Translate

Sunday, May 31, 2020

റേഡിയോ കാലങ്ങൾ


ഇന്നലെ പല വ്ളോഗേഴ്സിനേയും(താഴെ പറയാം RJ Maheen) യൂട്യൂബിൽ തലങ്ങും വിലങ്ങും കണ്ട് സമയങ്ങൾ കഴിച്ചു കൂട്ടിയപ്പോഴാണ് അവിചാരിതമായി ഒന്ന് മനസ്സിൽ ഉടക്കിയത്.
റേഡിയോ. എത്രയോ പുരോഗമിച്ചിരിക്കുന്നു, നാട്ടിൽ.
കേരളത്തിൽ താമസിക്കുന്നവർ കേൾക്കുന്ന റേഡിയോ സ്റ്റേഷനുകൾ ഏതൊക്കെ എന്ന് കൃത്യമായി അറിയില്ല. വീട്ടിൽ ഇപ്പോൾ റേഡിയോ ഇല്ല. എഴുപതുകളിൽ ഗൾഫിലേക്ക് പോയ അച്ഛന്റെ സുഹൃത്തും സഹ അദ്ധ്യാപകനും ആയിരുന്ന വ്യക്തി സമ്മാനിച്ച JVC Nivico എന്ന റേഡിയോ കം ടേപ്പ് റെക്കോർഡർ ആയിരുന്നു എനിക്ക് ഓർമ്മയുള്ള ദീർഘകാലത്തെ ട്രാൻസിസ്റ്റർ ബേസ്ഡ് ഗാഡ്ജറ്റ്.
 അതിനു മുൻപ് വീട്ടിലുണ്ടായിരുന്നത് കൊളമ്പോയിൽ(Srilanka)നിന്നും വസുമതി അമ്മായിയുടെ ഭർത്താവ് കൃഷ്ണമ്മാൻ കൊണ്ടു വന്ന പേരോർമ്മയില്ലാത്ത ഒരു വാൾവ് സെറ്റായിരുന്നു. 
വാൾവ് എന്നാൽ വളരേ ചൂടുള്ള, എന്നാൽ കത്തുമ്പോൾ വേനൽക്കാലത്ത് വീട്ടിലെ 220v യ്ക് പകരം 90v  വരുന്ന കാലത്തെ ഫിലമെന്റ് ബൾബുകൾ പോലെയുള്ള കൂളായ കുട്ടപ്പന്മാരായിരുന്നു. 
റേഡിയോ വിന്റെ പിന്നിലെ കാർബോഡ്(ഹാഡ്ബോഡ് എന്നാണ് പറയേണ്ടത് എന്ന് അച്ഛൻ എന്നും പറയുമായിരുന്നു) തുറക്കുക എന്നത് എന്റെ ഒരു ഹോബിയായിരുന്നു. അതിനകത്ത് നോക്കുമ്പോൾ വലിയ ഫാക്ടറി പോലെ യാണ്. പണ്ട് സ്കൂളിൽ നിന്നും ആലുവായിലും കളമശ്ശേരിയിലുമുള്ള ഫാക്ടറികളിൽ സ്കൂളിൽ നിന്നും സന്ദർശനം പതിവായിരുന്നു.(പിന്നെ വിശദമായി പറയാം)
പെരിഞ്ഞനത്ത് അച്ചാച്ഛന്റെ കൊപ്രക്കളത്തിനോട് ചേർന്ന വർക്ക്ഷോപ്പിലെ പഴയ എഞ്ചിൻ സ്പെയർ പാർട്ടുകൾ വച്ചിരുന്ന തട്ടുകളിൽ പല വിധത്തിലുമുള്ള വാൾവുകളുമുണ്ടായിരുന്നു. അക്കാലത്ത് മുതിർന്നവരാരും ഇതെങ്ങനെയാണ് റേഡിയോ സ്റ്റേഷനിൽ നിന്നും നമ്മുടെ വീട്ടിലേക്ക് പാട്ടുകളും ന്യൂസും എത്തിക്കുന്നത് എന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കാറില്ലായിരുന്നു.
ട്യൂണിങ്ങ് നോബ് തിരിച്ചാൽ ഒരു മഞ്ഞവെളിച്ചത്തിൽ പ്രകാശിക്കുന്ന ഡയലിന് പിന്നിലെ സൂചി എങ്ങനെ സഞ്ചരിക്കും എന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് ആ അറിവു വച്ച് സിഗരറ്റ് പാക്കറ്റും കോൾഗേറ്റിന്റെ അടപ്പുകളുമുപയോഗിച്ച് ആഴ്ചകളോളം റേഡിയോ ഉണ്ടാക്കി കളിക്കുകയും ചെയ്തിരുന്നു(അണ്ടിക്കളിയും പമ്പരംകൊത്തലും ബ്ളോഗ് നേരത്തേ എഴുതിയിരുന്നല്ലോ)
സ്വന്തമായി വർക്ക് ചെയ്യുന്ന റേഡിയോ ഉണ്ടാക്കാൻ കോളേജിൽ എത്തിയിട്ടാണ് സാധിച്ചത്. അന്ന് ആലുവായിൽ അമ്മായിയുടെ വീട്ടിൽ പോവുക എന്നത് എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമായിരുന്നു. കോട്ടപ്പുറം പാലം വന്നിട്ടില്ലാത്തതുകൊണ്ട് ചാലക്കുടി വഴിപോകുന്ന ഉച്ചതിരിഞ്ഞുള്ള ട്രാൻസ്‌പോർട്ട് ബസ്സോ അല്ലെങ്കിൽ കുര്യാപ്പിള്ളി വഴിയുള്ള ഫെറികടന്നുള്ള ദുരിതം പിടിച്ച യാത്രയോ ആയിരുന്നു അന്നൊക്കെ. ആലുവായിൽ ബാങ്ക് കവല അന്നൊക്കെ ഓടുമേഞ്ഞ ഒരുവരി കടകളായിരുന്നു. അന്ന് സമയംകിട്ടുമ്പോൾ കൃഷ്ണമ്മാനും സുഹൃത്തും നടത്തുന്ന വയർലെസ് സർവീസസ് എന്ന പേരിലുള്ള റേഡിയോ കടയിൽ പോകുമായിരുന്നു. അന്ന് ആ കടയിൽ പോയാൽ ഉപയോഗിച്ച് മാറ്റിയിട്ട ട്രാൻസിസ്റ്റർ, ഡയോഡ്, കപ്പാസിറ്റർ, ഇത്തിരിപ്പോളമുള്ള റെസിസ്റ്ററുകളും 

വർഗീസിനെ കാണുന്നത് പിന്നീടായിരുന്നു.
അതിനുമുൻപ് ഉണ്ടായിരുന്ന കാര്യം പറയാം.
 തൃപ്രയാർ ശ്രീരാമ തിയ്യേറ്ററിലേയ്ക് കടക്കുന്നതിനടുത്തായുണ്ടായിരുന്ന രണ്ട് നില കെട്ടിടത്തിന്റെ മേലേ ഫിറ്റ് വെൽ ടൈലേഴ്സ് എന്ന തിരക്കേറിയ ടൈലറിങ്ങ് ഷോപ്പ് കഴിഞ്ഞു ഒരു ഇരുണ്ട മുറിയിൽ എന്റെ ആദ്യത്തെ ഇലക്ട്രോണിക് അദ്ധ്യാപകനെ ഞാൻ കണ്ടുപിടിച്ചു. അന്നൊക്കെ ടൈലറിങ്ങ് പഠിക്കാൻ പോയാൽ ബട്ടൺ ഹോൾ തയ്കാൻ പഠിപ്പിക്കുന്ന പോലേയുള്ള പരിഗണനപോലും പുള്ളി എനിക്ക് തന്നില്ല. മൂന്നാലു ദിവസം കഴിഞ്ഞപ്പോളാണ് പുള്ളീ എന്റെ വീട് എവിടെയാണ് എന്ന് തിരക്കുന്നത്. അതും ഏന്റെ പേരെന്താണ് എന്ന ചോദ്യവും ഒഴിച്ചാൽ വേറെ കമ്മ്യൂണിക്കേഷൻ ഒന്നുമില്ലാത്ത എലിപ്പത്തായത്തിന്റെ സീൻ പോലെയായപ്പോളാണ് ഇത് ശരിയല്ല എന്നകാര്യം എനിക്ക് മനസ്സിലാകുന്നത്. പിന്നീട് സ്വന്തമായി പലതും ചെയ്തു പഠിക്കാൻ ശ്രമിച്ചു. അന്ന് കത്തിപ്പോയ കാളിങ്ങ് ബെല്ലിന്റെയും ഇസ്തിരിപ്പെട്ടിയുടേയും ഫാനിന്റേയും  ആന്തരായവങ്ങൾ, കുറേത്തരം വയറുകൾ, എന്നിവ നിറഞ്ഞു സ്വീകരണമുറി കം റീഡിംഗ് റൂം ആയ മുൻവശത്തെ മുറി എന്റെ വർക്ഷോപ്പായി മാറി. എന്റെ ഇലക്ട്രോണിക് ഇൻവെന്ററിയെ അച്ഛൻ "അവന്റെ കിഷ്കണാന്തങ്ങൾ" എന്ന ഡെറോഗേറ്ററി ടേമിലാണ് പറഞ്ഞിരുന്നത്. പുള്ളിയുടെ ചാരുകസേരയിൽ ഉള്ള ഉറക്കത്തേയോ സ്കൂൾ ജോലികളേയോ ഭംഗം വരുത്തിയില്ലെങ്കിൽ അതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് ഹൈസ്‌കൂൾ ഫിസിക്സിൽ പഠിച്ച ഇലക്ട്രോണിക് വിവരം വച്ചു ട്രാൻസ്ഫോർമർ മുതലായവ ഉണ്ടാക്കി വീട്ടിലെ ഫ്യൂസ് അടിച്ച് പോവുക, ഷോക്ക് കിട്ടുക എന്നീ സംഭവങ്ങൾ ഉണ്ടായിരുന്നു.
അന്ന് തൃശ്ശൂർ പോയി ഒറ്റ ഡയോഡും RF കോയിലും ഇയർഫോണും ചേർത്ത് സ്വന്തമായി റേഡിയോ ഉണ്ടാക്കി മുറ്റത്തെ നെല്ലിമരത്തിലേയ്ക്ക് ആന്റെന കെട്ടി.
ആ കിരുകിരുക്കം മാറി തൃശ്ശൂർ നിലയത്തിലെ മൃദംഗക്കച്ചേരി കേട്ടത് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
വർഗീസിനെപ്പറ്റി പറഞ്ഞല്ലോ.
വർഗീസ് കുഴിക്കൽകടവിനടുത്ത് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ തീയേറ്റർ തുടങ്ങിയപ്പോൾ (ചിത്രാമൂവീസ് ബ്ളോഗ്)ആംപ്ളിഫയർ/സൗണ്ട് സിസ്റ്റത്തിൽ പ്രശ്നമുണ്ടായാൽ എറണാകുളം ചിറ്റൂർ റോഡിലെ ഫോട്ടോഫോൺ കമ്പനിയിൽ വിവരമറിയിച്ച് അവിടേനിന്നും സൗണ്ട് എഞ്ചിനീയർ വന്നു നോക്കിയാലേ ശരിയാക്കാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ട് പിന്നീട് ഇതിനൊരു പോംവഴിയായി ഓപ്പറേറ്റർ വർഗീസേട്ടൻ പറഞ്ഞിട്ടാണ്  വീട്ടിൽ പോയി റേഡിയോ ജീനിയസ്സായ വർഗീസിനെ നേരിട്ട് കണ്ട് ഞാനുമായി പരിചയപ്പെടുന്നത്. വർഗീസ് തന്റെ കൊച്ചു വീട്ടിലെ എല്ലായിടത്തും പുതിയതും പഴയതുമായ മ്യൂസിക് സിസ്റ്റങ്ങൾ മുതൽ ഇലക്ട്രിക് മോട്ടോറുകൾ നഴ്സറിപോലെ നിറച്ച് പഠനത്തേക്കാൾ ഇലക്ട്രോണിക് റിപ്പയറിങ്ങിന് പ്രാധാന്യം കൊടുത്ത വ്യക്തിയിയിരുന്നു. MIT യിലോ മറ്റൊ എത്തിപ്പെടേണ്ട ജീനിയസ്സായിരുന്നു പുള്ളി. എന്റെ എലിപ്പത്തായം ഗുരുവിനേക്കാൾ പലതും പറഞ്ഞുതന്നത് വർഗീസ് ആയിരുന്നു.
അങ്ങനെ സമപ്രായക്കാരായ ഞങ്ങൾ വളരെയധികം സമയം അയാളുടെ വീട്ടിൽ കഴിച്ചുകൂട്ടി. ആ ബന്ധം പിന്നീട് ഞാൻ കോളേജിൽ പോകുന്നതുവരെ നിലനിന്നു.

തൃശ്ശൂർ നിലയത്തിലെ ടവർ രാമവർമ്മ പുരത്തുകൂടി പോവുമ്പോൾ കാണാമായിരുന്നു.
കാലത്ത് സ്കൂളിൽ പോകാൻ തയ്യാറെടുക്കുമ്പോളുള്ള ലളിതസംഗീത പാഠങ്ങളും സംസ്കൃത വാർത്തകളും എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് കാലത്തെ ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളുടെ രുചിയുടെ അടുത്ത തട്ടുകളിലാണ്. അതുപോലെ ഉച്ചക്കുള്ള വാർത്ത തുടങ്ങുന്നതിന് മുൻപ് സ്റ്റേഷൻ ലിങ്ക് ചെയ്യുന്നതിനു മുൻപുള്ള ഒരുതരം മ്യൂസിക് മനസ്സിൽ ഭീതിയും ജനിപ്പിച്ചിരുന്നു. അതിനൊരു കാര്യമുണ്ട്. ആറാംക്ളാസ്സ് മുതൽ സ്കൂളിലെ പുതിയ കെട്ടിട നിർമാണം തുടങ്ങിയപ്പോൾ ക്ളാസ് നടത്താൻ സ്ഥലമില്ലാതായി. അഞ്ച് മുതൽ എട്ടുവരെ ഞങ്ങൾക്ക് ക്ളാസ് ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ്‌ ആയി മാറി. ഉച്ചയ്ക്ക് റേഡിയോ പ്രക്ഷേപണം കേട്ടു തുടങ്ങിയാൽ സ്കൂളിൽ പോകാൻ വൈകി എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ അമിഗ്ഡലയിൽ ഇന്നും ഭീതിയാണ്. തൃശ്ശൂർ നിലയത്തിൽ കാലുകുത്തുന്നത് എന്റെ സഹമുറിയനും ഗഡിയുമായ മോഹൻ ഒരു കവിത ചൊല്ലാനൊ മറ്റോ ധൈര്യത്തിന് കൂട്ടിനുവിളിച്ച് ചെല്ലുമ്പോൾ ആണ്.
പിന്നീട് ഒരു റേഡിയോ സ്റ്റേഷനിൽ പോകുന്നത് അമേരിക്കയിൽ വച്ചാണ്. ഒരു FM സ്റ്റേഷനിൽ കാലത്ത് പല ആളുകളും പല വിഷയങ്ങളേയും പറ്റി അഞ്ച് മിനിറ്റിൽ ഇന്റർവ്യൂ പോലേയുള്ള ഒന്ന്. അത് വലിയ പ്രശ്നം ഉണ്ടാക്കിയില്ല. ലൈവ് ആയതുകൊണ്ട് ചെറിയ സ്റ്റാർട്ടിങ്ങ് ട്രബിൾ ഉണ്ടായിരുന്നുവെന്നൊഴിച്ചാൽ.
ആദ്യം പറഞ്ഞുവന്ന വ്ളോഗേഴ്സിനെപ്പറ്റി പറഞ്ഞത് പറയാം.
തിരുവനന്തപുരം മാതൃഭൂമി ഓഫീസിൽ പോകുന്നത് ഹൗസ് സർജൻസ് സമരത്തെപ്പറ്റി(ശമ്പളം കിട്ടാത്തതിനാൽ) ന്യൂസ് കൊടുക്കാനായിരുന്നു. 1988ൽ ആയിരുന്നു. അന്ന് അതൊരു പലവിധ കൊച്ചുകൊച്ചു വീടുകളായിരുന്നു.
ഇന്നത് വലിയ കെട്ടിടവും Club FM ന്റെ ആസ്ഥാനവുമാണ്.
RJ Maheen നല്ലൊരു അടിപൊളി കക്ഷിയാണ്.
പുളളിയുടെ machanz vlog ഉം തരക്കേടില്ലാത്ത ഒന്നാണ്.
നാട്ടിലെ ടിവി ആയാലും റേഡിയോ ആയാലും പരസ്യം നിറഞ്ഞ അവിയലാണ്. കേട്ടിരിക്കാൻ ക്ഷമയില്ല.
ഞാനിവിടെ സ്ഥിരം കേൾക്കുന്നത് NPR ആണ്. അമേരിക്കയിൽ സത്യസന്ധമായി പരസ്യങ്ങളുടെ ശല്യമില്ലാതെ കേൾക്കാൻ പറ്റുന്ന ഒരേ ഒരു സ്റ്റേഷൻ.
എന്റെ ബക്കറ്റ് ലിസ്റ്റിൽ എന്നോ ഉണ്ടായിരുന്ന വെട്ടിക്കളഞ്ഞ ഒന്ന്,
റേഡിയോ.

Sunday, May 24, 2020

പഠാണിക്കഥകൾ

പഠാണിക്കഥകൾ
1. ബച്ചോം കാ ദക്തർ

രാവിലെ ഹംദാൻ സ്ട്രീറ്റിൽ തിരക്കില്ലാത്ത സമയം. മെഡിക്കൽ അസിസ്റ്റന്റ്," ഒരു പഠാൻ ഭായ് വന്നിട്ടുണ്ട്. ചിൽഡ്രൻസ് ഡോക്ടറെ കാണണം എന്ന് പറഞ്ഞു ചീട്ടെടുത്തിട്ടുണ്ട്. കുട്ടിയെ കൊണ്ടുവന്നിട്ടില്ല."
"സാരമില്ല, വന്നോളാൻ പറയൂ"
മെഡിക്കൽ അസിസ്റ്റന്റ് മുറി ഹിന്ദിയിലും ഉറുദുവിലും ചോദിച്ച് മലയാളത്തിലേയ്ക്ക് വിവർത്തനം
"എന്താണ് കുട്ടിക്ക്?"
"കുട്ടി യില്ല"
"അത് സാരമില്ല, പറഞ്ഞോളൂ കുട്ടിയ്ക്ക് എന്താണ് കുഴപ്പം?"
"കുട്ടിയില്ല, അതാണ്"
"ങേ...എന്താണ് ഈ ഗഡി പറയുന്നത്?"
"സാർ കുട്ടികളുടെ സ്പെഷ്യലിസ്റ്റല്ലേ, അതാണ് ബോർഡിൽ കണ്ടത്‌, മ്മടെ കൂട്ടത്തിലുള്ളവർ പറഞ്ഞു, ഇവിടെ കാണിച്ചാൽ മതി ശരിയാക്കുമെന്ന്"
"അതേ, നിങ്ങൾ നിങ്ങളുടെ കുട്ടിയുടെ രോഗ വിവരം പറയൂ"
"എനിക്ക് കുട്ടികളില്ല"
"ആരുടെ കുട്ടികളുടെ കാര്യമാണ് പറയാൻ വന്നത്?"
"നമ്മുടെ കാര്യം"
പറഞ്ഞു വന്നപ്പോൾ പഠാൺ ഭായ് നാട്ടിൽ പോയിട്ട് രണ്ട് വർഷമായി. കുട്ടികളില്ല.
പ്രതീക്ഷയോടെ ചിൽഡ്രൻസ് സ്പെഷലിസ്റ്റിനെ കാണാൻ വന്നതാണ്.
ഞങ്ങൾ പ്ളിങ്ങസ്യ



2. താക്കത്ത് കാ ദവാ

ഇരുട്ടിയനേരം.
ഇന്ന് അത്യാഹിത ഡ്യൂട്ടിയാണ്.
ക്ളിനിക്കിലെ ജോലി കഴിഞ്ഞു. സപ്പർ കഴിക്കണം.
ഫ്ളാറ്റിനടുത്ത സജീവേട്ടന്റെ റെസ്റ്റോറന്റ് തിരക്കിലാണ്. പുറത്ത് ഷവർമ്മ അരിയുന്ന പയ്യനോട് സംസാരിച്ചു നിൽക്കുന്ന പുരുഷാരം. ഇമ്മിഗ്രേഷൻ വണ്ടി വന്ന് നാട്ടുകാരെ പലരേയും പിടിച്ചു കൊണ്ടുപോയത്രേ.
ഫുട്പാത്തിലെ മലയാളം പത്രവും വാരികകളും വിൽക്കുന്ന വലപ്പാട് സ്വദേശി അതുകൊണ്ട് ഇന്ന് ഒളിവിലാണ്.
ഇന്നത്തെ സ്പെഷ്യൽ(എന്നത്തേയും) പൊറോട്ടയും ചിക്കനും കഴിച്ച നേരത്താണ് ക്ളിനിക്കിലേക്ക് ചെല്ലാൻ വിളിവന്നത്.
അഹല്യ അന്ന് വലിയ ആശുപത്രിയായിട്ടില്ല. ന്യൂ മെഡിക്കൽ സെന്ററിന്റെ വലുപ്പവും പേരുമില്ല. ഫാർമസിയുടെ പിന്നിലെ ലിഫ്റ്റ് കയറി.
ക്ളിനിക്ക് നിറയെ പഠാണികൾ.
ചതിച്ചോ ഭഗവാനേ!
വല്ല ഹാർട്ട്‌ അറ്റാക്കുമാണോ?
കഴിഞ്ഞ ആഴ്ച സുഹൃത്തായ ഫിസിഷ്യന്റെ ചീട്ടെടുത്തിട്ട് പുറത്ത് കാത്തിരിക്കേ ഒരാൾ വടിയായി. അവസാനം പോലീസും മറ്റും വന്നു. അറബാബ് തന്റെ പിടി ഉപയോഗിച്ച് പുള്ളിക്കാരനെ ജാമ്യത്തിൽ ഇറക്കിക്കൊണ്ടുവന്നു എന്ന് മാത്രം. പല പത്താക്ക(ലേബർ കാർഡ്) ഇല്ലാത്ത ആളുകളും മഫ്റക്ക് ഹോസ്പിറ്റലിൽ പോകാൻ മടിക്കും. ചത്തുപോയാലും അഴി എണ്ണണ്ടല്ലോ എന്ന് കരുതി.
അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള പോളിക്ളിനിക്കുകളും പിടിച്ച് നിൽക്കുന്നത്‌.
തിങ്ങി നിറഞ്ഞ റിസപ്ഷനിൽ മുഷിഞ്ഞ വേഷങ്ങൾക്ക് ഇടയിലൂടെ പണ്ട് കുളത്തിൽ കുളിക്കുമ്പോൾ ചണ്ടികളുടെ ഉള്ളിലൂടെ മുങ്ങാം കുഴിയിട്ട് നൂർന്ന് മോട്ടോറിന്റെ ഫുട്ട് വാൾവിനടുത്ത് ഉയരുന്നതുപോലെ ഇടുങ്ങിയ കാഷ്വാലിറ്റി എന്ന് ഇംഗ്ലീഷ്, അറബിക് ലിപികളിൽ ബോർഡ് വച്ച 4×8 മീറ്റർ മുറിയിലെ കറങ്ങാത്ത കസേരയിൽ എന്നെ പ്രതിഷ്ഠിച്ചു.
മേശയ്ക്കത്തുനിന്നും സ്റ്റെതസ്കോപ്പും
ജാഢയും കഴുത്തിൽ ഇട്ടു മുന്നോട്ടു നോക്കി.
നേരെയുള്ള മുഖം
ഒരു വടിയിൽ രണ്ടു കൈകളും ഊന്നി ദുർവാസാവും അമരീഷ് പുരിയും ബിൻലാദനും മോർഫുചെയ്ത രൂപം. എന്നെത്തന്നെ തുറിച്ചു നോക്കുകയായിരുന്നു.
ബാക്കിയുള്ള പതിനാലോളം യുവാക്കളും തടിമാടൻ മധ്യവയസ്കരും ചുറ്റിലും. ടാക്സി കളിൽ ഡാഷ് ബോർഡിൽ അലങ്കരിച്ച കുടുംബചിത്രങ്ങളിൽ കാണുന്ന AK47 മാത്രമില്ല.
ഹാവൂ.
"സലാമലേയ്ക്കും"
"ക്യാ തക്ലീഫ്?"
കഴിഞ്ഞു, ഇനി പറയാൻ പോക്കറ്റിൽ വാക്കുകൾ ഒന്നുമില്ല എന്ന് ഭീകരനെ അറിയിക്കേണ്ട.
മെഡിക്കൽ അസിസ്റ്റന്റിന് നേരേ നോക്കി, "എന്തൂട്ടാ ഇയാക്ക്?"
" പനിയാണെന്നാണ് ചീട്ടെഴുതിച്ചപ്പൊ പറഞ്ഞത്"
"എപ്പോൾ തുടങ്ങി"
"ഭായിജാൻ, കബ് ശുരൂ ഹുവാ?"
പിന്നെ പുള്ളിയും മെഡിക്കൽ അസിസ്റ്റന്റ് പുള്ളി എന്നീതോതിൽ കുറച്ചു നേരം.
അവസാനം
"താക്കത് കാ ദവാ ഹേ ആപ്പ് കേ പാസ്?"
"ത് എന്തൂട്ടാ ഉണ്ണികൃഷ്ണാ?"
"അത് ഗ്ളൂക്കോസിൽ ബി കോംപ്ലക്‌സ് ഇട്ട് ഡ്രിപ്പ് കേറ്റണംന്നാണ് പറയുന്നത്"
"അത് നിനക്കെങ്ങനെ മനസ്സിലായി, ഞാൻ തീരുമാനിക്കാം."
ദുർ-അമരീഷ്-ലാദന് മലയാളമറിയില്ലെങ്കിലും തൃശ്ശൂർ ഭാഷ മനസ്സിലായി.
പുള്ളിയുടെ പേശികളൊക്കെ വലിഞ്ഞു മുറുകി, കമണ്ധലുവിൽ പിടിച്ച കൈമുഷ്ടിയായി ചുരുളുന്നതും ഞാൻ കണ്ടു.
" ഇയാളോട് ടേബിളിൽ കയറിക്കെടുക്കാൻ പറയൂ"
"ലൈഡ് ജാവോ ഭായ്"
പുള്ളി പൊടിക്ക് സമ്മതമല്ല.
"മരീജ് കോ ചെക്ക് കർനാ സരൂരത്ത് ഹേ"
എവിടെയോ കേട്ട വാചകം അടിച്ച് പൊളിച്ചു.
അന്നേരം,
"ഇഥർ ആവോ, " പെട്ടെന്ന് ക്ളിനിക്കിലെ തറയിൽ 22 ഗേജ് കാനുല വീണാൽ കേൾക്കാൻ പാകം നിശ്ശബ്ദത.
അപ്പോൾ തിരക്കിലൂടെ ഗലീലി കടലിലൂടെ ജീസസ് വരുന്നതുപോലെ ആ ശുഷ്കശരീരനും അഗാതശ്മശ്രുവും ആയ രൂപം പതുക്കെ തലയുയർത്താതെ പൂരത്തിന് റൗണ്ടിൽ നിന്ന് ഇന്ത്യൻ കോഫീഹൗസിലേയ്ക് കയറുന്നതുപോലെ അകത്തേക്ക് വന്നു.
കക്ഷിക്ക്‌ പനിയാണ്.
പാരാസറ്റാമോൾ കൊടുക്കാം.
"ടീക്കാ ദേനാ. മലേരീയാ ഹേ"
അന്നാണെങ്കിൽ തിരുവനന്തപുരത്ത് സെറിബ്രൽ മലേരിയ ഉണ്ടായീരുന്ന ഒരു പേഷ്യന്റ് മാത്രമേ എന്റെ അനുഭവത്തിൽ ചികിത്സിച്ച പരിചയമുള്ളൂ.
"ഡോക്ടറേ എസ്പീജിക് ഇൻജക്ഷനുണ്ട് അതെടുക്കട്ടേ.." ചിക്കൻ സിക്സ്റ്റി ഫൈവ് രണ്ട് പ്ളേറ്റ് എടുക്കട്ടേ എന്ന ടോണിൽ ഉണ്ണികൃഷ്ണൻ.
അപ്പോഴേയ്ക്കും സ്റ്റീലിന്റെ സ്റ്റാന്റിൽ പൂരത്തിന്റെ കൊടിക്കൂറ പോലെ 'താക്കത്ത് കാ ദവാ' യും ഡ്രിപ്പ് സെറ്റും ഉയരുന്നതു കണ്ട് ജനങ്ങൾ ഒരാശ്വാസ നിശ്വാസം വിട്ടു.
രണ്ടു മിനിറ്റിനകം സെക്കന്റ് ഷോകഴിഞ്ഞ തീയ്യേറ്ററിന്റെ തെക്ക വശംപോലെ ആളൊഴിഞ്ഞ് നിശ്ശബ്ദമായ ഹാൾ.
"ഡോക്ടറേ പഠാണികൾ വളരേ സന്തോഷത്തോടെ യാണ് പോയത്. ഒരുസെക്കണ്ടുകൊണ്ട് രോഗം മനസ്സിലായി താക്കത്ത് കാ ദവാ കൊടുത്തില്ലേ"
അതേ കൊടും ഭീകരനാണു ഞാൻ.
ഞാൻ ഗബ്ബാർ സിങ്ങിന്റെ ചിരി ചിരിച്ചു.



3. ഖാംസീ ക്കാ നിപ്പൻ

പണ്ട് തന്നെ പത്താംക്ലാസ് കഴിഞ്ഞപ്പോൾ ഹിന്ദി പഠനം നിർത്തി. സിനിമയും ദൂരദർശനും കണ്ട് അത്യാവശ്യം മനസ്സിലാകുമെന്നല്ലാതെ അസുഖവിവരം ചോദിച്ചു മനസ്സിലാക്കാനുള്ള വകതിരിവ് ഇല്ലാത്ത കാലത്താണ് അബുദാബിയിലെത്തുന്നത്.
അഹല്യയിലെ മൾട്ടിപർപ്പസ് ജോലിയെടുക്കുന്ന നാട്ടിലെ പത്താംക്ളാസ്സും ഗുസ്തിയും കഴിഞ്ഞു വന്ന നാട്ടുകാരായ പിള്ളേര് പഠാണികളോട് സംസാരിക്കുന്നതുകേട്ട് അന്തം വിട്ടു നിന്നു. പിന്നീട് താക്കത്ത്, ദവാ, തക്രീബൻ, ഇലാജ്, ഗോലീ പീനാ, ബീമാരീ, പരീശാൻ മുതലായവ പല പെർമ്യൂട്ടേഷനിലും  കോംബിനേഷനിലും ഇടക്കിടെ ഉപയോഗിക്കാനുള്ള ചങ്കൂറ്റം ഉണ്ടായി വന്നു. അന്നും ഇന്നും ഹിന്ദി അവസാനിക്കുന്നത് എവിടെ, ഉർദു തുടങ്ങുന്നത് എവിടെ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. പഠാണികൾ സംസാരിക്കുന്നത് ഉർദു അല്ല എന്നറിഞ്ഞതും വളരെക്കാലം കഴിഞ്ഞാണ്.
അൽ അയിനിൽ നിന്നും അബുദാബി യിൽ നിന്നും ദുബായ് വരെ പലപ്പോഴും പഠാണികളുടെ ടാക്സിയിൽ തള്ളിപ്പിടിച്ച് പോകുമ്പോഴും അഞ്ചാറു വാചകങ്ങൾ മാത്രം ഹിന്ദിയിൽ പറഞ്ഞു രക്ഷപ്പെട്ടു.
ഒരുദിവസം രണ്ട് പഠാണികൾ കയറിവന്നു, ചുമയാണ് പ്രശ്നം. ടിക്കറ്റ് എടുത്ത് എന്തായാലും പൈസ കളഞ്ഞ പുള്ളിക്കാരന് സാംപിളെന്തെങ്കിലും കൊടുക്കാമെന്ന് കരുതി തപ്പിയപ്പോൾ കോറിസിഡിൻ കാപ്സ്യൂൾ ഇരിപ്പുള്ളത് കൊടുത്തു.
"യേ ഖാംസി ക്കാ ?"
"യെസ് യെസ് ഖാംസിക്കാ"
"അച്ചാ ഹേ?"
"ബഹൂത്ത് അച്ചാ ദവാ"
പഠാണി ബായ് എന്നെ നോക്കി "താനെവിടുത്തുകാരനാടോ" എന്ന നോട്ടം.
പിന്നെ മിണ്ടാതെ അതും വാങ്ങി പോക്കറ്റിലിട്ട് പുറത്ത് റിസപ്ഷനിൽ പോയി.
നിമിഷങ്ങൾ കഴിഞ്ഞു മെഡിക്കൽ അസിസ്റ്റന്റ്
" പഠാണികൾക്ക് കാപ്സ്യൂൾ വേണ്ടെന്ന്, ദവാ വേണം. കിട്ടാതെ പോവില്ല"
"അതിന്?"
"പുറത്ത് നിന്ന് വാങ്ങാൻ പ്രശ്നമില്ല, കഫ് സിറപ്പെഴുതി ക്കൊടുത്താൽ മതി"
മനസ്സിൽ തോന്നിയതെന്തോ എഴുതി.
"റോബിട്ടസിൻ സീഎഫ്"
" ദാ ഇത് ഒരു ടീസ്പൂൺ മൂന്നു നേരം"
അതും വാങ്ങി ഗഡികൾ ഇറങ്ങിപ്പോയി.
താഴേയാണ് ഫാർമസി. പതിനൊന്ന് മണിയായി. കാലത്ത് കാര്യമായ തിരക്കില്ല. മെഡിക്കൽ കോളേജിൽ നിന്നും ലീവെടുത്തു വന്ന മാഡത്തിന്  കുറച്ച് രോഗികളുണ്ട്.
ഞാൻ ഹാളിലെ പുറകുവശത്തെ ബ്ളൈൻടഡ്സ് ഉയർത്തി പുറത്ത് കാഴ്ചകൾ കാണാൻ തരത്തിൽ സെറ്റ് ചെയ്തു വച്ചു.
ഉച്ചവരെ സമയം കളയണം.
തിരക്ക് നാലു മുതൽ  ഒമ്പതുവരേയാണ്.
താഴെ ഫാർമസിയിൽ നിന്നും രണ്ടു പഠാണികൾ പുറത്ത് വന്നു. പൈജാമയുടെ പോക്കറ്റിൽ നിന്നും ഫാർമസിയുടെ വെളുത്ത കവറെടുത്ത് അതിലെ കുപ്പി ഒറ്റത്തിരിക്ക് മൂടിതുറന്ന് ഒരു കൈയ്യിൽ.
പിന്നീട് അത് വായിലേക്ക് ഗൾ..ഗൾ ഒഴിച്ച് രണ്ട് ഗഡികളും കൂളായി നടന്നു പോയി.


4. ക്വാബ്സ് കാ 'പുട്ട്'

അറബാബിന്റെ ബിസിനസ് മൈന്റ് എന്ന് പറയുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുള്ളി പഠിച്ചുണ്ടാക്കിയതല്ല. പൂർവ്വികർ നൽകിയ ജീനുമല്ല. കാരണം, പുള്ളിയുടെ അബുദാബിയിലെ ആദ്യ സംരംഭം എല്ലാവരും ചെയ്യുന്നപോലെ ആരുടേയെങ്കിലും ക്ളിനിക്കിൽ തുടങ്ങി, പതുക്കെ പ്രാക്ടീസ് വലുതായി വരുമ്പോൾ, ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ സ്വന്തമായി തുടങ്ങി പിന്നീട് തിരക്കാവുമ്പോൾ വിപുലീകരിക്കുക എന്നതായിരുന്നു.
അന്നും നാട്ടുകാരും ഇതേ ഫീൽഡിൽ 'ബിസിനസ്' .നടത്തുന്നവരും പാരവെയ്കാനും ചീത്തപ്പേര് ഉണ്ടാക്കി ഒതുക്കാനും ശ്രമിച്ചിരുന്നു.
അതിനെയെല്ലാം പുള്ളി അതിജീവിച്ചു. നാട്ടിൽ നല്ല നിലയിൽ ജോലിയുള്ളവരും തേരാപ്പാര നടക്കുന്ന ബന്ധുക്കളേയും നാട്ടുകാരേയും ഒരുപോലെ ഗൾഫിലേക്ക് കുടിയിരുത്തി.
 ഗൾഫ് യുദ്ധം വന്നപ്പോൾ ലേശമൊന്ന് കുറഞ്ഞെങ്കിലും, പലവിധത്തിലുള്ള വികസനങ്ങളും അബുദാബിയിൽ വന്നു.
ദുബായ് പോലെ സ്ഥലത്തിന് ക്ഷാമമില്ലാത്ത നഗരം.
 പണ്ട് ഹംദാൻ, ഇലെക്ട്രാ, കോർണിഷ്, എയർപോർട്ട് റോഡ് മുതലായവ പ്രധാന റോഡുകളായിരുന്നു.
അതിനെല്ലാം മാറ്റങ്ങൾ വന്നു. അറബാബിന്റെ ബിസിനസ് ഫാർമസികൾ, പല പോളീക്ളിനിക്കുകൾ,ഒപ്റ്റിക്കൽ, ജ്വല്ലറി, മണി എക്സ്ചേഞ്ച് എന്നിവയിലേയ്ക് ഡൈവേഴ്സിഫൈഡ് ആയി.
അന്നൊക്കെ "മുസഫ" എന്ന് പറഞ്ഞു ബോർഡ് കാണാറുണ്ട് ദുബായ് നിന്നും വരുമ്പോൾ.
അവിടെ പല വില്ലകളും ഒറ്റയൊറ്റയായി കണ്ടിരുന്നുവെങ്കിലും ബിസിനസ് ആവശ്യങ്ങൾക്കായി പല കൺസ്ട്രക്ഷൻ കമ്പനികളും ജോലിക്ക് ആളുകളെ താമസിപ്പിച്ചിരുന്ന ലേബർ കാമ്പുകളായിരുന്നു മുഴുവനും. പൊടിക്കാറ്റും മണൽ കുന്നുകളും നിറഞ്ഞ ഒരു ഗതിപിടിക്കാത്ത സ്ഥലം.
അതെല്ലാം പെട്ടെന്ന് മാറി.
പക്ഷേ മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റും അബുദാബിയിലേക്ക് വരുവാൻ തൊഴിലാളികൾക്ക് പ്രയാസമായിരുന്നു.
മുസഫ്ഫ ഉയർന്നു വരുന്ന സ്ഥലമാണ് എന്ന് മനസ്സിലാക്കി അറബാബ് അവിടേയും ബ്രാഞ്ച് സ്ഥാപിക്കുന്നത് ഞാൻ  ഫുജൈറയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു.
മുസഫയിൽ പോകാൻ എനിക്ക് പ്ളാനില്ലായിരുന്നു.
ജോലിക്ക് ചേർന്നപ്പോൾ കിട്ടുന്ന ശമ്പളത്തിൽ നിന്നും മൂന്നിലൊന്ന് പിടിച്ച് എനിക്ക് ഒരു രണ്ടു മുറിയുടെ ഫ്ളാറ്റ് ശരിയാക്കിയിരുന്നു. ഏന്റെ പ്ളാനൊന്നും ശരിയായില്ല. ഫുജൈറയിൽ സൂപ്പർ മാർക്കറ്റിൽ മാനേജർ ആയിരുന്ന ഏങ്ങണ്ടിയൂർ സ്വദേശിയും എന്റെ സീനിയർ ആയി കോളേജിൽ ഡിഗ്രിക്ക് പഠിച്ച ആളുമായ നല്ലൊരു സുഹൃത്ത് സതീശന്റെ വീട്ടിൽ ആയിരുന്നു എന്റെ മോളുടെ കൊച്ചു സൈക്കിൾ മുതൽ ജംഗമസാധനങ്ങൾ വിസ കാൻസലാക്കിപ്പോകേണ്ടി വന്നപ്പോൾ വച്ചിരുന്നത്.
അപ്പോൾ ഫുജൈറയിൽ വന്നു താമസിച്ച് ആറുമാസത്തിനകം തിരിച്ചു പോകേണ്ടിവന്ന ഭാര്യ പരിപാടി മാറ്റി വരാൻ മടികാണിച്ച് ഇംഗളണ്ടിൽ തന്നെ താമസിച്ചു. 
അങ്ങനെയാണ് ചേളാരിയിലെ ഭാസ്കരൻ ഡോക്ടറെ നാട്ടിൽ പോയ സമയത്ത് റിലീവ് ചെയ്യാൻ എന്നെ മുസഫ്ഫ യിലേക്ക് അറബാബ് തട്ടുന്നത്.
ആദ്യം കാലത്ത് വാനിൽ പോവുകയും രാത്രി തിരിച്ചു വരലുമായി. പിന്നീട് ബാഗും കിടക്കയുമായി ഒരു ദിനം മുസഫ്ഫയിലെ പോപ്പുലേഷൻ നാണിക്കുന്ന  അത്രഎണ്ണം മൂട്ടകൾ നിറഞ്ഞ കട്ടിൽ എന്റെ ബാച്ചിലർ ആസ്ഥാനമാക്കി മാറ്റുന്നത്.

ഉച്ചയ്ക്ക്, ഭക്ഷണം അവീടെ മെസ്സിൽ.
കെട്ടിടത്തിന്റെ മുകളിൽ താമസം. ക്ളിനിക്ക്, ഫാർമസി എന്നിവ  താഴെയുള്ള മുറികളിൽ. ഇറാനി നടത്തുന്ന സൂപ്പർ മാർക്കറ്റും അതിനടുത്ത് പഠാണികളുടെ  തണ്ടൂർ ഷോപ്പും. ഒരാൾക്ക് ഒന്നുവച്ച് ഖലീജ് ടൈംസിൽ പൊതിഞ്ഞ പന്ത്രണ്ട് ഇഞ്ച് വലിപ്പമുള്ള ചൂടുള്ള എണ്ണയില്ലാത്ത തണ്ടുരി നാൻ റൊട്ടി. കറിയായി ബംഗാളിപ്പയ്യനുണ്ടാക്കുന്ന ചിക്കൻ കറി.
വെള്ളിയാഴ്ച ചോറും കറികളും.
ആ രീതിയിൽ ബാച്ചിലർ ജീവിതം തുടങ്ങി. എനിക്കാണെങ്കിൽ, കാലത്ത് ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് നല്ലൊരു നോവലെഴുതാൻ എം ടി യോ മറ്റോ എടുക്കുന്ന ഏകാഗ്രതയും അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിലെ bg യും വേണം. അല്ലെങ്കിൽ കേന്ദ്രം കേരളത്തിനനുവദിച്ച അരി പോലെ താഴോട്ട് വരുന്ന കമ്പാർട്ട്‌മെന്റുകൾ മേലേ സേലം ജംഗ്ഷനിൽ പെട്ടുകിടക്കും.
അന്നേരമാണ് ഞങ്ങൾ ബാച്ചിലേഴ്‌സ് ആറുപേരും കൂടാതെ മൂന്ന് പേരുള്ള ഒരു കുടുംബവും ഒരേയൊരു ബാത്ത് റൂം ഉപയോഗിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന കാലത്ത്  അതൊരു പ്രശ്നമില്ലായിരുന്നു.
ഫൈബറില്ലാത്ത ഭക്ഷണം പതുക്കെ പുതിയ ട്രാഫിക് പാറ്റേൺ GITയിൽ മുന്നറിയിപ്പ് ഇല്ലാതെ കൊണ്ടുവന്ന്  പാലിയേക്കര ടോളാക്കി.
നിൽക്കാനും കിടക്കാനും പ്രയാസം.
ഉച്ചയുറക്കം അതുകൊണ്ട് തന്നെ മാവോയിസ്റ്റ് മൂട്ടകളെ കണ്ടുപിടിച്ചു എൻകൗണ്ടറിൽ കൊല്ലാനായി മാറ്റി വച്ചു.
 എല്ലാവരും ഉറങ്ങാൻ കിടക്കുന്ന സമയത്തേക്ക് നമ്മുടെ ഇറക്കുമതി വീണ്ടും വീണ്ടും പരീക്ഷിച്ചു.
രക്ഷയില്ല.
അന്നാണ് ഭക്ഷണത്തിൽ ഫൈബറില്ലാത്ത പ്രശ്നം പരിഹരിക്കാൻ മെഡിക്കൽ തീരുമാനമെടുക്കുന്നത്. അതും വൈകീട്ട് വന്ന പഠാണി തുരങ്കം വച്ചു.
അപ്പോഴേയ്ക്കും, മരുഭൂമിയിൽ ഒരു ജീ. പ്പി. യായി അഭ്യാസം പൊടിപിടിച്ചു ചെത്തി ഞാൻ തരക്കേടില്ലാത്ത ഫിലൂസ് ഉണ്ടാക്കിവന്നിരുന്നു. അത്യാവശ്യം ചെറിയതോതിൽ എടുത്താൽ പൊങ്ങുന്ന എമർജൻസി കേസും വന്നുതുടങ്ങി.
പുറത്ത് സമയം കിട്ടിയാലും നടക്കാൻ പറ്റാത്ത പൊടിക്കാറ്റാണ്..ചൂടും.
പിന്നെ അബുദാബിയിലെ ഫ്ളാറ്റിലെ ബെഡ്റൂം ഒരു മലയാളി ഉദ്യോഗസ്ഥന് സബ് ലെറ്റ് ചെയ്തു.
 അതുകൊണ്ട് തന്നെ അവിടെ പോകാനും മടി.
പോയിട്ടും കാര്യമില്ല.
വയറുവേദന എന്നും പറഞ്ഞു ഒരു പഠാണി കയറി വന്നു.
കിടത്തി പരിശോധിച്ച് നോക്കി. വയറ്റിൽ പലയിടത്തും സ്മൂത്തായ മുഴകൾ പോലെ. എന്തരോ എന്തോ.
അടുത്ത ഗവണ്മെന്റ് ആശുപത്രി മഫ്റക്കിലാണ്. അവിടെ വിടാൻ സമ്മതമില്ല. അപ്പെന്റിസൈറ്റിസ് മുതലായ ഗൗരവമുള്ള പ്രശ്നമായി തോന്നുന്നുമില്ല.
എന്തായാലും "താക്കത്ത് കാ ദവയും" പിന്നെ ഒരു സിമറ്റിഡീനും കൊടുത്തു.
അത് കഴിഞ്ഞു പുറത്ത് റിസപ്ഷനിൽ പോയി കത്തിവച്ചപ്പോഴാണ് ഉൽട്ടാ പുൽട്ടാ.
"ഉൽട്ടീ ആയാ"
എനിക്ക് അറിയാവുന്ന മറ്റൊരു ഉപകാരപ്രദമായ വാചകം.
"അയാൾക്ക് ഒരു റെഗ്ളാൻ കൊടുത്തേ"
വാളുവെച്ച് മുറിയിൽ പ്രശ്നം ഉണ്ടാവേണ്ട എന്നതായിരുന്നു പ്ളാൻ.
പിന്നെ തൊണ്ണൂറു ശതമാനം ബുദ്ധിപരമായി ഞാനെടുത്ത എല്ലാ മുൻ പ്ളാനുകളും പോലെ ഇതും ചീറ്റി.
 ആ കൊച്ചു മുറിയിലെ ടേബിളിൽ വിയർത്തുകൊണ്ടിരിക്കുന്ന പഠാണി.
 പുട്ടു കുറ്റിയിൽ നിന്നും റവപ്പുട്ടു വരുന്നതു പോലെ  പൂരപ്പൊടിയിൽ കണ്ണൻ പഴംകുഴച്ച കൺസിസ്റ്റൻസിയിൽ കയ്യിൽ പിടിച്ച ആകാശ നീല ബക്കറ്റിൽ ഗഡി എന്തോ ഉണ്ടാക്കിവച്ചിരിക്കുന്നു.
അതെന്താണെന്ന് ഒരുപിടിയും കിട്ടിയില്ല.
വയറ്റിലെ മുഴകൾ അപ്രത്ക്ഷമായിരിക്കുന്നു.
രോഗി സന്തോഷവാൻ.
മുഖത്ത് ഖുദാഫസ്
"വെൽ ഡൺ മൈ ബോയ്"  എന്ന് ജോസ്പ്രകാശ്.
അവസാനം,"ആരവിടെ,ഉർദു അറിയാവുന്ന ഒരുത്തനും ഈ കൊട്ടാരത്തിൽ ഇല്ലേ?"
എന്ന് ചോദിച്ചപ്പോൾ അന്നത്തെ കളക്ഷൻ പുസ്തകത്തിൽ എഴുതിക്കൊണ്ടിരുന്ന ക്ളിനിക്കിലെ റിസപ്ഷനിസ്റ്റ്  ഓടിവന്നു.
പിന്നീട് എനിക്ക് മനസ്സിലാകാത്ത എന്തൊക്കെ യോ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു,
"കാബ്സ് കാ ദവാ (psyllium husk) നെയ്യിൽ ചേർത്ത് സമം കഴിച്ചതാണ്."

'ദാ പുട്ട്' അന്ന് ദിലീപ് അവിടെയുണ്ടായിരുന്നെങ്കിൽ തുടങ്ങില്ലായിരുന്നു.

Saturday, June 15, 2019

കട്ട വെയ്റ്റിങ്

~കട്ട വെയ്റ്റിങ്~
ഒരു ടോയ്‌ലറ്റ് കഥൈ.
സ്ഥലം: ഷിക്കാഗോ ഓഹേർ എയർപോർട്ട്.
ഞാൻ പാന്ഥൻ, ഇരിപ്പിടം മധ്യപ്രദേശ്.
പ്ളാനിങ്ങാണ് ഈയുള്ളവൻ്റെ ശക്തി.
പല രാജ്യങ്ങളിലും ജീവിച്ചും, ടോയ്‌ലറ്റിൽ സമയത്തിന് എത്തിപ്പെടാൻ കഴിയാതെ സാമൂഹിക മരണം വരെ കൈവരിച്ച ചരിത്രം സൃഷ്ടിച്ച മുറിപ്പാടുകൾ മനസ്സിൽ ഉള്ളതുകൊണ്ടും എപ്പോഴും എവിടെ ടോയ്‌ലറ്റ് കണ്ടാലും മൂത്രസഞ്ചി കാലിയാക്കി വയ്കും. തണുപ്പ് രാജ്യങ്ങളിൽ സഞ്ചയികയ്ക്  പ്രത്യേകിച്ച് ചാരിറ്റി കൂടുതലായി കാണുന്നത് വിയർപ്പ് ഇല്ലാത്ത സ്ഥിതി ആയതുകൊണ്ടാകും.
മഴക്കാലത്തും പ്രശ്നം തന്നെ.
 ഇപ്പോളത്തെ കാലത്ത് വിമാനത്തിൽ കയറിയാലും പറന്നു തുടങ്ങിയാലേ എപ്പോഴാണ് വേണ്ട സ്ഥലത്ത് എത്തുന്നത് എന്ന് ഊഹിക്കാൻ കഴിയൂ. അതിനിടെ ക്രൂ എത്തിയില്ല, തകരാറ്, കാലാവസ്ഥ, എയർ ട്രാഫിക് ജാം, എന്നീ വിധ ഒഴിവു കഴിവുകളും പറഞ്ഞു സമയം കുറേ പോകും.
 എലിപ്പെട്ടി പോലത്തെ ലവോട്ടറിയിലേക്ക് പോകാൻ ലോട്ടറിയാണ്.

അതുകൊണ്ട് തന്നെയാണ് പ്ളാനിങ്ങ്.

ബോർഡിങ്ങ് ഗേയ്റ്റിൻ്റെ അടുത്തുള്ള ടോയ്‌ലറ്റിൽ എത്ര തിരക്കുണ്ടെന്ന് നോക്കിവയ്കും. വളരെ തിരക്കാണെങ്കിൽ കുറച്ചു മാറിയ സ്ഥലം നോക്കി കമ്യൂട്ടിങ്ങ് ഡിസ്റ്റൻസും കണക്ക് കൂട്ടും. ഒരഞ്ചു മിനിറ്റ് അധികം. ബോർഡിങ്ങ് തുടങ്ങുകയാണ് എന്ന് ഗെയിറ്റിലെ ജോലിക്കാരുടെ മുഖഭാവം, ഇൻ്റർ കോം ഉപയോഗിക്കുന്നതിലുള്ള പ്രത്യേക രീതികൾ എന്നിവയിലൂടെ മനസ്സിലാക്കും.
അനൗൺസ്മെൻ്റിന് കാത്തു നിൽകില്ല.
ധാരാളം വീൽ ചെയറുകളും വൃദ്ധരായ യാത്രികരും, കുട്ടികളെ കൈയിലും തറയിലും അടക്കി ഒതുക്കിയ ദമ്പതികളും ഉണ്ടെങ്കിൽ ബോർഡിങ്ങ് വൈകും.
അന്ന് തിരക്കായിരുന്നു.
ലോസ് ആഞ്ചലസ് പോകുന്ന ഫ്ളൈറ്റാണ്. ധാരാളം യാത്രക്കാർ ഉണ്ട്.  എനിക്ക് നാലു ദിവസത്തെ പരിപാടിയാണ്‌. രണ്ടാമത്തെ ദിവസം ഒരു പോസ്റ്റർ പ്രദർശനം. അതാണ് മുഖ്യം. അതുകൊണ്ട് ലീവും ടിക്കറ്റും രെജിസ്ട്രേഷൻ ചാർജും താമസ ചിലവുകളും കമ്പനി വഹിക്കും.
 വലിപ്പമില്ലാത്ത കാരീയോൺ ബാഗും നാലടി നീളമുള്ള പോസ്റ്റർ ട്യൂബും.
അതാ ഗേറ്റ് സ്റ്റാഫിൽ നാലു പേരിൽ ഒരാൾ തിരക്കിട്ട് ഇൻ്റർ കോം എടുത്ത് പിടിച്ച് പിന്നിലേക്ക് നടുവ് വളച്ച് താഴേയുള്ള ചില്ല് ജനലിലൂടെ നോക്കുന്നു.
മുദ്ര..മുദ്ര ശ്രദ്ധിക്കണം മാഷേ.
ഈയുള്ളവൻ്റെ ടേക്ക് ഓഫ്.
ഒരു കൈയിൽ പോസ്റ്റർ, മറുകൈയിൽ കാരീഓൺ.
വളവിൽ സെൻ്റ്രിപെറ്റൽ ഫോഴ്സ്.
പന്ത്രണ്ടാം ക്ളാസ്സിൽ ഫിസിക്സ് സാർ ക്ളാസ്സെടുത്തപ്പോൾ കടലാസ് വിമാനം വിട്ട് കളിച്ചവർക്ക് പിടികിട്ടിയില്ല എന്നറിയാം. അത് വിശദീകരിച്ചു നിന്നാൽ ടോയ്‌ലറ്റ് യൂസ് ശേഷം ചിന്ത്യം.
നിര നിരയായി വാഷ് ബേസിനുകൾ. അതെല്ലാം കടന്ന് സ്റ്റെയിൻലെസ്സ് സ്റ്റീലിൽ പൊതിഞ്ഞ ചുവരുകൾ, മുറിവാതിലുകൾ.
ഒരെണ്ണം പതുക്കെ തുറന്ന് ഒരു യുവാവ് പുറത്ത് വന്നു.
പുറത്തേക്ക് വന്ന ഇൻഡോൾ, സ്കാറ്റോൾ, മെർകാപ്റ്റൻസ്, മേജർ, കേണൽ എല്ലാവരേയും ഒരു വശത്തേക്ക്  വകഞ്ഞു മാറ്റി അകത്തേക്ക് കയറി.
തറയിൽ നനവുണ്ട്. ശുദ്ധ ജലമാകാനുള്ള സാധ്യത തീരേയില്ല.
ഭാഗ്യത്തിന് ചുവരിൽ ഉയരത്തിൽ ഷെൽഫ് പോലെ ഒരു സ്ഥലം.
പോസ്റ്റർ ട്യൂബ് ഭദ്രമായി അവിടെ സ്ഥാപിച്ചു. വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്തേക്ക് ബാഗിനെ മാറ്റി.
മിഷൻ അക്കമ്പ്ളിഷ്ട്ടാ.
പുറത്ത് വൻ തിരക്ക്. ശബ്ദ കോലാഹലം.
ഏതോ വലിയ ഫ്ളൈറ്റ് ലാൻഡ് ചെയ്തു എന്ന് തോന്നുന്നു.
 പലരും അത്യാവശ്യക്കാരും ഔചിത്യം എന്ന വാക്ക് നിഘണ്ടുവിൽ പ്രിൻ്റ് ചെയ്യാത്തവരും ആണെന്ന് അരവാതിലിലെ തട്ടും മുട്ടും ലോക്കിലെ തിരിയ്ക്കലും കേട്ട് മനസ്സിലായി.
 ഒരു വിധത്തിൽ
ബ്സ്മില്ലാഹി/ഓംഹ്രീ സ്വാഹ/സ്തുതി,ആമേൻ/സാധു..സാധു ചൊല്ലി കാരീയോൺ എടുത്ത് വച്ചു പിടിച്ചു.
ഗ്രൂപ്പ് അഞ്ചാമനാണ്. എന്നും.
പോക്കറ്റിൽ വച്ച ബോർഡിങ്ങ് പാസ്സ് ഒന്നുകൂടി നോക്കി തൃപ്ത്തി ദേശായിയായി.
രണ്ടും മൂന്നും ജനങ്ങൾ കഴിഞ്ഞു തുടങ്ങി. ചിലർക്ക് വലിയ കാരീയോൺ. അതിൽ ചുവന്ന ടാഗുകൾ.
പ്ളാനിങ്ങ് ഡാ. ജെറ്റ്വേയിൽ അത് കിട്ടാൻ എനിക്ക് കാത്ത് നിൽക്കേണ്ട.
ട്രാവൽ ലൈറ്റ് മാൻ!
"എന്താണ് ചങ്കേ മറന്നത്?"എന്ന് ചുമലിൽ വേതാളം.
മനസ്സിൽ കുറിച്ചിട്ട ലിസ്റ്റിൽ ബ്രൗസ് ചെയ്തു.
~പോസ്റ്റർ ട്യൂബ്.
ഊപ്സ്..
ടോയ്‌ലറ്റ് ലക്ഷ്യം വച്ച് പാഞ്ഞു.
വഴിമാറെടാ മുണ്ടയ്ക്കൽ ശേഖരാ എന്നും പറഞ്ഞു പല മാരത്തോൺ ഓട്ടക്കാരും അതേ ദിശയിൽ ഓടുന്നുണ്ടായിരുന്നു.
അവസാനം ഞങ്ങൾ രണ്ടുപേരും ഒരേ സമയത്ത് ലക്ഷ്യം നേടി ഫിനിഷ് ചെയ്തു.
(51.06 sec ഒമേഗ)
പുള്ളിക്കാരൻ പറഞ്ഞു, "യൂ ഗോ ഫസ്റ്റ്"
"ശ്ശേ, എന്നെ തെറ്റിദ്ധരിച്ചു, ഞാൻ തൂറാൻ മുട്ടീട്ടല്ല,ചുമ്മാ നിങ്ങൾക്ക് ഒരു പ്രോത്സാഹനത്തിന് കുടെ ഓടിയതാണെന്ന്" കോംപ്ലക്‌സ് മുഖഭാവം വരുത്തി "നോ, ഇറ്റ്സ് ഓക്കേ, ഐയാം ഫൈൻ" എന്ന് പറഞ്ഞു, മേരാ ഭാരത് മഹാൻ,  മഹാത്മാ ഗാന്ധി സിന്താബാദ് വിളിച്ചു.
എല്ലാ സ്റ്റാളുകളും അടഞ്ഞു കിടക്കുന്നു.
എവിടെയാണ് എൻ്റെ ട്യൂബ്?
പതുക്കെ ചുമരിൽ പിടിച്ച് ഏന്തി വലിഞ്ഞു നോക്കി.
അടുത്ത വാഷ്ബേസിനിൽ കൈ കഴുകി മുഖം മിനുക്കുന്ന ടാറ്റൂമാമൻ സിമ്മർമാൻ കണ്ണാടിയിൽ നോക്കി "വാട്ടേ ക്രീപ്പ്" എന്ന് മനസ്സിൽ പറഞ്ഞത് കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ചു. അരവാതിലിലെ താഴത്തെ ഒഴിവിലൂടെ രണ്ട് കാലുകളുടേയും ഒരു കാരീയോണിൻ്റേയും ബ്രൗണിയൻ മൂവ്മെന്റ് മനസ്സിലാക്കി അടുത്ത സ്റ്റാളിലെ ഒരാൾ വാതിൽ തുറന്നു.
ആ മുറിയിലല്ല. ചെക്ക്.
പിന്നിൽ ക്യൂ നിന്ന് കാത്തു നിന്ന ഒരാളെ പോകാൻ അനുവദിച്ചു.
"നോ, ഇറ്റ്സ് യുവർ ടേൺ"
"എന്നാ എനിക്ക് ഇപ്പോൾ പോണ്ട ! "എന്ന് ഇന്നസെന്റ് ആയി ഇംഗ്ലീഷ് പറഞ്ഞു.
വീണ്ടും പല വാതിലുകളും അടഞ്ഞു, തുറന്നു. ജാസ്, സോൾ ഫുഡ്, ലാ ബാംബ,ലാറ്റിനോ ഫുഡ്, റാപ്പ്, ആർ ഏൻ്റ്ബി, കെൻ്റക്കി ഫ്രൈഡ് ചിക്കൻ, നാദസ്വരം, സാമ്പാർ പുളിച്ചത്, ഇടയ്ക്ക, അവിയലും മത്തിയും, ചീഞ്ഞ സ്രാവ് ശുഢ്കി,വളിച്ച ഹലീം, ടാഗോർ മ്യൂസിക് എന്നിവ ചെവിയിലും മൂക്കിലും നിറഞ്ഞു കവിഞ്ഞു.
 അതിനിടെ കള്ളത്തരത്തിൽ ബിസിനസ് നടത്തുന്നവരും രണ്ട് സ്ത്രീകളെ ഒരേസമയത്ത് കടിഞ്ഞാണിൽ നിർത്തുന്നവരുടെയും ടെലിഫോൺ വിളികളും ശ്രദ്ധിച്ചു കേട്ടു.
ഗേറ്റ് അടയ്കും മുൻപേ എത്തണം.
എൻ്റെ പിന്നിലെ ലൈൻ ശൂന്യമായി.
എല്ലാ സ്റ്റാളുകളും ഒഴിഞ്ഞു.
ഭാര്യ വിളിക്കുന്നു ഫോണിൽ.
"ബോർഡിങ്ങ് കഴിഞ്ഞില്ലേ? എന്തെടുക്കുവാ?"
"കഴിയാറായി,ഞാൻ ടോയ്ലറ്റിലാണ് വെയ്റ്റിങ്"
"ട്യൂബ് കൈയ്യിൽ തന്നെ പിടിച്ചിട്ടില്ലേ, മറക്കണ്ട"
"മറന്നിട്ടില്ല."



Saturday, November 24, 2018

മൃഗ കാണ്ധം


പതിനാറ്‌ വർഷം മുൻപ് നടന്ന കഥയാണ്. (ഇന്ന് ഒരു സുഹൃത്തിൻ്റെ പോസ്റ്റ് കണ്ടപ്പോൾ ഓർമ്മ വന്നത്).
വൈകീട്ട് വീട്ടിൽ വന്നപ്പോൾ ഭാര്യ പറഞ്ഞു, "Do you know that the only Veterinary hospital is 6 miles from here?"
"എന്താ നിനക്ക് ചികിത്സക്കായി ഇനീപ്പം അവിടെയാണോ പോവുക?"  എന്ന് ചോദിക്കാൻ സ്ത്രീ വിരുദ്ധത വന്ന നാക്കു വളച്ച് "ഊം.." എന്ന മൂളലും ചോദ്യചിഹ്നമായി ഒരുനോട്ടവും കൊടുത്തു.
അപ്പോളാണ് ഈയുള്ളവൻ സ്വന്തമായ ആറാം ഇന്ദ്രിയത്തിലൂടെ കാഴ്ച കണ്ട് ക്രൈം സീൻ തിരക്കഥ മെനയുന്നത്.
Qn.1
ആടുമാടുകൾ, പട്ടി, പൂച്ച,ഗിനിപ്പന്നി, ചിഞ്ചില മുതലായ കെട്ടുപാടുകൾ ഒന്നുമില്ലാത്ത നീയെന്തിനാണ് മൃഗാശുപത്രിയിൽ പോകുന്നത്‌?
Ans.
മൃഗങ്ങളെ മനുഷ്യരേക്കാൾ സ്നേഹിക്കുന്നവൾ ആയതുകൊണ്ട്.
Qn.2
അതിനു മൃഗമെവിടെ?
Ans.
അലഞ്ഞ് തിരിഞ്ഞു വന്ന പൂച്ചയെ വളർത്താൻ എടുത്തുവോ?, ആയിരിക്കില്ല. പൂച്ചയുടെ കരച്ചിൽ കേൾക്കുന്നില്ല. പൂച്ചയെ തൊട്ടാൽ ഉടൻ ആസ്മ വരുന്ന ആളാണ് കക്ഷി.
മുയലായിരിക്കും. പക്ഷേ അതാണെങ്കിൽ മകൾക്ക് മുഖത്ത് പോക്കർ ഫേസ് ആയിരിക്കില്ല.
Qn.3
ഇനി റോഡിന്നരികിൽ കിടന്ന മുള്ളൻ പന്നിയാകുമോ?
Ans.
അല്ല, അണ്ണാൻ ആയിരിക്കും.
പെട്ടെന്ന് flashback.
കാലത്ത് ജോലിക്ക് പോകുന്ന സമയത്ത് ഒരുഅണ്ണാൻ വട്ടം ചാടിയിരുന്നു.  അനക്കമില്ലാതെ നടുറോട്ടിൽ ഹിറ്റ് ആൻ റൺ ആക്കിയാണ് പോയത്.
അതേ...
എല്ലാം ക്ളിയർ. ക്രിസ്റ്റൽ ക്ളിയർ.
നമ്മുടെ വാഹനം മുന്നോട്ടു പോകുന്നു. മിനിറ്റുകൾക്ക് ശേഷം ഭാര്യയുടെ വാഹനം വരുന്നു.
അണ്ണാൻ സ്പൈനൽ ഷോക്കിൽ നിന്നും വിമുക്തമായി പതുക്കെ റോഡ് സൈഡിൽ പാരാപ്ളീജിയയുമായി വാഹനത്തിലെ യുവതിയെ നോക്കുന്നു.
ചേച്ചി കാർ നിർത്തി പരിക്കേറ്റ ജീവിയേയുമായി ഏറ്റവും അടുത്ത ഹോസ്പിറ്റലിലേക്ക് പായുന്നു.
അവിടെ നടന്നത് മുഴുവനും കാണാൻ വിൻഡോസ് മീഡിയ ഗ്ളിച്ചുകൊണ്ട് കഴിഞ്ഞില്ല,
അമേരിക്കൻ ആക്സൻ്റും ബ്രിട്ടീഷ് ആക്സൻ്റും ഒരു ഇലഞ്ഞിത്തറമേളം പകരമിടുന്നു.
Bottom line, "നിങ്ങളേത് കോത്താഴത്തുകാരിയാ, ഇതിനെ എവിടേയെങ്കിലും കളഞ്ഞേര്" എന്ന മറുപടി ലഭിച്ചുകാണും.
Qn.4
എങ്കിൽ മൃതശരീരം എവിടെ?
Ans.
അകക്കണ്ണുകൊണ്ട് ഗാരേജിനുപുറത്ത് പ്രത്യേകിച്ച് എന്തെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുക.
 അതാണ്‌. അതേ, ഒരുചെറിയ ഷൂബോക്സ്. അത് ഗാർബേജ് കൺടൈനറിന് താഴെ വച്ചിരിക്കുന്നു.
കാർ റിവേഴ്‌സ് എടുത്തപ്പോൾ കണ്ടു.
ആ ബോക്സിലാണ് മൃതദേഹം.
"Watson, this is a curious case of a shoe box outside garbage"
Case solved.

മലയാളീ ഡാ..
ഭാര്യയും മകളും  തറയിൽ വീണ മാൻഡിബിളുകൾ പെറുക്കി
എടുക്കുന്ന സീനിൽ credits ഉയരുന്നു.

Thursday, August 2, 2018

Letters Of Reference


Letters of reference flew into the lake
Where the fly fishing hook waited for the dreams
As the salty waves of aspirations bubbled.
It was a perch of solitude for me.
Where I always cast the same old reel
Cursing the gnats of swarming ignorance
Life had four seasons.
The student, teacher, student and teacher.
You're a student.
To whom it may concern.
You have waived your rights, to see my wrong.
My CV is a haiku
Yours is War and Peace
For which I write a forward
Shamelessly
Fly fishing...
I would rather sit at this perch where
I write a poem about you
Then...
I retire into the clouds moistening my nostrils
Who will write my poem?

ഒരു സമരിയക്കാരനും ജമ്പ് സ്റ്റാർട്ടിങ്ങും



പാഠം ഒന്ന്:

പലപ്പോഴും അറിയാതെ ലൈറ്റ് കെടുത്താതെ പാർക്ക് ചെയ്താണ് കാറിന്റെ ബാറ്ററി ചാർജ്ജ് പോകുന്നത്‌. ഒരിക്കൽ ഞാൻ മാളിൽ നിന്നും രാത്രി എന്തോ വാങ്ങി തിരിച്ചു പോകുന്നതിനിടയിൽ വയസ്സായ രണ്ട് ചേച്ചിമാർ കാറിന്റെ ഹെഡ്ലൈറ്റ് അണയ്ക്കാതെ  ഡോർപൂട്ടി മാളിലേക്ക് പോകുന്നതു കണ്ടു.
തിരിച്ചു ഷോപ്പിങ് കഴിഞ്ഞു വരുമ്പോൾ ബാറ്ററി ജീവനില്ലാതെ പാവത്തുങ്ങൾ പെരുവഴിയിൽ കിടക്കേണ്ട എന്ന് കരുതി ഈയുള്ളവൻ വണ്ടി തിരിച്ചു പാർക്ക് ചെയ്ത് നല്ല സമരിയക്കാരനും ത്രിശ്ശിവപേരൂർ ഗഡിയുമായി.
ചേച്ചി മാരുടെ പിന്നാലെ വേണാട് എക്പ്രസ്സിന് സീറ്റുപിടിക്കാൻ പൂങ്കുന്നം മുതൽ ഓടുന്നതു പോലെയുള്ള ഓട്ടത്തിൽ ഒരു തൃണമൂലവും മുള പിടിച്ചില്ല.
അവസാനം ചേച്ചിമാരെ തിരക്കി വനിതാ വിഭാഗത്തിൽ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ പെട്ടെന്ന് റാക്കുകളിലെ തൂക്കിയിട്ട വസ്ത്രങ്ങൾക്കിടയിൽ കിർലോസ്കർ ഫുട്ട് വാൾവിൻ്റെയിടയിൽ പതുങ്ങി നിന്ന കരീമീൻ പോലെ അതാ...രണ്ട് ഓറഞ്ച് തലകൾ.
"ക്ഷമിക്കണം, ചേച്ചിയുടെ കാറിന്റെ ഹെഡ്ലൈറ്റ് ഓഫാക്കാൻ മറന്നു, തിരിച്ചു പോകുമ്പോൾ ബാറ്ററി ചാർജ് കാണില്ല, അതാ ഞാൻ ഓടിവന്നത്. പോയി ഓഫാക്കിക്കോളൂ"
എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തല കുനിച്ച് പൊന്നാടയോ, പട്ടും വളയോ, പരമവീര്യ ചക്രമോ എന്തേച്ചാൽ മ്മടെ മേത്തിക്ക് ട്ടോളൂ, സാരല്ല എന്ന് മനസ്സിൽ ഇന്നസെൻ്റായി  ധ്യാനിച്ച് നിൽക്കേ അശരീരി കേട്ടു.
മലയാളത്തിൽ പറഞ്ഞാൽ "താനേത് കോത്താഴം പി ഓ നിവാസിയാണെടോ വ്വേ" എന്ന് വ്യംഗത്തിലും, പ്രാസമൊപ്പിച്ച്, "അതോണ്ട് നിങ്ങൾ ബേജാറാവേണ്ടിഷ്ടാ അത് തന്നെ അണഞ്ഞോളും"  എന്ന്  ആംഗലേയത്തിലും  വനിതാമണി ശീഘ്രം ഉവാച.
പ്ളിങ്ങിതർ പ്ളിങ്ങായ ഗച്ഛാമീ എന്ന് ഉച്ചഭാഷിണി പറയുമ്മുമ്പേ   ഗച്ഛാമീ എന്നും പറഞ്ഞു അവിടെ തുക്കിയിട്ട വില കൂടിയ പാൻ്റ് വാങ്ങാനാണ് ഞാൻ തിരക്കിട്ട് വന്നത് എന്ന ഭാവത്തിൽ തട്ടി മുട്ടി നീന്ന് ആളൊഴിഞ്ഞ തക്കത്തിന് മ്മള് സ്കൂട്ടായിഷ്ടാ.

പാഠം രണ്ട്.

ബ്രൂക്കിലിൻ, ന്യൂയോർക്ക്
സമയം അസമയം.
ലോക്കേഷൻ: ഹോസ്പിറ്റൽ പാർക്കിങ്ങ് ലോട്ട്.
ലഹരി മരുന്ന് അഡിക്റ്റുകളും ചുമ്മാ രസത്തിന് പള്ളയിൽ കത്തി കുത്തുന്ന പ്രാന്തന്മാരും പൃഷ്ടത്തിലെ അവിശ്വസീന മായ അസ്ഥികളിൽ ട്രപ്പീസുകളിക്കുന്ന ജീൻസും,  പിടിച്ച്പറിയിൽ ഡിപ്ലോമ യുമായി വീലസുന്ന ഹുഡ് വാസികളും നിറഞ്ഞ ചുറ്റുപാട്.

സാമ്പശിവൻ്റെ കഥാപ്രസംഗം കടമെടുത്ത് പറയട്ടേ...
അതാ..
ആക്കാണുന്ന കുലീന വാതക വൈദ്യുതദ്വീപ വെളിച്ചത്തിൽ അതാ..
ഭയ വിഹ്വലയും അതീവ സുന്ദരിയും സ്വർണ്ണത്തലമുടിയുമുള്ള  ഒരു തരുണീ...(അടിക്കടാ സിമ്പല്)
ആതേ ആ തരുണി ആരാണ്???

കഥാനായകൻ(വിഭാര്യനും, ഒരു മിനി വാനിൻ്റെ ഉടമയും, അതിലുമുപരി ചീഫ് ഫെല്ലോയുമായ ഫെല്ലോ ആണെന്ന് തരുണി ഇത്തരുണത്തിൽ അറിയുന്നില്ല സൂർത്തുക്കളേ...അത് ക്ളൈമാക്സിൽ പറയാൻ കഥാനായകൻ ഒരുക്കി വച്ചു. കാണാൻ സുന്ദരനനൊന്നുമല്ലെങ്കിലും ഭയങ്കര ബുദ്ധ്യാ മ്മളെ ഗഡി), അതേ ...നമ്മുടെ കഥാനായകൻ ഒറ്റ നിമിഷം കൊണ്ട്, ഉൾക്കണ്ണുകൊണ്ട്സൂ,പ്പർമാനായി ജുവതിയുടെ പ്രശ്നവും പരിഹാരവും ഉടൻ മനസ്സിലാക്കി്‌
...
എന്നാൽ ഞാൻ അകലെ പാർക്ക് ചെയ്ത ഒഢീസിയുടെ ലക്ഷ്യം വച്ച് വീട്ടിലെത്താൻ തിരക്കിട്ട് പോകുന്ന  വെറും ഒരു പീറ ഭിഷഗ്വരങ്ങൻ മാത്രം എന്ന ഭാവത്തിൽ "ചേട്ടന്റെ കാറിൽ ജമ്പർ കേബിൾ ഉണ്ടെങ്കിൽ ഒന്ന് എൻ്റെ ചത്തുകിടക്കുന്ന പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ശകടത്തെ ഒന്ന് സ്റ്റാർട്ട് ചെയ്തു തരോ?" എന്ന പുറത്തു വരാത്ത ചോദ്യത്തെ മുൻകൂർ മനസ്സിൽ ചവിട്ടി മെതിച്ച് നമ്മുടെ കഥാനായകൻ..ആ കശ്മലൻ കടന്ന് പോയീ...
..ഇല്ല... നമ്മുടെ കഥാനായകൻ അത്തരക്കാരനല്ല...
അയാളുടെ കണ്ണുകൾ നീണ്ട നാസികയുടെ ഇരുവശത്തും തിളങ്ങുന്ന ഹേസൽ കണ്ണുകൾ കൊളുത്തി വലിച്ചു.
..'ന്ത്യേ കുട്ടീ, എന്നാൽ കഴിയുന്ന സഹായം ന്താച്ചാ ചോയ്ചോൾ്ട്ടാ..ഢീസൻ്റ് മനുഷ്യനാ..'എന്ന് ബ്രൂക്കിലിൻ ത്രുശ്ശൂർകാർ പറയുന്ന ഭാഷയിൽ കഥാനായകൻ അതീവ വിനയാന്വിതനായി ഒരുങ്ങി.

ഇരുട്ടിൽ സമയം നീട്ടാതെ പറയാം.
കഥാനായകൻ കാറിന്റെ ഹുഡ് തുറക്കുന്നു ; ചുമ്മാ ബാറ്ററി കണക്ഷൻ ചെക്ക് ചെയ്യുന്നു.
"ഒന്ന് സ്റ്റാർട്ടാക്ക്യേ" എന്ന് മൊഴിയുന്നു .
ഫലം നാസ്തീ..വൈദ്യൻ ഇച്ഛിച്ചതും അതാണല്ലോ.
"നീപ്പൊ ആരേ വിളിക്കാ? കുട്ടി എങ്ങനാ ഇനീപ്പോ വീട്ടീൽക്ക് പോകാ? അസമയാണല്ലോ?"  എന്നൊക്കെ ഒരു നമ്പറിട്ട് മ്മൾടെ ഗഡി, "എൻ്റെ വണ്ടിയിൽ ജംപറ് കാണും വണ്ടിയിൽ തന്നെ ഇരുന്നോളൂ..ഞാനിപ്പൊ വരാം"
എന്നും പറഞ്ഞ് കഥാനായകൻ ഇരുളിൽ പാർക്ക് ചെയ്ത വാനിൽ കയറുന്നൂ, ജംപറ് എടുക്കുന്നൂ...കണക്ഷൻ, റെഡി, സ്റ്റാർട്ട്.
കഥാനായകനും ജുവതിയും അങ്ങിനെ ജീവിതത്തിൽ കണക്ഷൻ സ്ഥാപിക്കുന്നു.
അതാണ് കഥയുടെ അവസാനം.
...
പക്ഷേ ഇത് റഷസ് ഇട്ടപ്പോൾ "ഇതൊരുമാതിരി മുട്ടത്തുവർക്കി പൈങ്കിളി യായല്ലോ "എന്ന അഭിപ്രായം വന്നതോടെ കഥാനായകൻ വീണ്ടും സമയമാം രഥത്തിൽ റിവേഴ്‌സ് പോയി.

വണ്ടി സ്റ്റാർട്ടാക്കി.
ജുവതി മൂന്നു നിമിഷങ്ങൾ കൊണ്ട് ബൈ പറയുന്നു, കഥാനായകൻ ലോംഗ് ഐലൻ്റ് എക്സ്പ്രസ് വേയിലൂടെ പായുന്നു...
 സ്വർണ്ണത്തലമുടിയുള്ള ജൂത തരുണീ രത്നത്തെയും കൈപിടിച്ച് സെൻട്രൽ പാർക്കിലും ബ്രൂക്കിലിൻ ബോട്ടാണിക്കൽ ഗാർഡനിലും നടന്നു പോകുന്ന സീനുകൾ ഷൂട്ടിങ് നടത്തി ഉറങ്ങാൻ കിടക്കുന്നു.
 അന്ന് റിലീസായ തപാലിൽ വന്ന നെറ്റ്ഫ്ളിക്സിൻ സീഡിയൊക്കെ വലിച്ചെറിഞ്ഞു.
നിദ്ര.
പിന്നെ പിറ്റേ ദിവസം

ലോക്കേഷൻ: ഹോസ്പിറ്റൽ

~മിഷൻ സ്വർണ്ണത്തലമുടി~
റഷ്യൻ കെജിബി സുഹൃത്ത് വിവരം തന്നു.
"സഖാവേ, യവളും പുലിയാണ് കേട്ടാ ഫെല്ലോ ഇൻ ഗൈനക്കോളജിക് ഓങ്കാളജി."
"ന്നാ...ചായക്കാശ്."

വഴിതെറ്റി വന്നതുപോലെ സ്വർണ്ണത്തലമുടിയും മിനിയൺസും റൗൺട് എടുക്കുന്ന വഴിയിൽ വട്ടം ചാടി.

'യ്യോ.. ആരാന്ന് മനസ്സിലേയില്ലട്ടോ. ഇന്നലത്തെ ഉപകാരം മറക്കില്ല, ഞാൻ ശരിക്കും പേടിച്ചു, ഈശ്വരൻ ആണ് ചേട്ടനെ അവടെ എത്തിച്ചത്. ഓഫാണെങ്കിൽ നമുക്ക് ഒരു കാപ്പിക്ക് പോയാലോ?"

..ഛെ കുട്ടീ.. അതൊന്നും വേണ്ട, നമ്മൾ ഒരുകണക്ഷൻ ആയില്ലേ?

ഈ ഡയലോഗ് പറയേണ്ടിവന്നില്ല.
അശരീരി വന്നു.

"ഒന്ന് വഴിമാറൂ, ഞങ്ങൾ പോകുന്ന വഴിയിലാണ് നിങ്ങൾ"

പ്ളിംങ്ങം ശരണം ഗഛ്ഛാമീ...

/Fin/

Wednesday, May 2, 2018

ബയോ ഹാക്കിങ്: അതിർവരമ്പുകളില്ലാത്ത വിജ്ഞാനം അതിരുകടക്കുമ്പോൾ

ഒന്ന്.

ബയോഹാക്കിങ് ഉയർത്തുന്ന നൈതിക കുരുക്കുകൾ 




ഇത് ഒരിക്കലും എഴുതണമെന്നു കരുതിയതല്ല.
രണ്ടു ദിവസങ്ങൾക്കു മുൻപ് വാഷിംഗ്‌ടൺ ഡിസി യിലെ ഒരു ഹെൽത്ത് സ്പായിലെ ഫ്ളോട്ടേഷൻ ടാങ്കിൽ ഇരുപത്തെട്ടുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.
ഈ മരണം ഇതെഴുതാൻ ഒരു നിമിത്തമായെന്നു മാത്രം.

ആരോൺ ട്രേയ്‌വിക്ക് എന്ന ഈ ചെറുപ്പക്കാരൻ തൻ്റെ ചടുലമായ പ്രവർത്തികളിലൂടെ അടുത്തകാലത്ത് ശാസ്ത്ര -വൈദ്യ വിദഗ്‌ദരുടെ കണ്ണിലെ കരടായിരുന്നു. അവിടെയാണ് ബയോ ഹാക്കിങ് എന്ന ഒരു കൂട്ടം സാഹസിക പ്രവർത്തികളുടെ അറിയപ്പെടാത്ത അധോലോകത്തിലേക്കു നമുക്ക് കടന്നു ചെല്ലേണ്ടത്. 
സ്വന്തമായി രൂപപ്പെടുത്തിയ ബയോടെക് കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു അയാൾ.
ഉപ്പും എപ്സം സാൽറ്റും അലിയിച്ച വഴുവഴുപ്പാർന്ന  വെള്ളം നിറച്ച ടാങ്കുകൾ ... പോഡുകൾ എന്നാണ് ഇവയെ വിളിക്കുന്നത് . ചാവുകടലിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് നഗരത്തിലെ ലക്ഷുറി സ്പായിൽ നിങ്ങൾക്കും കൈയ്യെത്താവുന്ന അടുത്താണ്. ശരീരത്തിന്റെ ഭാരവും സംവേദനക്ഷമതയും അലിഞ്ഞില്ലാതാവുന്ന മിനിട്ടുകൾ. പണ്ടെങ്ങോ ഒരു ന്യൂറോ സയന്റിസ്റ്റു കണ്ടുപിടിച്ച സൂത്രപ്പണി. അതിപ്പോൾ യാഥാർഥ്യമില്ലെങ്കിലും ആയുസ്സ് നീട്ടാൻ അല്ലെങ്കിൽ ശരീരത്തിൻറെ തളരുന്ന പേശികളിൽ യുവത്വം നിലനിർത്താൻ പലരും ഉപയോഗിക്കുന്നു.
അതിലൊന്നിലാണ് അയാളും അവസാനം എത്തിപ്പെട്ടത്.
(മരണത്തിൻറെ കാരണം ഇത്‌ എഴുതുന്ന സമയത്ത് അറിയാൻ കഴിഞ്ഞിട്ടില്ല).

“ഹാക്കിങ്” എന്ന പദം ഇന്ന് എല്ലാവർക്കും അറിയാം. കമ്പ്യൂട്ടർ ഹാക്കിങ് എന്നാൽ സോഫ്റ്റ് വെയറിൽ പഴുതുകൾ കണ്ടുപിടിച്ചു സൂത്രത്തിൽ മെഷീൻ പ്രവർത്തനങ്ങളിൽ ഇടപെട്ടു ഗുണപരമായും അല്ലാതെയും നിയന്ത്രങ്ങൾ കൈവശമാക്കുന്ന ബുദ്ധിരാക്ഷസന്മാരെയാണ് നമ്മൾ മനസ്സിൽ കാണുന്നത്. ഇന്ന് സ്മാർട്ട് ഫോൺ ലോകത്തിലെ ഏതുമുക്കിലും കാണാവുന്നത് കൊണ്ട് യു- ട്യൂബിലും മറ്റും പലവിധ ഹാക്കുകളും നമുക്ക് കാണാം. പണ്ട് അധോലോകത്തു മാത്രം ഒതുങ്ങിക്കഴിഞ്ഞ ഈയുവാക്കൾ (ഭൂരിപക്ഷവും) സർവകലാശാലകളിലും മറ്റും പഠിക്കാതെ തന്നെ സ്വന്തം ബുദ്ധിയും സാമർത്യവും കൊണ്ട് ഈ രംഗത്ത് വൻ കമ്പനികളുടെ ഉറക്കം കെടുത്തി.
ഇതുപോലെയുള്ള ഒരു സമാന്തര ആശയം ഉൾക്കൊണ്ടുകൊണ്ട് ഉടലെടുത്ത പ്രസ്ഥാനമാണ് ബയോഹാക്കിങ്‌.
ഇത് കംപ്യൂട്ടറിനു പകരം മനുഷ്യ ശരീരത്തിലാണെന്നു മാത്രം.




രോഗങ്ങളെയും വൈറസ് മുതലായ രോഗാണുക്കളെയും പ്രതിരോധിക്കുവാനും നശിപ്പിക്കാനുമുള്ള വാക്‌സിനുകൾ കോടിക്കണക്കിനു ആസ്തിയുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽനിന്നും , യൂണിവേഴ്സിറ്റി മുതലായ വിപുലമായ ഗവേഷണ സമുച്ചയങ്ങളിൽ നിന്നുമകലെ  ഒരു വീട്ടിലെ കൊച്ചു മുറിയിലോ മറ്റോ ഇരുന്നു പാകപ്പെടുത്തി ചുരുങ്ങിയ ചിലവിൽ എല്ലാവർക്കും എത്തിക്കുക എന്ന അതി സാഹസികവും അതേ സമയം അതീവഗുരുതരവുമായ പ്രയത്‌നത്തിലായിരുന്നു അയാളും വിരലിലെണ്ണാവുന്ന ഏതാനും കൂട്ടുകാരും.
ആ ശ്രമം വിജയിച്ചോ ? 
അതോ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നോ എന്ന് അറിയാൻ നിർവാഹമില്ല. 
പക്ഷേ ഒന്നറിയാം. ബയോ ഹാക്കർമാരുടെ കോൺഫെറെൻസിൽ പൊതു വേദിയിൽ സൂട്ടും ധരിച്ചെത്തിയ അയാൾ പാൻറ് അഴിച്ചു ഇടതു തുടയിൽ സ്വന്തമായി ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ഹെർപീസ് വൈറസ് വാക്‌സിൻ കുത്തിവച്ചു.
വാക്‌സിൻ വിരുദ്ധ ചേരികൾ അമേരിക്കയിലും സജീവമാണ്.  ഇത്തരുണത്തിലാണ് വീട്ടിലുണ്ടാക്കിയ, മരുന്ന് കമ്പനികൾക്ക് പ്രചരിപ്പിക്കാൻ കഴിയാത്ത, നൂറു ഡോളറിനു രോഗ വിമോചനം നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ചെറുപ്പക്കാരൻ അയാൾ വികസിപ്പിച്ചെടുത്ത ഹെർപിസ് വാക്‌സിൻ കുത്തിവയ്ക്കുന്നത് . ഇത് നിലവിലുള്ള ഗവേഷണ, വൈദ്യചികിത്സാ നിയമങ്ങൾക്കു എതിരെ ഒരു വെല്ലുവിളിയായിട്ടാണ് കരുതപ്പെടുന്നത്.
പണ്ട്, ഈ നിയമങ്ങളൊന്നുമില്ലാത്ത 1774  കാലത്ത് പലരും സ്വന്തമായി Cowpox മുതലായ രോഗങ്ങൾക്ക് മനസ്സിൽ തോന്നിയതുപോലെ കുത്തിവയ്‌പ്പുകൾ എടുത്തിരുന്നു . അത് കണ്ടതിന് ശേഷമാണ് എഡ്‌വേഡ് ജെന്നർ വസൂരി യുടെ കുത്തിവയ്പ്പ് തുടങ്ങിയത്. പിന്നീട് പോളിയോ മുതലായ പല വൈറസ് രോഗങ്ങൾക്കും ഫലപ്രദമായ കുത്തിവയ്‌പ്പുകൾ വന്നു ചേർന്നു.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം ഗവേഷണങ്ങൾ സ്വന്തമായി നടത്തുവാൻ നിയമം ആരേയും അനുവദിക്കുന്നില്ല.
മനുഷ്യരിൽ രോഗപരീക്ഷണങ്ങൾ നടത്തുന്നതിന് മുൻകൂട്ടി പലവിധത്തിലുള്ള ഗവേഷണ നിയന്ത്രണ കമ്മറ്റികളുടെയും അതിൽ ഭാഗഭാക്കാവുന്ന ആളുകളുടെയും സമ്മതവും, ഈരണ്ടു കൂട്ടരുടേയും പുറത്തുള്ള പലവിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത, സ്ഥാപന ഗവേഷണ സൂഷ്മപരിശോധന ബോർഡിൻറെ (Institutional Review Board) കൂലംകഷമായ വിവേചനത്തിനും അനുമതിക്കും ശേഷമേ ഒരുങ്ങാൻ പറ്റൂ.
രോഗ ഗവേഷണത്തിന് രോഗികളേയും ഒന്നുമറിയാത്ത പാവങ്ങളേയും , യുദ്ധ തടവുകാരെയും  സൈനികരേയും ഉപയോഗിച്ച വിഹ്വലവും ഖേദപൂർണ്ണവുമായ കഥകൾ നമ്മൾ വായിച്ചിരിക്കാം.
തസ്കജിയിൽ കറുത്ത വർഗക്കാരിൽ സിഫിലിസ് അണുക്കൾ അവരുടെ അറിവില്ലാതെ കുത്തിവച്ചത് 1932- 1972 കാലത്തു അമേരിക്കയിലെ പൊതു മേഖലാ ആരോഗ്യവകുപ്പു് പ്രവർത്തകർ തന്നെയാണ്.
എന്നാൽ ഈ തിന്മകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ലോകാരോഗ്യ സംഘടനയുടെ ഹെൽസിങ്കി പ്രഖ്യാപനം, മുതലായ അന്താരാഷ്ട്ര നിയമങ്ങൾ  രോഗ,വൈദ്യ ഗവേഷണങ്ങളിൽ പങ്കെടുക്കുന്ന മനുഷ്യരുടെ  അവകാശങ്ങൾക്കും, ജീവനും ആരോഗ്യത്തിനും ഉറപ്പുവരുത്തുന്ന നിയമങ്ങൾ കൊണ്ടുവന്നു. 
ഇതിൽ അമേരിക്കയിലെ 1979 ലെ ബെൽമോണ്ട് റിപ്പോർട്ട് വളരേ പ്രാധാന്യമർഹിക്കുന്നു. ഇന്ന് സർവകലാശാലകളിലും മറ്റു ഗവേഷണ സ്ഥാപനങ്ങളിലും മനുഷ്യരിൽ ഗവേഷണം നടത്തുന്നതിന് മുൻപായി ഗവേഷണ നിയമങ്ങളിലും നിയന്ത്രണങ്ങളിലും നിർബന്ധമായും അറിവ് സമ്പാദിക്കുന്ന കോഴ്‌സുകൾ എടുക്കേണ്ടതുണ്ട്‌ . ഗവേഷങ്ങളിൽ പങ്കെടുക്കുന്നവരെ അതുമൂലമുണ്ടാകുന്ന ആപത്തുകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യമാണ്  ഇതുമൂലം വിഭാവനം ചെയ്യുന്നത്(കോമൺ റൂൾ എന്ന Federal Policy for the Protection of Human Subjects).
ഈ നിയമക്കുരുക്കുകൾ ആർക്കും ആരേയും ഗവേഷണത്തിന് ഗ്വിനി പന്നികളാക്കാൻ അനുവദിക്കുന്നില്ല.
അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്തു പണവും വിദഗ്ദരും ഒട്ടും കുറവില്ലാത്ത മരുന്ന് കമ്പനികൾക്കും , സർവ്വകലാശാലകൾക്കും പുതുതായി മരുന്നുകളും വാക്‌സിനുകളും നിർമിച്ചു വിപണിയിൽ എത്തിക്കാൻ എളുപ്പമല്ല.
ഈ സന്ദർഭത്തിലാണ് അസെൻഡൻസ് ബയോമെഡിക്കൽ  എന്ന കമ്പനി  കാൻസർ , HIV ,ഹെർപിസ്  എന്തിന് പ്രായാധിക്യത്തിന് വരെ ചികിത്സാ കണ്ടുപിടുത്തങ്ങൾ നടത്തിക്കഴിഞ്ഞു എന്ന അവകാശ വാദങ്ങളുമായി കടന്നു വന്നത്.

അത് വാചകക്കസർത്തും , ചുമ്മാ തള്ളലുമല്ല എന്ന് അറിയണമെങ്കിൽ ഇന്നത്തെ മോളിക്യൂലർ ബയോളജിയിൽ ശാസ്‌ത്രം  കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചു അറിഞ്ഞിരിക്കണം.
അതിന് ശേഷം ഒരു ഫെബ്രുവരി ഞായറാഴ്ച റ്റെക്സാസിലെ ഓസ്റ്റിനിൽ ഒരു കൊച്ചു വേദിയിൽ ആരോൺ ട്രേയ്‌വിക്ക് കാണിച്ച സാഹസത്തിലേക്ക് വരുന്നതിനു മുൻപ്  നിങ്ങൾ പലതും അറിയേണ്ടതുണ്ട് .
ഏത് ഹൈസ്കൂൾ വിദ്യാർത്ഥിക്കും അറിയാവുന്ന വിവരങ്ങളാണ് വാട്സണും ക്രിക്കും ഖൊറാണയും ജനിതക മൗലിക തന്മാത്രാ ശൃംഖലയായ ഡി എൻ എ യുടെ ഘടന.

പിന്നെ കമ്പ്യൂട്ടർ മേഖലയിൽ ഉണ്ടായ കുതിച്ചു ചാട്ടം  ഹ്യൂമൻ ജീനോം എന്ന മനുഷ്യരിലെ ആകെയുള്ള ജനിതക രൂപരേഖ  നമുക്ക് മനസ്സിലാക്കിത്തന്നു. 
എന്നാൽ അതിനുമപ്പുറം നമ്മൾ എത്തിക്കഴിഞ്ഞിരുന്നു.


ജനിതക കോഡ് ഒരു കമ്പ്യൂട്ടർ ടൈപ്പ് ചെയ്‌ത ഒരു വേർഡ് ഫയൽ ആണെങ്കിൽ അതിലെ അക്ഷരത്തെറ്റുകളും ആവർത്തനങ്ങളും മറ്റു വ്യതിയാനങ്ങളും ജീവൻറെയും രോഗങ്ങളുടെയും ആധാരമാണെങ്കിൽ എന്തുകൊണ്ട് അതിലെ വ്യതിയാനങ്ങളും മറ്റും ഒരു സ്പെല്ലിംഗ് ചെക്കർ ഉപയോഗിച്ച് കണ്ടുപിടിച്ചു തിരുത്തലുകൾ വരുത്തിക്കൂടാ ?
ഈ ചോദ്യത്തിന് ഉത്തരം വർഷങ്ങളായി നിലനിന്നുവന്നിരുന്നു. ഇതുവരെ എളുപ്പത്തിലൊന്നും ഇതിൽ കൈവക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് , ക്രിസ്‌പർ (CRISPR) എന്ന ജീൻ എഡിറ്റിംഗ്‌ വിദ്യ ഇതിൽ ഒരു പുതിയ വിസ്പോടനകരമായ നാന്ദി കുറിച്ചു.

നിങ്ങൾക്ക് വേണമെങ്കിൽ ബാക്റ്റീരിയയുടെയോ വൈറസിന്റെയോ മണ്ണിരയിടേയോ, എലിയുടെയോ, വേണ്ട ചക്കയുടെയോ , അല്ലെങ്കിൽ ഹ്യൂമൻ ജീനോം തന്നെയോ എഡിറ്റ് ചെയ്യാമെന്ന നില വന്നിരിക്കുന്നു .
എന്നാൽ ഇതിലും ഞെട്ടിപ്പിക്കുന്ന അതിശയം മറ്റൊന്നാണ് .
സർവകലാശാലകളിൽ വർഷങ്ങൾ കൊണ്ട് ബിരുദാനന്തര ബിരുദവും PhD യും ഇല്ലാതെ തന്നെ നിങ്ങൾക്ക് വീട്ടിലെ ഗാരേജിലോ, അടുക്കളയിലോ  വിറകുപുരയിലോ വച്ച് ചുരുങ്ങിയ ചിലവിൽ ചെയ്യാമെങ്കിൽ ?
അത് മലർപൊടിക്കാരൻറെ സ്വപ്നമാണോ ?

അല്ല.
അതാണ് ആരോൺ ട്രെയ്‌വിക്ക് തുടങ്ങിവച്ചതും പറഞ്ഞതും.
പൂർണമായും ചികിത്സിച്ചു പെട്ടെന്ന് ഭേദമാക്കാൻ കഴിയാത്ത ഹെർപീസ്‌ വൈറസ് (രണ്ടു തരമുണ്ട് - ഒന്നു ചുണ്ടിനടുത്തു കൊച്ചു കുമിളകളുടെ കൂട്ടമായി വരുന്നതും, രണ്ടാമത് ലൈംഗിക ബന്ധത്തിലൂടെ ജനനേന്ദ്രിയങ്ങളിൽ വരുന്നതും)


അതിൻറെ വൈറസ് ജനിതക ഘടനയിൽ  മാറ്റങ്ങൾ വരുത്തി അതിനെതിരെ പ്രയോഗിക്കാൻ വാക്‌സിൻ വികസിപ്പിച്ചെടുത്തു എന്നാണ് അയാൾ അവകാശപ്പെട്ടത് .
അതാണ് പൊതുവേദിയിൽ സ്വയം കുത്തിവച്ചത്.
ഇതിൽ ശാസ്ത്രീയതയുണ്ടോ ? ഉണ്ട് ?
നിയമ ലംഘനമാണോ ? അതേ - പലരാജ്യത്തും.
ഇതിൻറെ വരും വരായ്കകളും ദൂഷ്യഫലങ്ങളും അറിഞ്ഞുകൊണ്ട് ഇതിൽ സമ്മതിക്കുന്നവർ നിയമം ലംഖിക്കുന്നുണ്ടോ ? ഉണ്ട്.
എങ്കിൽ മനുഷ്യ രാശിക്ക് ജെന്നെരും പാസ്ചറും നൽകിയ ഗവേഷണ ഫലങ്ങളോ ?

അതാണ് ബയോഹാക്കർ കൂട്ടായ്മയും ചോദിക്കുന്നത് .

(തുടരും)


References:






Thursday, April 26, 2018

Healthcare (&Costs) in the United States: a primer for the outsider


I am writing this blog as one of my friends requested it.
[Disclaimer: I am not an expert, but may know more than you]

Context:

Some people wrote on a Facebook post that, to see a specialist, there is 6 months wait. This may be true in some places; but you can also see the same specialist within weeks in certain places.
 It  depends on where you live, how many specialists are in your area and how many specialists are in your insurance's panel.
 Similarly, to see a doctor, you may end paying $50 even with insurance and $200 without insurance at the least.

In order to understand this clearly,there are some baseline assumptions:

1. Do not generalize this based upon data from one area.
2.Insurance industry is dependendent upon the market characteristics, the actuarial analysis; and their rates go up every year. 
3.Premiums  for the subscribers vary based upon the health, age, sex, smoking status and any pre-existing conditions
4. Insurances are somewhat regulated by government to prevent their monopoly, but they can decide individual premiums, coverage and the payments.

In the USA, there are two kinds of health insurances.

Firstly, the government funded, which is provided through two major categories: Medicare (for elders >65 years) & Medicaid (for low income and those on long-term custodial care)

Secondly, through the Private insurance companies (also called Health plans & HMOs).
Some health plans also own hospitals and employ providers, but it is seen in limited regional areas.
Hospitals can be government owned (Federal- VA hospitals, State hospitals, some university hospitals), non-profit private and or for-profit private entities.

Providers belong to individual physicians LLC or PSC, private single specialty or multispecialty groups, or groups owned by hospitals, academic centers or health plans. 
The providers negotiate their charges (secretly) with the insurance companies when they enroll with each insurance company. Even government sponsored plans like Medicare and Medicaid can be sub-contracted (“managed”) by private health plans to save money for the government.

Health insurance is provided by various companies, they call themselves as HMO (Health Maintenance Organizations). 
They have network of participating providers. If you are a member or subscriber, in order to have the health benefit covered, you have to use the providers from the specific network, except in emergency situations.
Mostly out of state care is not going to be covered well. 

There are plans from the same company which are cheaper with a restricted HMO network, usually needing a referral to see a specialist, or PPO plans (preferred provider) where you do not need to see a primary doctor (to get referral)before seeing a specialist. These can be costlier.

Out of network services are not covered, and even if covered, that will incur higher charges(see below coinsurance).

If someone needs an elective procedure/ test/study ordered by a physician(other than from ER), it may require prior-authorization. 
For example a brain MRI can cost $3500 if not pre-approved, and be just $350 if approved.

Billing & Coding:
Providers and entities bill the insurances or submit the claims online.
The fancy term for this in hospital is so called “revenue cycle operations”
Charges are based upon CPT (R) codes (current procedural terminology) established by the American Medical Association, which has codes as below:
Evaluation and Management: 99201 – 99499.
Anesthesia: 00100 – 01999; 99100 – 99140.
Surgery: 10021 – 69990.
Radiology: 70010 – 79999.
Pathology and Laboratory: 80047 – 89398.
Medicine: 90281 – 99199; 99500 – 99607.
Evaluation and management codes are for office visits; and there are mandatory documentary evidence to bill appropriately. The description of this will be omitted here for keeping this blog short.

[For those interested in reading about it see https://www.cms.gov/Outreach-and-Education/Medicare-Learning-Network-MLN/MLNProducts/Downloads/eval-mgmt-serv-guide-ICN006764.pdf ]

For example, a visit to a primary care provider for cough and fever can be billed as level 2.
But Pneumococcal pneumonia with respiratory failure can be level 3
And their charges may vary.
 This will be based upon the documented complexity of the problem, the difficulty in diagnosis and interpretation of testing and the treatments administered.

Hospital billing:
In the hospital setting, the charges will be usually grouped under DRG (diagnosis related groups)
Diagnosis (as per ICD 10) with emphasis on the complications will have some fixed features.
This is mostly for Medicare beneficiaries, and the payment to acute care hospitals is fixed, regardless of the actual costs and tests involved.
Initial day and subsequent stays in the hospital will have different payment. Hospital will bill for their services and physician will bill for his/her services provided.
Insurance can deny payment if length of stay is not approved by them regardless of the diagnosis.

Example for a physician office visit.

You went to see your family doctor for yearly check, you have Hypertension and Diabetes
You paid $30 at the office.
The Doctor then billed (see EOB below) $375  by submitting the claim to insurance.
Insurance then paid $115 to the doctor.
Doctor billed you $85 again for your responsible amount
You had 3 prescriptions. Two of them were generic, one was brand name.
You paid $15 each for generic, $35 for brand name and 30% coinsurance which came up to $75.
Total expense incurred by you from the visit is: $220
Why???
How much you paid for this coverage?  Still why??
Let us see in detail below

Prescriptions may be another plan 

Scenario (2016-17):
Private health insurance costs can be up to $1000 per month for a ‘decent’ coverage.
A family of 3 (45 yr. Male, 40 yr. Female non-smokers and child a 15 yrs.) of annual income $50,000
Government sponsored plan varies in monthly premium from $300 (Bronze) which has high deductible to $800(Gold) with lower deductibles. (Bronze: deductible $11,000, out of pocket max $14,500)
If not available through government sponsored healthcare market (Affordable Care a.k.a. Obamacare), the private insurance purchased will be significantly higher. 
Interestingly people are oblivious to this fact when they wanted to repeal ‘Obamacare’
Employer provided group plans will have lesser premium than listed for private insurance if you are buying it on your own.
The following terms are important in understanding the coverage and payments.

Copayments
This is the responsibility of the member of the insurance plan. Per visit per member.
This varies, but is a flat charge-in addition to the charges the provider may bill. Usually $25 for a primary provider visit (Internal Medicine, Pediatrics, Family medicine)
Or $50-75 for specialist visit
Urgent care $75-150
- may be collected at their office usually, or billed directly.
Emergency room visits can be very expensive, regardless of the problem.

Co-Insurance
 (-this is not a flat fee, but a percentage of costs)

Your responsibility of the total costs after you've paid your deductible. For example, your health insurance plan's allowed amount for an office visit is $100 and your coinsurance is 20%. If you've paid your deductible: You pay 20% of $100, or $20.
However if the deductible is NOT met, the insurance will not pay the cost.
If the deductible is $1000, and the member has met only $500, the insurance will not cover it.
This can be also in the prescription cost you end up paying (see below).

Example of coinsurance with high medical costs
[https://www.healthcare.gov/glossary/co-insurance/ ]

Let's say the following amounts apply to your plan and you need a lot of treatment for a serious condition. Allowable costs are $12,000.
Deductible: $3,000
Coinsurance: 20%
Out-of-pocket maximum: $6,850
You'd pay all of the first $3,000 (your deductible).
You'll pay 20% of the remaining $9,000, or $1,800 (your coinsurance).
So your total out-of-pocket costs would be $4,800 — your $3,000 deductible plus your $1,800 coinsurance. 
If your total out-of-pocket costs reach $6,850, you'd pay only that amount, including your deductible and coinsurance. The insurance company would pay for all covered services for the rest of your plan year. 
Generally speaking, plans with low monthly premiums have higher coinsurance, and plans with higher monthly premiums have lower coinsurance.

Prescriptions

Copayments are paid per prescription, fixed charge, which can add up based upon the number of prescriptions. In some situations, 90 day prescription is allowed and can save 2 copayments than 3 monthly prescriptions.
Tier 1 Generic / Older drugs: mostly covered (or 10-20% coinsurance)
Tier 2 older brand names ($35 copay), Tier 3: newer brand names ($60), Tier 4(30% coinsurance) are chemotherapy, injectable and biologics that are NOT in the formulary list.

EOB (explanation of benefits)

When you get health care, the doctor, hospital or dentist asks the insurance company to pay for the service they provided by submitting a claim. After they process the claim, you get an explanation of benefits, or EOB. It’s the statement that says This is Not a Bill.
This will have items like: What was billed, any discounts, what insurance will pay, Total covered
What member’s responsibility etc.
If interested, you can see a sample from BCBS available online (– probably a lowest charge example!)
https://www.bcbsm.com/content/dam/microsites/eob-guide/eob-guide.pdf

Covered services
This is important to note when obtaining service. This can vary with different companies and their plans.
For example dental health, and ophthalmology is usually not covered in medical insurance.
Psychiatry and drug abuse related issues, fertility treatments are usually not covered by most insurances.


[This is just a primer]

This real life story is worth hearing
https://www.npr.org/sections/health-shots/2018/05/14/610072486/sticker-shock-jolts-oklahoma-patient-15-076-for-4-tiny-screws?utm_source=facebook.com&utm_medium=social&utm_campaign=npr&utm_term=nprnews&utm_content=20180514

Wednesday, April 18, 2018

Jack Of All Trades


1.
ജാക്കിന് ഞാൻ സാവധാനം നടക്കുന്നത് പിടിക്കുന്നില്ല എന്നെനിക്കറിയാം. ഞാനതിന് കുതിരയല്ലല്ലോ . ഇന്ന് മാർക്കറ്റിൽ മറ്റുള്ളവരോടുകൂടി നിന്നപ്പോൾ കരുതിയില്ല ഈ ഉണക്ക കിളവനും തടിമാടനായ സന്താനവുമായിരിക്കും എന്നെ പിടിച്ചുകെട്ടിപ്പോകുന്നതെന്നു .
ആദ്യം ചെറുക്കൻ കയറി. എന്തായാലും ഇഷ്ടികകൾ രണ്ടുവശത്തും ചുമക്കുന്ന ഭാരമൊന്നുമുണ്ടായില്ല . എങ്കിലും അവനത്ര സുഖിക്കേണ്ട എന്ന് കരുതിയാണ് കലുങ്കിൽ ചീട്ടുകളിക്കാരുടെ അടുത്തുകൂടി പോയപ്പോൾ  അവൻറെ മുട്ട് കരിങ്കല്ലിൽ ചേർത്ത് ഉരച്ചു കൊടുത്തത്.  പിന്നെ എന്താണെന്നറിഞ്ഞില്ല , ആളുകൾ എന്തൊക്കെയോ പറഞ്ഞു . ഞാൻ മൂത്രമൊഴിക്കാൻ നിന്നപ്പോൾ കിളവൻ പുറത്തു കയറിയിരിക്കുന്നു .


2.
ജാക്ക് കാൽമുട്ട് വേദനിച്ചു പതുക്കേ നടക്കുകയാണ് . ആളുകൾ അവൻ കഴുതയുടെ മേലെ കയറി വിലസുന്നു എന്ന് പറഞ്ഞപ്പോൾ അവൻ തന്നെ നിർബന്ധിക്കുകയായിരുന്നു . പാവം . എനിക്കീവഴി നല്ല പരിചയമാണ് എല്ലാ വ്യാഴാഴ്‌ച ചന്തയ്ക്കും മലക്കറി കൂടയുമായി അതിരാവിലെ നടന്നു ശീലിച്ച വഴി . ഇന്നാണ് അവനേ കൂട്ടിയത് . ഒരു കഴുതയുണ്ടായെങ്കിൽ എന്ന് കരുതിയിട്ടു കാലം കുറച്ചായി . പിന്നെ പണം സ്വരൂപിച്ചു ഇന്നാണ് കാര്യം നടന്നത് . മൂന്നു നാല് വയസ്സ് കാണും . കുറച്ചു പ്രസരിപ്പൊക്കെയുണ്ട് എന്നാലും വഴി തെളിച്ചു പരിചയിപ്പിക്കണം ഇപ്പോൾതന്നെ കലുങ്കിനോട് ചേർന്ന് പോയപ്പോൾ മുച്ചീട്ടു കളിക്കാരന് അത് പിടിച്ചില്ല ; മാത്രവുമല്ല ജാക്കിൻറെ കാൽമുട്ട് ഉരയുകയുംചെയ്തു .


3.
ഇതെൻറെ അച്ഛനാണ് , പേര് ജാക്ക് .
ഇല്ല , എനിക്ക് വേദനയൊന്നുമില്ല , ചോദിച്ചതിന് നന്ദി .
വേണ്ടെന്നേ , അച്ഛനിരുന്നോട്ടെ , എനിക്ക് പ്രയാസമൊന്നുമില്ല .
കഴുത പാവമാണ് . ഇന്ന് വാങ്ങിയിട്ട് മാർക്കറ്റിൽ നിന്നും വരികയാണ് .
എങ്കിൽ ശരി , ഞാനും കൂടെ കയറാം .



4.
ഒന്ന് നിന്നേ ,
എന്താണെന്നോ ? പറയാം .
ഞാനാണീ പഞ്ചായത്തിലെ മൃഗസംരക്ഷണ സമിതി നേതാവ് ; പേര് ജാക്ക് .
രണ്ടു പേരും ഇറങ്ങിയാട്ടെ , എന്നിട്ടു മോൻ തോളിൽ ഈ പാവത്തിന്റെ മുൻകാലുകളും , പിന്നെ താൻ പിൻകാലുകളും ഇങ്ങനെ പിടിച്ചു പതുക്കെ , പതുക്കേ നടന്നോളൂ ...
അങ്ങിനെ ...

Sunday, April 15, 2018

(അ)പരിചിതരുടെ കണക്കു പുസ്തകം: 5




ഇന്ന് വിഷു.

മറവിയുടെ ഇരുട്ടിൽ ഒരു ഓർമ്മയുടെ പൂത്തിരിയായി നിങ്ങൾ വന്നു.
ഫ്യൂജയിര പോർട്ട് ക്ലിനിക്കിലെ ആളൊഴിഞ്ഞ ഉച്ചയിൽ പതുക്കെ മയക്കം പിടിച്ച സമയത്താണ് ഫോൺ വിളി വന്നത്.
 "ഡോക്ടറെ അത്യാവശ്യമായി ഒന്ന് കാണാൻ പറ്റുമോ എന്നറിയാൻ...നമ്മൾ തമ്മിൽ അറിയില്ല; ഒരു മെഡിക്കൽ കാര്യം പറയാനാണ് ..."
"വേണുവേട്ടാ ...പിള്ളാര് കളി വിട്, ആളെ മനസ്സിലായി...പോന്നോളൂ"
"ഡോക്ടർ തെറ്റിദ്ധരിച്ചു; എനിക്ക് നേരത്തേ പരിചയമില്ല..."
"പരിചയം വേണ്ട മാഷേ, പോരൂ
വേണുവേട്ടൻ അങ്ങിനെയായിരുന്നു...
വർഷങ്ങൾക്കുമുമ്പേ എങ്ങണ്ടിയൂരിലെ വലിയ മാമന്റെ ഭാര്യാ വീട്ടിൽ മറ്റു കസിൻസിൻറെ ഒപ്പം പോയപ്പോഴാണ് പുള്ളിക്കാരനെ ആദ്യമായി കാണുന്നത് .
സ്വന്തമായി ഇലക്ട്രോണിക്സ് കാര്യങ്ങളും മറ്റുമായി പുറത്തു കളിയും കൂട്ടുകെട്ടും ഇല്ലായിരുന്നു പുള്ളിക്ക്.
എങ്കിലും ഞാനുമായി വളരെ അടുപ്പമായിരുന്നു.
പിന്നേയും ആറ് -എട്ടു വർഷങ്ങൾ കഴിഞ്ഞാണ് വീണ്ടും കാണുന്നത് .
അന്നൊക്കെ കോളേജിലേക്ക് കാലത്തു വരുന്നവർ പല ഗ്രൂപ്പുകളായാണ് .
ആലപ്പാട് ,ചാഴൂർ എന്നിവർ ഒരു ബസ്സിലും , പഴുവിൽ , ചിറക്കൽ , പെരിങ്ങോട്ടുകര  ഒരുബസ്സിലും , തൃശൂർ നിന്നുള്ള അധ്യാപകരും, കാഞ്ഞാണി ,കണ്ടശ്ശാങ്കടവ്  സ്ഥലങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചും ,ചേറ്റുവ, ഏങ്ങണ്ടിയൂർ ,തൃത്തല്ലൂറ്‍ , വാടാനപ്പള്ളി , തളിക്കുളം എന്നീ സ്ഥലങ്ങളിൽ നിന്നു വരുന്നവർ ഒരുമിച്ചും, തെക്കു നിന്ന് കാട്ടൂർ ,എടത്തിരുത്തി ,എടമുട്ടം വേറെയും , ചെന്ത്രാപ്പിന്നി , കഴിമ്പ്രം , കയ്പമംഗലം, പെരിഞ്ഞനം എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചും കോളേജ് സ്റ്റോപ്പിൽ എത്തും . പിന്നെ കാൽനടയായും സൈക്കിളിലും എത്തുന്നവർ നാട്ടികയിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ളവർ .
പത്തു നാൽപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഫേസ്ബുക് നോക്കുമ്പോളും വിദേശത്തും സുഹൃത്ബന്ധങ്ങളിൽ ഈ തിരിവ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് . കക്ഷി രാഷ്ട്രീയങ്ങൾക്കും മത -ജാതി ഉൾപ്പോരുകൾക്കും തിരിക്കാൻ മുഴുവനും കഴിഞ്ഞിട്ടില്ല.
അത് എഴുപതുകളിലായിരുന്നു പട്ടി നാക്കുപോലെയുള്ള വലിയ കോളറും നീണ്ട ഫ്ലവർ ഷർട്ടുകളും ,തറയിലലയുന്ന ബെൽ ബോട്ടം പാന്റുകളും ഉയരത്തിലുള്ള പ്ലാറ്റ് ഫോം ചെരിപ്പുകളും , നീട്ടി വളർത്തിയ മുടിയുമുള്ള ഒരു കാലമായിരുന്നു. ബസ്സിലും സൈക്കിളിലും വന്നു നാട്ടികയിൽ ബസ് സ്റ്റോപ്പിലെ ഒരേയൊരു ബാർബർഷോപ്പിൽ നാല് കണ്ണാടികൾ ഉള്ളതിൽ മൂന്നിലും പ്രീഡിഗ്രി മുതൽ ഡിഗ്രീ പഠിക്കുന്നവർ ഇടിച്ചു കയറി പോക്കറ്റിലെ നാലിഞ്ചു നീളമുള്ള ചീപ്പെടുത്തു മുടിചീകും. പിന്നെ ഒരോട്ടമാണ്.
അന്നാണ് വീണ്ടും കാണുന്നത്.
പ്രഭു ട്രാൻസ്പോർട്ടിൽ നിന്നിറങ്ങി വന്നു നമ്മളൊന്നായി കോളേജിലേക്ക്.
ഒരിക്കൽ കാലത്തു കോളേജിന് കിഴക്കേതിലുള്ള മാവിൻ ചുവട്ടിൽ നിങ്ങളുണ്ടായിരുന്നു.
ആസ്ഥലം അന്ന് കോളേജ് രാഷ്ട്രീയക്കാർക്കും, ടെസ്റ്റ് ക്രിക്കറ്റ് പ്രേമികൾക്കും , ക്ലാസ്സ് കട്ട് ചെയ്തു സിഗരറ്റും വലിച്ചു ലോക കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള സ്ഥലമായിരുന്നു . മൂത്രമൊഴിക്കാൻ ആൺ കുട്ടികൾക്കും.
അന്ന് ഒരു യാഷിക്ക കാമറയും കഴുത്തിൽ തൂക്കി നിങ്ങൾ വന്നു.
"ഇനി വലിയ ആളാവുമ്പോൾ എൻറെ കൈയിലുള്ള ഫോട്ടോ കാണിക്കാമല്ലോ എന്നാണ് നിങ്ങൾ പറഞ്ഞത് എന്ന് ഞാൻ ഓർക്കുന്നു.
നിങ്ങളിലൂടെ ബികോം വിദ്യാർത്ഥികളെയും ഞാൻ അറിഞ്ഞു .
പിന്നെ തൊണ്ണൂറുകളിൽ അറിഞ്ഞു , നിങ്ങൾ ഗൾഫിലെത്തിയെന്നു.
അതേ  പറഞ്ഞുവരുന്നത് , നിങ്ങൾക്ക് ഒരു മാറ്റവുമില്ലായിരുന്നു .
ഭക്ഷണത്തിൽ പഥ്യങ്ങളും തീരുമാനങ്ങളിൽ പിടിവാശികളും നിലനിർത്തിക്കൊണ്ടു സൗമ്യനായി ചിരിയോടെ ഒതുങ്ങി ഭാര്യയും മകനുമായി ഒരു കൊച്ചു വില്ലയിൽ നിങ്ങൾ ജീവിച്ചു.
ഒഴിവു കിട്ടുന്ന സമയത്തു എന്നെ സൂപ്പർ മാർക്കറ്റിൽ കൊണ്ടുപോവാനും , പിന്നെ ഭാര്യയും മോളും വന്നപ്പോൾ ദുബായ് വരെ വണ്ടിയോടിച്ചു അവരെ ഫ്യൂജായിരയിൽ  എത്തിക്കാനും നിങ്ങളുണ്ടായിരുന്നു.
16 ബിൽഡിംഗ് എന്ന ഞങ്ങളുടെ അപാർട്മെന്റ് സമുച്ചയങ്ങളുടെ മുന്നിൽ നിങ്ങൾ വന്നു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ എന്നെക്കാളേറെ ദുഃഖം നിങ്ങൾക്കായിരുന്നു . എൻറെ മകളുടെ കൊച്ചു സൈക്കിൾ മുതൽ വീട്ടിലെ ലൊട്ടുലൊടുക്ക് സാമാനങ്ങൾ എങ്ങണ്ടിയൂരിലെ സൂപ്പർ മാർക്കറ്റ് മാനേജറായ സതീശൻറെ വീട്ടിൽ വയ്ക്കാൻ സഹായിച്ചതും നിങ്ങളായിരുന്നു.
ഞാൻ വിസ ക്യാൻസൽ ചെയ്തു പോയതിൻറെ പേപ്പർ കൊടുക്കാൻ താമസിച്ചതിൻറെ പേരിൽ ഇന്ത്യക്കാരായ പഴയ മുതലാളിമാർ നിങ്ങളുടെ ജോലിസ്ഥലത്തും വന്നു വിരട്ടിയതായി നിങ്ങൾ എനിക്കെഴുതി .
വർഷങ്ങൾ കഴിഞ്ഞു , നിങ്ങൾ റാസ് അൽ ഖൈമ യിൽ പോയെന്നു തോന്നുന്നു . ഓർമ്മ ശരിയാണെന്നു അറിയില്ല .
ഈയെഴുത്തുകൊണ്ടു അങ്ങിനെ ഒരുപകാരമുണ്ട് ; മറവിയുണ്ടെന്നു മനസ്സിലാക്കാം.
ഞാൻ അബുദാബിയിലും പിന്നെ തിരിച്ചു മതിയാക്കി ഇംഗ്ളണ്ടിലേക്കും .
നിങ്ങളെന്നെ വീണ്ടും വിളിച്ചു , "നമുക്കിവിടെ നല്ല സ്‌പോൺസറെ കിട്ടും ...ഇവിടെ കൂടാന്നേ "
"വേണ്ട ...മതിയായി, ഇനിയില്ല" ഞാൻ തീർത്തു പറഞ്ഞു .
വർഷങ്ങൾക്ക് മുൻപ് പപ്പൻ ഒരസമയത്ത്‌ വിളിച്ചു ...
വേണുവേട്ടൻ മരിച്ചു”.