

കത്തിത്തീരാത്ത തുണികൾ പോലെയുള്ള കടങ്ങൾ പൊതിഞ്ഞവ.

അർത്ഥമില്ലാത്ത വാഗ്ദാനങ്ങളുടെ കരിഞ്ഞ പൂക്കളും അവയ്ക്കിടയിൽ ഒഴുകി അടിയുന്നു.

നോവിന്റേയും ഭയപ്പാടിന്റേയും പൂക്കൾ

അവസാനത്തെ അന്നമിടാൻ അവകാശികളില്ലാതെ വിജനമായ തീരം.

ദൂരെ എവിടേയോ പ്രാണവായു നിലയ്ക്കുന്നു

രോദനങ്ങളും വിതുമ്പലുകളും നിലയ്ക്കുന്നില്ല.

ഏതോ കൊട്ടാര വാതിലിലൂടെ 

ഒരു ഷെഹ്നായ് സംഗീതം

പുറത്ത് ചിതകളിലെ പുകയായ്

ഈ തീരത്ത് മൂടൽമഞ്ഞായി ലയിക്കുന്നു.

ശവങ്ങൾ പേറിക്കിതക്കുന്ന തിരകളും ചക്രവാളവും ഭൂമിയുമൊന്നായി

ശ്വാസം മുട്ടുന്ന നീതിനിഷേധമായി.

No comments:

Post a Comment